അഞ്ചു വർഷത്തെ ചികിത്സയ്ക്ക് ശേഷം കിട്ടിയ മകനെ കടബാദ്ധ്യതയെ തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം ; അച്ഛന് ജീവപര്യന്തം തടവും 10000 രൂപ പിഴയും

അഞ്ചു വർഷത്തെ ചികിത്സയ്ക്ക് ശേഷം കിട്ടിയ മകനെ കടബാദ്ധ്യതയെ തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം ; അച്ഛന് ജീവപര്യന്തം തടവും 10000 രൂപ പിഴയും

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി : അഞ്ചു വർഷത്തെ കാത്തിരിപ്പിനും ചികിത്സയ്ക്കും ശേഷം കിട്ടിയ മകനെ ചികിത്സയെ തുടർന്നുള്ള കടബാദ്ധ്യതയിൽ മനംനൊന്ത് കൊലപ്പെടുത്തിയ കേസിൽ അച്ഛനെ കോടതി ജീവപര്യന്തം തടവും 10000 രൂപ പിഴയും.

പെരുമ്പാവൂർ ചൂരമുടി വെള്ളപ്ലാവിൽ വീട്ടിൽ ബാബുവിനെയാണ് (38) മകൻ വാസുദേവിനെ (6) കൊലപ്പെടുത്തിയ കേസിൽ എറണാകുളം ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളുകയായിരുന്നു. കോടതി അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ ഗണത്തിൽ ഇതു വരികയില്ലെന്നും വ്യക്തമാക്കി. വിചാരണ വേളയിലുടനീളം കുറ്റസമ്മതം നടത്തിയ പ്രതിക്ക് താൻ ചെയ്ത ഹീനകൃത്യത്തിൽ മനോദുഃഖമുണ്ടെന്നും വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 സെപ്തംബർ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയിൽ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഭാര്യ രാജിമോൾ ജോലിക്കുപോയ സമയത്ത് ബാബു മകനെ നനഞ്ഞ തുണികൊണ്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി വീടിനടുത്തുള്ള റബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ കുഴിച്ചിടുകയായിരുന്നു. പിന്നീട് പഴനിക്കുപോയ ഇയാൾ തലമുണ്ഡനം ചെയ്തു തിരിച്ചെത്തുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു. പ്രതിയെ എത്തിച്ചാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്.

കുട്ടികളുണ്ടാവാനുള്ള ചികിത്സയ്ക്ക് വൻതുക ചെലവായിരുന്നു. അതിനു പുറമെ ഓണച്ചിട്ടി നടത്തി കടംവന്നതുമാണ് കൊടുംക്രൂരതയിലേക്ക് നയിച്ചതെന്ന് ബാബു പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു.

വീടു നിർമ്മിക്കാൻ വായ്പയെടുത്ത രണ്ടുലക്ഷം രൂപയും ചികിത്സാച്ചെലവുകളെ തുടർന്ന് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. അനാഥനായിരുന്ന ബാബുവിനെ പോഞ്ഞാശേരിയിലുള്ള ഒരാൾ എടുത്തു വളർത്തുകയായിരുന്നു. മകനും തന്നെപോലെ അനാഥനായി മറ്റുള്ളവരുടെ തണലിൽ ജീവിക്കേണ്ടി വരുമെന്ന് ഭയപ്പെട്ടു. മകനെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും ഇയാൾ പൊലീസിനോടു പറഞ്ഞിരുന്നു.

Tags :