കൊല്ലാൻ നിർദ്ദേശിച്ചത് നീനുവിന്റെ അമ്മ; കെവിനെ പിടിച്ചുകൊടുക്കുന്നതിനു മാത്രം ഒന്നര ലക്ഷം ക്വട്ടേഷൻ.

ശ്രീകുമാർ കോട്ടയം : മകളെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെട്ട കെവിനെ കൊല്ലണമെന്ന വാശി മാതാവിനായിരുന്നു. കൊല്ലാനുള്ള നിർദേശം മാതാപിതാക്കളുടേതും തന്നെയെന്നും അനീഷിന്റെ മൊഴി. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വണ്ടിയിൽ ഉണ്ടായിരുന്ന ഗുണ്ടകളുടെ ഫോണിലേക്ക് നിരന്തരം വിളികൾ വന്നു കൊണ്ടിരുന്നെന്നും അവനെ കൊന്നുകളയാനായിരുന്നു നീനുവിന്റെ അമ്മ പറഞ്ഞതെന്നുമാണ് അനീഷിന്റെ ആരോപണം. കെവിനെ പിടിച്ചുകൊടുക്കാൻ ഒന്നരലക്ഷത്തിന്റെ ക്വട്ടേഷനായിരുന്നെന്ന് ഗുണ്ടകൾ പറയുന്നത് കേട്ടെന്നും അനീഷിനെ ഉദ്ധരിച്ച് ചില റിപ്പോർട്ടുകളുണ്ട്. പിടിച്ചു കൊടുക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും ഒന്നരലക്ഷത്തിന്റെ ക്വട്ടേഷൻ ആണെന്നും സംഘത്തിലെ പ്രായം […]

കെവിന്റെ മരണം; എ. എസ്. ഐയുടെ പങ്ക് വ്യക്തം, രണ്ട് പോലീസുകാർ കസ്റ്റഡിയിൽ.

ശ്രീകുമാർ കോട്ടയം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ എ. എസ്. ഐ ബിജുവിനെയും പൊലീസ് ജീപ്പ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ഇരുവരേയും നേരത്തേ ഐ. ജി വിജയ് സാഖറെ സസ്പെന്റ് ചെയ്തിരുന്നു. സംഭവത്തിൽ ഐ. ജിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. എ. എസ്. ഐ ബിജു നേരത്തെ തന്നെ കാര്യങ്ങൾ അറിഞ്ഞിരുന്നെന്നും തടയാനാകുമായിരുന്ന ഒരു കുറ്റ കൃത്യത്തിന് അറിഞ്ഞുകൊണ്ട് കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരെയും സസ്പെന്റ് ചെയ്തത്. കസ്റ്റഡിയിലുള്ള ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ഇവർ കൈക്കൂലി വാങ്ങിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. […]

കെവിൻ കൊലക്കേസ്; നിർണായക വിവരങ്ങൾ പുറത്ത്.

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കെവിനെ ഭാര്യാസഹോദരൻ ഷാനു കൊലപ്പെട്ടുത്തുകയായിരുന്നെന്ന് പോലീസ് നിഗമനം. എന്നാൽ ഷാനു ഇത് നിഷേധിക്കുകയാണ് ചെയ്തത്. കാറിൽ കൊണ്ടുപോകുന്നതിനിടെ കെവിൻ രക്ഷപ്പെട്ടുകയായിരുന്നെന്നും പിന്നീട് കണ്ടെത്താനായില്ലന്നും, രക്ഷപ്പെട്ട് ഓടുമ്പോൾ തോട്ടിൽ വീണ് മുങ്ങി മരിച്ചതാകാമെന്നും ഷാനു പോലീസിനോട് വെളിപ്പെടുത്തിയത്. അതേസമയം കെവിന്റെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് അരയ്‌ക്കൊപ്പം വെള്ളമേ ഉള്ളൂവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ മുങ്ങിമരിക്കാനുള്ള സാധ്യത കുറവാണെന്നതിനാൽ ഷാനുവിന്റെ മൊഴി വിശ്വസിക്കാൻ പോലീസ് തയ്യാറായിട്ടില്ല. കെവിൻ കൊലപാതകക്കേസിൽ ഒന്നാം പ്രതിയായ ഷാനു ചാക്കോയും […]

കെവിന്റെ മരണം; എസ്. ഐയുടെ അറിവോടെ, ഷാനു ചാക്കോയുടെ മൊഴി പുറത്ത്.

