ഡിവൈഎസ്പി കെ.ശ്രീകുമാർ അന്തരിച്ചു

 ലേഖകൻ ചെങ്ങന്നൂർ: കൊല്ലം ഇൻ്റലിജൻസ് ഡിവൈഎസ്പി കെ. ശ്രീകുമാർ നിര്യാതനായി.കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ചങ്ങനാശേരിയിൽ എസ് ഐയും , സി ഐ യും, ഡിവൈഎസ്പി ആയും, ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. കോട്ടയം വെസ്റ്റിലും സി ഐ ആയിരുന്നു. ചെങ്ങന്നൂർ ബുധനൂർ സ്വദേശിയാണ്. സംസ്കാരം ഞായറാഴ്ച്ച വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പിൽ

വാഹനാപകടത്തില്‍ മരിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ചു മടങ്ങിവന്ന ഓട്ടോ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചു; തമ്പിയുടെ ദാരുണാന്ത്യത്തില്‍ വിങ്ങലോടെ നാട്

സ്വന്തം ലേഖകന്‍ കൊച്ചി: വാഹനാപകടത്തില്‍ മരിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ച് തിരികെ വന്ന ഓട്ടോ ഡ്രൈവര്‍ മറ്റൊരു അപകടത്തില്‍ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ തമ്പിയാണ് മരിച്ചത്. രാവിലെ 6.45ഓടെ പേട്ട ഗാന്ധി സ്‌ക്വയറിന് സമീപം മിനി ബൈപ്പാസിലാണ് ആദ്യത്തെ അപകടമുണ്ടായത്. തൃശൂര്‍ രജിസ്‌ട്രേഷനിലുള്ള കാറും എതിരെ വന്ന ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു. സഹോദരങ്ങളായ ജോമോള്‍, സാന്‍ജോ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. കാറിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുമ്പോള്‍ ജോമോള്‍ ചലനമറ്റിരുന്നതായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇവരെ ഉടന്‍ തമ്പിയുടെ ഓട്ടോയില്‍ ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്ക് അയച്ചു. യുവതിയെ ആശുപത്രിയിലാക്കി തിരികെ […]

ഇനി തിരികെ വരില്ല, ഒരു കവിത കൂടി എഴുതാന്‍; എസ്എഫ്‌ഐയിലെ വിപ്ലവ നായകന്‍, സന്ന്യാസി, വിഷ വൈദ്യന്‍, അഭിഭാഷകന്‍, കള്ളുഷാപ്പിലെ കവി തുടങ്ങിയ നിരവധി വേഷങ്ങള്‍ കെട്ടിയ ജീവിതം; വിപ്ലവത്തിന്റെ ചോരവീണ മണ്ണില്‍ അനില്‍ പനച്ചൂരാന്‍ ഓര്‍മ്മയാകുമ്പോള്‍…

തേര്‍ഡ് ഐ ബ്യൂറോ ‘ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം, ചേതനയില്‍ നൂറ് നൂറ് പൂക്കളായ് പൊലിക്കവേ നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥിയില്‍ ആയിരങ്ങള്‍ ചോരകൊണ്ടെഴുതിവച്ച വാക്കുകള്‍ ‘ (അറബിക്കഥ) വിപ്ലവ ഭൂമിയായ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20നാണ് അനില്‍ പനച്ചൂരാന്റെ ജനനം. അച്ഛന്‍ ഉദയഭാനു, അമ്മ ദ്രൗപതി. ശ്രീനാരായണഗുരു വിദ്യ അഭ്യസിക്കാനെത്തിയ തറവാട്ടിലെ ഇളംതലമുറക്കാരനാണ് അദ്ദേഹം. ഇടതുപക്ഷ അനുഭാവമുള്ള കുടുംബത്തില്‍ പിറന്ന അദ്ദേഹതതിന്റെ വഴിയും കമ്മ്യൂണിസം തന്നെയായിരുന്നു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം.കോളേജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ.പ്രവര്‍ത്തകനായാണ് […]

വിവാഹത്തിന് ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കേ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു; പാലാ ഈരാറ്റുപേട്ട റോഡിലെ അപകടം നടന്നത് ഇന്നലെ രാത്രി

