play-sharp-fill

രാഹൂലിനെ വെട്ടി സ്മൃതി: ബി.ജെ.പിയുടെ ഇഫ്താറിനെത്തിയവര്‍ മുത്തലാഖിന് ഇരയായ സ്ത്രീകള്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംഘടിപ്പിച്ച ഇഫ്താറില്‍ എത്തിയവരില്‍ ഏറെയും മുത്തലാഖിന് ഇരയായവര്‍.കേന്ദ്രമന്ത്രി നഖ് വിയുടെ വീട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനേകം കേന്ദ്രമന്ത്രിമാരും മൊഴിചൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും പങ്കെടുത്തു.മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയായിരുന്നു ബിജെപിയുടെ വിരുന്ന്. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തില്‍, അദ്ദേഹത്തിന്റെ വസതിയിലായിരുന്നു വിരുന്ന്. രാഹുല്‍ വിരുന്നൊരുക്കിയതു രാഷ്ട്രീയതാല്‍പര്യങ്ങളുടെ പേരിലാണെന്നും തങ്ങളുടേത് ആവശ്യക്കാരെ അറിഞ്ഞുള്ളതാണെന്നുമായിരുന്നു നഖ്വിയുടെ പ്രതികരണം. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍ എന്നിവരും ബിജെപി നേതാക്കളും വിരുന്നില്‍ പങ്കെടുത്തു.

ഗര്‍ഭിണിയായ മകളെ ബലാത്സംഗം ചെയ്തു; കൊല്ലം സ്വദേശിക്ക് ജീവപര്യന്തം തടവ്‌

സ്വന്തം ലേഖകൻ കൊല്ലം: ഗർഭിണിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ കൊല്ലം അഡീഷണൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കണ്ണംകോട് സ്വദേശി ആനന്ദനെയാണ് കോടതി ശിക്ഷിച്ചത്. 2014 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ ഭർത്താവ് ജോലിക്കു പോയ സമയത്താണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്. തുടർന്ന് പെൺകുട്ടി ഭർത്താവിനോട് നടന്ന കാര്യങ്ങൾ പറയുകയായിരുന്നു. സംഭവത്തെക്കുറിച്ച് ചോദിക്കാൻ ചെന്ന പെൺകുട്ടിയുടെ ഭർത്താവിനെ ആനന്ദൻ മർദ്ദിക്കുകയും ചെയ്തു. യാതൊരു ദയയും അർഹിക്കാത്ത കൃത്യമാണ് ആനന്ദൻ ചെയ്തതെന്ന് കോടതി പറഞ്ഞു.

കാലവര്‍ഷം കൊച്ചിക്ക് സമ്മാനിച്ചത് കനത്ത നാശം

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസമായി പെയ്യുന്ന മഴ കൊച്ചിക്കുണ്ടാക്കിയത് കനത്ത നഷ്ടം. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ നശിച്ചത് 100 ഹെക്ടര്‍ കൃഷി. ജില്ലയില്‍ നഷ്ടം2.5 കോടി രൂപ. കൃഷി ഭവനുകള്‍ നല്‍കിയ പ്രാഥമിക കണക്കുകള്‍ പ്രകാരം ഇത്തവണ കാറ്റിലും മഴയിലും ഉണ്ടായ നഷ്ടം പൂര്‍ണമായി ശേഖരിച്ചിട്ടില്ല. 97 കൃഷിഭവനുകളില്‍ നിന്നും ലഭിച്ച കണക്കുകള്‍ പ്രകാരം 2438 തെങ്ങുകളും 6346 വാഴകളും 1736 കവുങ്ങുകളും 738 കുരുമുളകുകളും നശിച്ചു. ചൊവ്വാഴ്ച ഉണ്ടായ മഴക്കെടുതിയിലാണ് കൃഷി നാശം കൂടുതലും. ജില്ലയിലെ കൃഷി ഭവനുകളാണ് അതത് പ്രദേശത്തെ കൃഷി നാശനഷ്ടത്തിന്റെ […]

താമരശേരിയില്‍ ഉരുള്‍പ്പൊട്ടല്‍: 11 പേരെ കാണാനില്ല

കോഴിക്കോട്: മഴക്കെടുതി അവസാനിക്കുന്നില്ല. ഇന്നുണ്ടായ ശക്തമായ മഴയില്‍ താമരശേരിയില്‍ ഉരുള്‍ പൊട്ടി. കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബത്തിലെ പതിനൊന്ന് പേരെ കാണാനില്ല. കരിഞ്ചോല സ്വദേശികളായ രണ്ടു കുടുംബത്തിലെ പതിനൊന്ന് പേരെയാണ് കാണാതായത്. ഹസ്സന്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് പുല്ലൂരാംപാറയില്‍ ജോയ് റോഡിലും താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. കരിഞ്ചോലയിലാണ് ഒരാള്‍ മരിച്ചിരുന്നു. അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍നയാണ് (9)മരിച്ചത്. കരിഞ്ചോലയില്‍ ഒഴുക്കില്‍പെട്ട കുടുംബത്തെ […]

