കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു

സ്വന്തം ലേഖകൻ കൊല്ലം: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ചു. ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് വന്ന അനന്തപുരി എക്സ്പ്രസിന്റെ എഞ്ചിനിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊല്ലം സ്റ്റേഷനിലെ മൂന്നാമത്തെ പ്‌ളാറ്റ്‌ഫോമിലായിരുന്നു സംഭവം നടന്നത്. ട്രെയിനിനിന്റെ ജനറേറ്ററിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. അഗ്‌നിശമന സേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ട്രെയിൻ പ്‌ളാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് എഞ്ചിനിൽ നിന്ന് തീയും പുകയും ഉയർന്നത്. ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥരും ഫയർഫോഴ്‌സും ചേർന്ന് തീ അണച്ചു. ആളപായമില്ല.

1957നു ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമെന്ന് പഴമക്കാർ; ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സ്വന്തം ലേഖകൻ കോട്ടയം: 1957നു ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ജില്ലയിലെന്ന് പഴമക്കാർ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്കിൽ ഏഴ് വില്ലേജുകളിലായി 14 ദുരിതാശ്വാസ ക്യാംപുകൾ തുറന്നതിൽ 72 കുടുംബങ്ങളുണ്ട്. ചങ്ങനാശ്ശേരി താലൂക്കിൽ രണ്ട് വില്ലേജുകളിലായി മൂന്ന്ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്.65 കുടുംബങ്ങളിൽ മൊത്തം 289 ഇവിടെയുണ്ട്. വൈക്കം താലൂക്കിൽ രണ്ട് വില്ലേജുകളിലായി 4 ക്യാംപ് ആരംഭിച്ചതിൽ 49 കുടുംബങ്ങളുണ്ട് മീനച്ചിൽ താലൂക്കിൽ അഞ്ച് വില്ലേജുകളിലായി 6 ക്യാംപിൽ 24 കുടുംബങ്ങളിൽ 82 […]

ആശുപത്രിയും വെള്ളത്തിനടിയിൽ; നെല്ലിയാമ്പതിയിലേയ്ക്ക് വന്ന ജീപ്പ് വെള്ളത്തിൽമുങ്ങി:യാത്രക്കാർ നീന്തി രക്ഷപ്പെട്ടു: ടൂറിസ്റ്റുകൾക്ക് വിലക്കേർപ്പെടുത്തി

ബാലചന്ദ്രൻ നെല്ലിയാമ്പതി: കനത്തമഴയെ തുടർന്ന് മലയോരമേഖലയിൽ ഇന്നും ഗതാഗതം തടസപ്പെട്ടു. നൂറടി ആയുർവേദാശുപത്രിയിലും കുടുംബക്ഷേമകേന്ദ്രത്തിലും അംഗനവാടിയിലും കൂടാതെ പരിസരത്തുള്ള വീടുകളിലും ഒരാൾ പൊക്കത്തിൽ വെളളം കയറി. പാടഗിരി പോലീസ് സ്റ്റേഷനു സമീപം ജീപ്പ് വെള്ളത്തിൽ മുങ്ങി. യാത്രക്കാർ നീന്തിരക്ഷപ്പെടുകയായിരുന്നു. പാടഗിരിയിലൂടെ നെല്ലിയാമ്പതിയിലേയ്ക്ക് വന്ന ജീപ്പാണ് വെള്ളക്കെട്ടിൽ മുങ്ങിയത്. ജീപ്പ് ഡ്രൈവർ പൊന്നുമണി, ബ്ലോക്ക്് പഞ്ചായത്ത് അംഗം ഷീല ഷാജി, രാജാക്കാട് നിവാസി പുഷ്പരാജ് എന്നിവർ നീന്തി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയെ തുടർന്ന് കാട്ടാനക്കൂട്ടം മണിക്കൂറോളം കൈകാട്ടി അയ്യപ്പൻ ക്ഷേത്രത്തിന് മുന്നിൽ […]

ആശുപത്രിയും വെള്ളത്തിനടിയിൽ; നെല്ലിയാമ്പതിയിലേയ്ക്ക് വന്ന ജീപ്പ് വെള്ളത്തിൽമുങ്ങി:യാത്രക്കാർ നീന്തി രക്ഷപ്പെട്ടു: ടൂറിസ്റ്റുകൾക്ക് വിലക്കേർപ്പെടുത്തി