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ എസ്. ഐയും അറിഞ്ഞിരുന്നതായി ഷാനുവിന്റെ മൊഴി പുറത്ത്്. തട്ടിക്കൊണ്ടുപോകും വഴി ഷാനു ചാക്കോയും ഗാന്ധിനഗർ എസ്. ഐയും ഫോണിൽ സംസാരിച്ചിരുന്നതായി കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധു അനീഷ് വെളിപ്പെടുത്തി. ഇരുവരും മൂന്ന് തവണ ഫോണിൽ സംസാരിച്ചിരുന്നു. ഇതിൽ രണ്ട് തവണ എസ്. ഐ ഷാനുവിനെ അങ്ങോട്ട് വിളിച്ചതാണ്. തലേദിവസം രാത്രി പട്രോളിംഗിനിടെ ഷാനുവിനെ എസ്. ഐ ചോദ്യം ചെയ്തിരുന്നു. അപ്പോൾ എസ്. ഐക്ക് 10000 രൂപ നൽകിയെന്ന് ഷാനു പറഞ്ഞതായും അനീഷ് പറഞ്ഞു. തെന്മലയിൽ കാർ […]

കെ. എസ്. ആർ. ടി. സിയിൽ ജോലി ലഭിക്കാനായി കാത്തിരിക്കെയാണ് നിയാസ് പ്രതിയായത്.

സ്വന്തം ലേഖകൻ കോട്ടയം: കെ. എസ്. ആർ. ടി. സി ജീവനക്കാരനായ പിതാവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനത്തിനുള്ള അപേക്ഷയും നടപടികളും തുടരുന്നതിനിടെയാണ് കെവിൻ കൊലപാതകക്കേസിൽ നിയാസ് പ്രതിയായത്. കെ. എസ്. ആർ. ടി. സിയിൽ ഡ്രൈവറായിരുന്ന നിയാസിന്റെ പിതാവ് നാസിറുദ്ദീൻ ഒരു മാസം മുൻപ് ആത്മഹത്യ ചെയ്യുകയായിരുന്നു. നീനുവിന്റെ മാതാവ് രഹ്നയുടെ മൂത്ത സഹോദരനാണ് നാസിറുദ്ദീൻ. ഇദ്ദേഹം മരിച്ചതോടെ കെ. എസ്. ആർ. ടി. സിയിൽ ജോലി ലഭിക്കാനായി ആശ്രിതനിയമനത്തിനുള്ള അപേക്ഷ നിയാസ് സമർപ്പിച്ചിരുന്നു. ഇതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി […]

കെവിനെ മുക്കി കൊന്നതോ? സത്യമറിയാൻ മജ്ജ പരിശോധന.

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ മരണം വെള്ളം ഉള്ളിൽച്ചെന്നതിനെത്തുടർന്നെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കെവിന്റെതു മുങ്ങി മരണമാണോ അതോ വെള്ളത്തിൽ മുക്കിക്കൊന്നതാണോ എന്നന്നറിയാൻ മജ്ജ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനയിൽ മരണകാരണം വ്യക്തമാകും. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് നിലയുള്ളതിനാൽ സ്വയം വെള്ളം കുടിച്ചതണൊങ്കിൽ അർധ അബോധാവസ്ഥയിലായിരിക്കും, മുക്കിക്കൊന്നതാണെങ്കിൽ നല്ല ബോധത്തിലും. ഇതു പരിശോധനയിൽ വ്യക്തമാകും. ഇതോടൊപ്പം അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കൂടി പുറത്തുവന്നാലേ മരണകാരണം വ്യക്തമാകൂ. അടിയേറ്റ് അവശനായിരുന്നു കെവിനെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഒന്നുകിൽ കെവിനെ ആറ്റിലേക്ക് ഓടിച്ചുവിട്ടതാകാം, അല്ലെങ്കിൽ […]

കെവിന്റെ മരണം; എ. എസ്. ഐ ബിജുവിനെ സസ്‌പെൻഡ് ചെയ്തു.