റോഡരികിൽ ഉറങ്ങിക്കിടന്ന നായയുടെ മുകളിലൂടെ ടാറിങ് നടത്തി; കരൾ അലിയിപ്പിക്കുന്ന സംഭവം ആഗ്രയിൽ

സ്വന്തം ലേഖകൻ ആഗ്ര: ആരുടെയെും കണ്ണ് നിറയിപ്പിക്കുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞു നിന്നത്. പകുതി ടാറിൽ പുതഞ്ഞ നായയുടെ ചിത്രം ഇന്നലെ രാവിലെ മുതൽ സമൂഹമാധ്യമത്തിൽ പടർന്നിരുന്നു. താജ്മഹലിനും സർക്യൂട്ട് ഹൗസിനും സമീപത്തേക്കുള്ള റോഡിലാണു ടാറിങ് നടന്നത്. റോഡരികിൽ കിടന്ന നായയെ ഓടിച്ചുവിടാൻ ശ്രമിക്കാതെ, ഉരുകിയ ടാർ അതിന്റെ പുറത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് സാമൂഹികപ്രവർത്തകനായ നരേഷ് പരസ് പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ കരാറുകാർക്കു മരാമത്തുവകുപ്പ് നോട്ടീസ്‌ നൽകി. റോഡ് വെട്ടിപ്പൊളിച്ചു നായയുടെ ജഡം നീക്കം ചെയ്തു. നായ ചത്തുകിടക്കുകയായിരുന്നുവെന്നും വാദമുയർന്നു. ഇതു നിഷേധിച്ച് […]

യുവാവിനെ തല്ലി ചതച്ചു; കെ. ബി ഗണേഷ് കുമാർ എം.എൽ.എക്കെതിരെ കേസ്‌

സ്വന്തം ലേഖകൻ കൊല്ലം: ഗണേഷ് കുമാർ എംഎൽഎക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ തനിക്ക് നേരെ പ്രതികാരനടപടിയെടുത്തതായി യുവാവിന്റെ ആരോപണം. ഗണേഷ് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും താനും അമ്മയും ഗണേഷിനെ അടിച്ചെന്ന പരാതി കളവാണെന്നും പരാതിക്കാരൻ അനന്തകൃഷ്ണൻ ആരോപിച്ചു. സ്ഥലത്തുണ്ടായിട്ടും അഞ്ചൽ സിഐ നടപടിയെടുത്തില്ലെന്നും എംഎൽഎയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും അനന്തകൃഷ്ണൻ ആരോപിച്ചു. മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു എന്ന കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ എംഎൽഎയ്ക്കും സഹായിക്കുമെതിരെ നിസാരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് ആരോപണം. നീതി ലഭിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിക്കുമെന്നും യുവാവ് വ്യക്തമാക്കി. കെ.ബി.ഗണേഷ് കുമാറിനെതിരെ […]

റഷ്യന്‍ വിപ്ലവത്തിന് ഇന്ന് കാഹളം മുഴങ്ങും: ചങ്കിടുപ്പോടെ ആരാധകര്‍

റഷ്യ: കമ്യൂണിസ്റ്റ് വിപ്ലവം നടന്ന മണ്ണില്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നെയ്മറുടെയും നേതൃത്വത്തില്‍ ഫുട്‌ബോള്‍ വിപ്ലവത്തിന് കാഹളം മുഴങ്ങും. കമ്മ്യൂണിസ്റ്റ് സമര പോരാളികള്‍ക്ക് ഒപ്പം നാട്ടുകാര്‍ അണിനിരന്ന പോലെ ഫുട്‌ബോള്‍ താരരാജാക്കന്മാര്‍ക്കൊപ്പം ഇനി ലോകം മുഴുവന്‍ അണിനിരക്കും. തങ്ങളുടെ ഇഷ്ടതാരങ്ങള്‍ എതിരാളിയെ കീഴ്‌പ്പെടുത്തി കളിക്കളത്തില്‍ വിജയക്കൊടി പാറിക്കുന്നത് കാണാന്‍ ആരാധകര്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന നിമിഷങ്ങളാണ് ഇനിയുള്ള നാളുകള്‍. ഇന്നു മുതല്‍ കാല്‍പ്പന്തുകളിയിലേക്ക് ലോകം മാറുമ്പോള്‍ കേരം തിങ്ങും കേരള നാട്ടില്‍ ഫുട്‌ബോള്‍ ആവേശത്തിന് ഒട്ടും കുറവില്ല. മണ്ണും വെള്ളവും മനുഷ്യര്‍ ഒരുപോലെ പങ്കിട്ടെടുത്ത മണ്ണില്‍ […]