ബാലചന്ദ്രൻ നെല്ലിയാമ്പതി: കനത്തമഴയെ തുടർന്ന് മലയോരമേഖലയിൽ ഇന്നും ഗതാഗതം തടസപ്പെട്ടു. നൂറടി ആയുർവേദാശുപത്രിയിലും കുടുംബക്ഷേമകേന്ദ്രത്തിലും അംഗനവാടിയിലും കൂടാതെ പരിസരത്തുള്ള വീടുകളിലും ഒരാൾ പൊക്കത്തിൽ വെളളം കയറി. പാടഗിരി പോലീസ് സ്റ്റേഷനു സമീപം ജീപ്പ് വെള്ളത്തിൽ മുങ്ങി. യാത്രക്കാർ നീന്തിരക്ഷപ്പെടുകയായിരുന്നു. പാടഗിരിയിലൂടെ നെല്ലിയാമ്പതിയിലേയ്ക്ക് വന്ന ജീപ്പാണ് വെള്ളക്കെട്ടിൽ മുങ്ങിയത്. ജീപ്പ് ഡ്രൈവർ പൊന്നുമണി, ബ്ലോക്ക്് പഞ്ചായത്ത് അംഗം ഷീല ഷാജി, രാജാക്കാട് നിവാസി പുഷ്പരാജ് എന്നിവർ നീന്തി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയെ തുടർന്ന് കാട്ടാനക്കൂട്ടം മണിക്കൂറോളം കൈകാട്ടി അയ്യപ്പൻ ക്ഷേത്രത്തിന് മുന്നിൽ […]

കനത്ത മഴയിൽ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത നാശനഷ്ടം: ഇളംകാട്ടിൽ ഉരുളുപൊട്ടി ; ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

സ്വന്തം ലേഖകൻ കനത്ത മഴയിൽ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത നാശനഷ്ടം ഇളംകാട്ടിൽ ഉരുളുപൊട്ടി. മണിമലയാർ കരകവിഞ്ഞൊഴുകുകയാണ്. മലയോര പട്ടണമായ മുണ്ടക്കയത്തിന്റെ പ്രാന്തപ്രേദശങ്ങൾ വെള്ളത്തിനടിയിലായി. മണിമലയാറ്റിൽ ഒഴുക്കിൽ പെട്ട് മധ്യവയസ്‌കൻ മരണമടഞ്ഞു. ചിറക്കടവ് വയലേപ്പടിയിലാണ് മണിമല ചെറുവള്ളി സ്വദേശി ആറ്റുപുറത്ത് ശിവൻകുട്ടി (50) ഒഴുക്കിൽപ്പെട്ട് മരിച്ചത്. വയലേപ്പടി ഷാപ്പിലേ ജീവനക്കാരനായിരുന്നു ഇയാൾ. ഇളംകാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഏക്കറുകണക്കിന് കൃഷി നശിച്ചു. പുലർച്ചെ ആറ് മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്.ഇവിടെ വെള്ളപാച്ചിലിൽ റോഡ് ഒലിച്ചുപോയി.ഇതോടെ മുണ്ടക്കയത്തേക്കുള്ള ഗതാഗതം  തടസ്സപ്പെട്ടു.കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലും, മണിമല റോഡിലും വെള്ളം […]

പാലാ സബ് ജയിലിൽ റിമാൻഡ് പ്രതി കുഴഞ്ഞു വീണ് മരിച്ചു

സ്വന്തം ലേഖകൻ പാലാ: സബ് ജയിലിൽ റിമാൻഡ് പ്രതി കുഴഞ്ഞു വീണു മരിച്ചു. പാലാ സ്വദേശി സതീശൻ (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒരു മണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണ സതീശനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാലാ പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ ഏപ്രിലിലാണ് സതീശനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു മാസമായി ഇയാൾ സബ് ജയിലിൽ റിമാൻഡിലാണ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

കനത്ത മഴ തുടരുന്നു, കാറ്റിൽ നൂറുകണക്കിന് വാഹനങ്ങളും വീടുകളും തകർന്നു നാല് മരണം മുല്ലപ്പെരിയാറ്റിൽ ജലനിരപ്പ് നൂറ്റിമുപ്പത് അടി

ശ്രീകുമാർ തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നത് ജനജീവിതം താറുമാറാക്കി. മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ നൂറുകണക്കിന് വാഹനങ്ങളും വീടുകളും തകർന്നു. ഇന്നലെ മാത്രം 365 വീടുകളാണ് തകർന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുന്നതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. പോസ്റ്റുകൾ ഒടിഞ്ഞും ലൈൻ പൊട്ടിവീണും ഒട്ടേറെ […]

