ടിക്കറ്റ് ചോദിച്ച ടിടിഇയ്ക്ക് ക്രൂരമര്‍ദ്ദനം; ആക്രമിച്ചത് 15 ഇതര സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന്; രണ്ട് പേർ പിടിയിൽ
സ്വന്തം ലേഖിക തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ടിടിഇയ്ക്ക് ക്രൂരമര്‍ദ്ദനം. പെരുമ്പാവൂര്‍ സ്വദേശി കുറുപ്പന്‍ ബെസിക്കാണ് (33) മര്‍ദ്ദനമേറ്റത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനികൂല്‍ ഷെയ്ഖ്, ഷൗക്കത്ത് അലി എന്നിവരാണ് പിടിയിലായത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. ടിടിഇയെ ക്രൂരമായി മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തതായി പറയുന്നു. ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. 15 ഇതര സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.