സ്വന്തം ലേഖകന്‍ കോട്ടയം: വിവാഹത്തിന് ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കേ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു. പാലാ- ഈരാറ്റുപേട്ട റോഡില്‍ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അരുവിത്തുറ കൊണ്ടൂര്‍ സ്വദേശി അജിത് ജേക്കബ് ആണ് മരിച്ചത്. അടുത്ത ഞായറാഴ്ച വാഴക്കുളം സ്വദേശിനിയുമായി വിവാഹം നടക്കാനിരിക്കെയാണ് അജിത്തിന്റെ ദാരുണാന്ത്യം. ശനിയാഴിച രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. അജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജിബിനും കാര്യമായ പരിക്കുണ്ട്. ഇരുവരെയും ചേര്‍പ്പുങ്കലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കോട്ടയം എലിക്കുളം പഞ്ചായത്ത് അംഗം ജോജോ ചീരാംകുഴി കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു

സ്വന്തം ലേഖകന്‍ കോട്ടയം: എലിക്കുളം പഞ്ചായത്തംഗം ജോജോ ചീരാംകുഴി (58) അന്തരിച്ചു. കോവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചതാണ് മരണകാരണം. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് ബാധിതനാവുകയായിരുന്നു. ഇന്ന് 12 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കോണ്‍ഗ്രസ് വിമതനായി എലിക്കുളം 14-ാം വാര്‍ഡില്‍ മത്സരിച്ച ജോജോ 330 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. കോവിഡ് ബാധിതനായതിനാല്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയിരുന്നില്ല. മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മരണാനന്തര ചടങ്ങുകള്‍ നടത്തും.

രുഗ്മിണി നിര്യാതയായി

കുടമാളൂര്‍: വെള്ളാപ്പള്ളില്‍ കെ. രാമചന്ദ്രന്റെ ഭാര്യ രുഗ്മിണി നിര്യാതയായി. വൈക്കം ബ്ലാലില്‍ കുടുംബാംഗമാണ്. മക്കള്‍: രശ്മി മുരുഗന്‍, രതിഷ്. മരുമക്കള്‍: മുരുഗന്‍ (അരയന്‍കാവ്). ശവസംസ്‌കാരം ഞായര്‍ 2ന് വീട്ടുവളപ്പില്‍.

ചിത ഒരുക്കിയത് വെള്ളക്കെട്ടിന് മുകളില്‍; മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത് വാടകയ്‌ക്കെടുത്ത ജങ്കാറിന് മുകളില്‍; അറിയണം കൈനകരിയുടെ ദുരിതം

സ്വന്തം ലേഖകന്‍ ആലപ്പുഴ: കൈനകരി കനകാശ്ശേരിപ്പാടത്തെ മടവീണ് പ്രദേശം മുഴുവന്‍ വെള്ളക്കെട്ടിലായതോടെ 15-ാം വാര്‍ഡ് ഉദിന്‍ചുവട്ടിന്‍ചിറ വീട്ടില്‍ കരുണാകരന് (85) മക്കളും ബന്ധുക്കളും ചിതയൊരുക്കിയത് വെള്ളക്കെട്ടില്‍. വ്യാഴാഴ്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതാവട്ടെ, വാടകയ്‌ക്കെടുത്ത ജങ്കാറിന് മുകളിലും. പിന്നീട് വെള്ളം കെട്ടി നിന്ന വീട്ട് മുറ്റത്ത് 200 കട്ടകള്‍ നിരത്തി അതില്‍ മണ്ണ് നിറച്ച് ഫൗണ്ടേഷന്‍ ഒരുക്കിയാണ് മൃതദേഹം സംസ്‌കരിച്ചത്. ഭാര്യ: അമ്മിണി. മക്കള്‍: റെജി മോന്‍, സജിമോന്‍, സിജിമോന്‍, രജനി.

വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോക്കേറ്റ് 51വയസ്സുകാരി മരിച്ചു; മരണത്തില്‍ സംശയമുന്നയിച്ച് ഡോക്ടര്‍മാര്‍; 26കാരനായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കാരക്കോണത്ത് വീട്ടിനുള്ളില്‍ ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌ക മരിച്ചു. കാരക്കോണം ത്രേസ്യാപുരം സ്വദേശിനി ശാഖാ കുമാരി(51)യാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശാഖാകുമാരിയുടെ ഭര്‍ത്താവ് അരുണിനെ(26) പോലീസ് കസ്റ്റഡിയിലെടുത്തു. ശാഖയും അരുണും രണ്ട് മാസം മുന്‍പാണ് വിവാഹിതരായത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ശാഖയ്ക്ക് ഷോക്കേറ്റെന്നാണ് അരുണിന്റെ മൊഴി. എന്നാല്‍, ഡോക്ടര്‍മാര്‍ ചില സംശയം ഉന്നയിച്ചതോടെ ആശുപത്രിയില്‍നിന്ന് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ശാഖാകുമാരിയുടെ ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിക്കുന്നുണ്ട്. ശാഖാകുമാരിയുടെ വീട്ടില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. […]

‘മുങ്ങാം; കൂടെ മുങ്ങാന്‍ ആരേലും ഉണ്ടെങ്കില്‍ ഇപ്പോ മുങ്ങണം’, 2017ല്‍ അനില്‍ എഴുതിയ കുറിപ്പ് കണ്ണീരോടെ പങ്ക് വച്ച് സുഹൃത്തുക്കള്‍; എല്ലാവര്‍ക്കും ഹാപ്പി ക്രിസ്മസ്… ഹാപ്പി ന്യൂ ഇയര്‍, മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് അനില്‍ പങ്ക് വച്ച ശബ്ദ സന്ദേശം പുറത്ത്

സ്വന്തം ലേഖകന്‍ ഇടുക്കി: മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് അനില്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശം പുറത്ത്. സ്‌കൂള്‍ സഹപാഠികളോടാണ് വോയ്സ് മെസേജിലൂടെ അനില്‍ സംസാരിച്ചത്. ശബ്ദ സന്ദേശത്തില്‍ എല്ലാവരുടേയും പേരെടുത്ത് വിളിച്ചാണ് അനില്‍ ക്രിസ്മസ് ന്യൂഇയര്‍ ആശംസകള്‍ നേര്‍ന്നത്. സ്‌കൂള്‍ കാലം ഓര്‍ത്തെടുത്ത് വൈകാരികമായി സംസാരിച്ച അനിലിന്റെ ശബ്ദ സന്ദേശത്തിന്റെ പൂര്‍ണരൂപം:   ‘ എന്റെ പ്രിയപ്പെട്ട മച്ചമ്പിമാരേ ഇന്നലെ രാത്രി വെളുപ്പാന്‍കാലം വരെ ഷൂട്ടായിരുന്നു. എല്ലാവര്‍ക്കും ഹാപ്പി ക്രിസ്മസ്…ഹാപ്പി ന്യൂ ഇയര്‍… എന്റെ പൊന്നു ചങ്കുകളെ, എന്റെ ബിനു അവന്‍ […]

റീത്തുകളും ആചാരവെടിയും ഇല്ലാതെ മൃതദേഹം സംസ്‌കരിക്കണമെന്നത് അന്ത്യാഭിലാഷം; ആരോഗ്യവും സൗന്ദര്യവുമുള്ള മനോരോഗികളായ സ്ത്രീകളെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് പോലീസ് ക്യാമ്പിലേക്ക് രാത്രിയില്‍ കൈമാറുന്നത് തടഞ്ഞ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും ടീച്ചര്‍ തന്നെ; സുഗതകുമാരി ടീച്ചര്‍ ഓര്‍മ്മയാകുമ്പോള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ‘മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.’ പ്രിയകവയന്ത്രി സുഗതകുമാരി ടീച്ചറുടെ അന്ത്യാഭിലാഷം അവരുടെല കവിതകള്‍ പോലെ തന്നെ ഒരേസമയം ലളിതവും ഗഹനവുമായിരുന്നു. ‘ശവ പുഷ്പങ്ങള്‍ എനിക്കവ വേണ്ട, മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്‌നേഹം തരിക, അത് മാത്രം മതി’ പ്രകൃതിയ നോവിച്ചവരോട് എന്നും കലഹിച്ചിരുന്നു ടീച്ചര്‍. പുല്‍ക്കൊടികളെയും വന്‍മരങ്ങളെയും സ്‌നേഹിച്ച മനസ്സാണ് സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നില്‍ക്കാന്‍ ടീച്ചര്‍ക്ക് […]