കനത്ത മഴ തുടരുന്നു: കാറ്റിൽ നൂറുകണക്കിന് വാഹനങ്ങളും വീടുകളും തകർന്നു നാല് മരണം; മുല്ലപ്പെരിയാറ്റിൽ ജലനിരപ്പ് നൂറ്റിമുപ്പത് അടി

ശ്രീകുമാർ തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നത് ജനജീവിതം താറുമാറാക്കി. മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ നൂറുകണക്കിന് വാഹനങ്ങളും വീടുകളും തകർന്നു. ഇന്നലെ മാത്രം 365 വീടുകളാണ് തകർന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുന്നതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. പോസ്റ്റുകൾ ഒടിഞ്ഞും ലൈൻ പൊട്ടിവീണും ഒട്ടേറെ […]

വീട് തകർത്ത് അക്രമാസക്തനായ കാട്ടാന കിണറ്റിൽ വീണ് ചരിഞ്ഞു; ആനയെ കരയ്‌ക്കെടുക്കാൻ വന്ന ജെ.സി.ബി മണ്ണിൽ താഴ്ന്ന് ഒരാൾ മരിച്ചു: രണ്ടുപേർ ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ ഇടുക്കി: വീട് തകർത്ത് അക്രമാസക്തനായ കാട്ടാന മുറ്റത്തെ കിണറ്റിലേക്ക് മൂക്കുംകുത്തി വീണ് ശ്വാസം മുട്ടി മരിച്ചു. ആനയെ കരയ്‌ക്കെടുക്കാൻ വന്ന ജെ.സി.ബി മറിഞ്ഞ് ജ്യോതിഷ് ചാക്കോ (28) ആണ് മരിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ കൈതപ്പാറ ഗ്രാമത്തിൽ ശനിയാഴ്ച അർധരാത്രിയായിരുന്നു സംഭവം. ആന കിണറ്റിൽ വീണതോടെ മറ്റ് ആനകൾ സ്ഥലത്തു നിലയുറപ്പിച്ചത് പരിസരവാസികളെ ആശങ്കയിലാഴ്ത്തി. ആറു വയസുള്ള പിടിയാനയാണ് കൈതപ്പാറ കുളമ്പേൽ ജോസഫിന്റെ വീട് തകർത്തത്. പരിക്കേറ്റ രണ്ടു പേരെ ഇടുക്കി മെഡിക്കൽ കോളേജിലാക്കി.

അവകാശ സംരക്ഷണത്തിനു വേണ്ടി ദളിതന്റെ പോരാട്ടം തിങ്കളാഴ്ച; വിജയപുരം രൂപതയിലെ കുരിശ് ഉയർത്തി സമരം തിങ്കളാഴ്ച രാവിലെ 11 ന്

സ്വന്തം ലേഖകൻ കോട്ടയം: ദളിത് വിഭാഗത്തെ അടിച്ചമർത്താൻ നോക്കുന്ന വിജയപുരം രൂപത അധ്യക്ഷന്റെയും, ഭരണസമിതിയുടെയും നിലപാടിൽ പ്രതിഷേധിച്ച് ഡി.സി.എം.എസിന്റെ നേതൃത്വത്തിലുള്ള കുരിശ് ഉയർത്തി സമരം തിങ്കളാഴ്ച രാവിലെ 11 ന് നടക്കും. വിജയപുരം രൂപത ദളിതനിലേയ്ക്കു വ്യാപിപ്പിക്കാൻ കരുത്തായി നിന്ന കർമ്മല മാതാവിന്റെ തിരുന്നാൾ ദിനത്തിൽ തന്നെയാണ് ദളിത് വേദിയുടെ നേതൃത്വത്തിൽ സഭാ ആസ്ഥാനത്തേയ്ക്ക് കുരിശ് ഉയർത്തി മാർച്ച് നടത്തുന്നത്. 2018 ഏപ്രിലിൽ തുടങ്ങിയ സമരത്തിന്റെ രണ്ടാം ഘട്ടമായാണ് തിങ്കളാഴ്ച കുരിശ് ഉയർത്തി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.  രാവിലെ 11 നു ഗാന്ധ്‌സ്‌ക്വയറിൽ നിന്നും […]