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ കൊലപാതകവും ബന്ധപ്പെട്ട് ഗാന്ധിനഗർ എ. എസ്. ഐ ബിജുവിനെയും രാത്രി പട്രോളിങ് സംഘത്തിലുണ്ടായിരുന്ന ഡ്രൈവർറെയും സസ്‌പെൻഡ് ചെയ്തു. തട്ടിക്കൊണ്ട് പോകൽ നടന്നത് പോലീസിന്റെ അറിവോടെയാണെന്നും അയതിനാൽ കേസുമായി ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിൽ ചേർക്കുമെന്ന് കൊച്ചി റേഞ്ച് ഐ. ജി പറഞ്ഞു. കുറ്റകൃത്യത്തിൽ പോലീസ് നേരിട്ട് പങ്കാളിയാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ ഷാനു ചാക്കോ അടക്കമുള്ളവർക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന് കെവിന്റെ അച്ഛൻ മുമ്പ് പറഞ്ഞിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഐ. ജിയുടെ റിപ്പോർട്ട്. പ്രാദേശിക […]

കെവിനും നീനുവും വിവാഹിതരായിരുന്നില്ല.. സോഷ്യൽ മീഡിയയിൽ നീനുവിനെതിരെ അസഭ്യവർഷം.

സ്വന്തം ലേഖകൻ കോട്ടയം: പ്രണയവിവാഹത്തെ തുടർന്ന് വധുവിന്റെ വീട്ടുക്കാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പുതിയ വെളിപ്പെടുത്തൽ. കെല്ലപ്പെട്ട കെവിനും നീനുവും തമ്മിലുള്ള വിവിവാഹം കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്. സാധാരണയായി രജിസ്റ്റർ വിവാഹം കഴിക്കുമ്പോൾ നിരവധി നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ ഇവർ ഇരുവരുടെയും കാര്യത്തിൽ അതെന്നും സംഭവിച്ചിട്ടില്ലെന്നും, വിവാഹത്തിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് റിപ്പോർട്ട്. എന്നാൽ ഇതിനെ തുടർന്ന് കടുത്ത രീതിയിലുള്ള തെറിവിളികളാണ് സോഷ്യൽ മീഡിയയിൽ നീനുവിന് നേരെ ഉയരുന്നത്. ഇത് ജാതീയമായ ആക്ഷേപങ്ങൾ വരെയുണ്ട്. കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയാൽ ഇതാകും അവസ്ഥ, നീ […]

പിണറായി വിജയൻ സർക്കാറിന് ഒരു വീട്ടിൽ ഒരു വിധവ പരിപാടിയെന്ന് ട്രോളന്മാർ.

സ്വന്തം ലേഖകൻ കസ്റ്റഡി മരണം, രാഷ്ട്രീയ കൊലപാതകം, തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തൽ, തുടങ്ങി കേരളത്തിൽ ഒന്നിന് പുറകെ ഒന്നായി അതിക്രമങ്ങൾ പെരുകുകയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരിക്കുന്ന സർക്കാരിന്റെ ഭരണം ഒരു പരാജയമായിയാണ് സമൂഹം കാണുന്നതെന്ന് ട്രോളന്മാർ. കോട്ടയത്ത് ഭർത്താവിനെ കാണാനില്ലെന്ന് പരാതി കൊടുത്തിട്ട് പോലും പോലീസ് നടപടിയെടുക്കാൻ വൈകിയതാണ് കെവിന്റെ മരണത്തിനു കാരണമായത്. കേരളത്തിൽ സർക്കാർ എന്താണ് ഒരു വീട്ടിൽ ഒരു വിധവ പദ്ധതി നടപ്പിലാക്കുകയാണോ എന്ന് പരിഹാസ്യ ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിന്റെ പഞ്ചാത്തലത്തിൽ ഉയർന്ന ഈ ചോദ്യം […]

കെവിന്റെ മരണം; പ്രതികൾ അറസ്റ്റിൽ

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ കീഴടങ്ങി. നീനുവിന്റെ പിതാവും സഹോദരനുമാണ് കീഴടങ്ങിയത്. കണ്ണൂർ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴങ്ങിയത്.