നിലപാട് മാറ്റാതെ ആര്‍.എസ്.എസ്; എന്തു ചെയ്യണമെന്നറിയാതെ ബി.ജെ.പി

തിരുവനന്തപുരം: പുതിയ സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിന്റെ നിലപാട് ബി.ജെ.പി.നേതൃത്വത്തിന് തലവേദനയാകുന്നു. ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ അറിവില്ലാതെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരനെ നീക്കിയതാണ് പ്രതിസന്ധിക്ക് കാരണമായത്, ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന് ആര്‍.എസ്.എസ്. കത്തെഴുതിയിരുന്നു. കുമ്മനം രാജശേഖരനെ ആര്‍.എസ്.എസ്. നിര്‍ദേശപ്രകാരമായിരുന്നു ബി.ജെ.പി. അധ്യക്ഷനാക്കിയത്. അദ്ദേഹത്തെ ഒഴിവാക്കിയതിനു വിശദീകരണം നല്‍കണമെന്നാണ് ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ ആവശ്യം. ഇക്കാരണം കൊണ്ട്, ബി.ജെ.പി. അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് ആര്‍.എസ്.എസ്. നേതാക്കള്‍. അനുനയ ചര്‍ച്ചയ്‌ക്കെത്തിയ, കേരളത്തിന്റെ ചുമതല വഹിക്കുന്ന ബി.ജെ.പി. ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. […]

മറിയാമ്മ അത്ര നിസ്സാരക്കാരിയല്ല;

സ്വന്തം ലേഖകൻ കോട്ടയം: ഡോക്ടറെ ഭീഷണിപ്പെടുത്തി എട്ടു ലക്ഷം രൂപ തട്ടിയെടുത്തതിന് അറസ്റ്റിലായ മറിയാമ്മയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഉന്നതരടക്കം നിരവധി പേരെയാണ് ഇവർ അശ്ലീലവീഡിയോയിൽ കുരുക്കിയത്. കടപ്രയിലുള്ള ഇവരുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരുടെ ലാപ്ടോപ്പിൽ നിന്നും നൂറിലധികം അശ്ലീലവീഡിയോകൾ കണ്ടെടുത്തത്. ഭൂരിപക്ഷം വീഡിയോകളിലും മറിയാമ്മ തന്നെയാണ് കഥാപാത്രമെങ്കിലും ഇവരുടേതല്ലാത്ത ചില വീഡിയോകളുമുണ്ട്.മറ്റ് സ്ത്രീകളെയും ഇത്തരത്തിൽ ഉപയോഗിച്ചതായി സംശയിക്കുന്നു. കോട്ടയത്തെ ഒരു ഉന്നത രാഷ്ട്രീയ നേതാവും ഇവരുടെ വലയിൽ കുടുങ്ങിയതായി സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. രണ്ടു പ്രാവശ്യമായി എട്ടുലക്ഷം […]

എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി: ഹൈക്കോടതി വിധി ഇന്ന്

ചെന്നൈ: ദിനകരന്റെ പക്ഷത്തേക്കു മാറിയ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇന്നാണ് മദ്രാസ് ഹൈക്കോടതിവിധി പറയുന്നത്.കേസില്‍ ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് എം.സുന്ദര്‍ എന്നിവരുടെ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണു വിധി പറയുക. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയെ മാറ്റണമെന്നു ഗവര്‍ണര്‍ക്കു കത്തു നല്‍കിയ 18 എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവച്ചാല്‍ സര്‍ക്കാരിനു തല്‍ക്കാലം ഭീഷണിയുണ്ടാകില്ല. പിന്നീട് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിക്കാനാണു സാധ്യത. എന്നാല്‍ ഉപതിരഞ്ഞെടുപ്പു നേരിടാനാണു തീരുമാനമെങ്കില്‍ അത് അണ്ണാഡിഎംകെയ്ക്കു […]