‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്. ആഹാ…; ആദ്യമായി വോട്ട് ചെയ്യുന്നതിന്‍റെ സന്തോഷം പങ്കുവച്ച് നടി മീനാക്ഷി അനൂപ്

സ്വന്തം ലേഖകൻ  ആദ്യമായി വോട്ട് ചെയ്യുന്നതിന്‍റെ സന്തോഷം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരുമായി സന്തോഷം പങ്കിട്ടത്. ആര് ഭരിക്കണമെന്ന് ഇനി ഞാന്‍ കൂടി തീരുമാനിക്കും എന്നാണ് മീനാക്ഷി കുറിച്ചത്. വോട്ട് ചെയ്യാനുള്ള സ്ലിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്. ആഹാ. (ആദ്യായിട്ട് വോട്ട് ചെയ്യാൻ പോവാണ് അയിനാണ് )’.- എന്നാണ് മീനാക്ഷി കുറിച്ചത്. യഥാർഥ പേരായ അനുനയ അനൂപ് എന്നാണ് സ്ലിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പട്ട്യാലിമറ്റം എൽപി സ്കൂളിലാണ് മീനാക്ഷി വോട്ട് രേഖപ്പെടുത്തുന്നത്. രസകരമായ […]

ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയ്ക്ക് കുത്തിവെയ്പ്പെടുക്കാൻ യുവാവിനെ പ്രേരിപ്പിച്ചത് വിചിത്രമായ ആഗ്രഹം

പത്തനംതിട്ട : റാന്നിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയ്ക്ക് കോവിഡ് ബൂസ്റ്റർ വാക്സിൻ എന്ന് പറഞ്ഞ് കുത്തിവെപ്പ് എടുത്ത സംഭവം യുവാവിനെ പ്രേരിപ്പിച്ചത് വിചിത്രമായ ആഗ്രഹം. കേസില്‍ പിടിയിലായ വലഞ്ചുഴി സ്വദേശി ആകാശ് (28)നെ റിമാൻഡ് ചെയ്തു. ഇയാള്‍ക്ക് മാനസീക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നു. റാന്നി വലിയകലുങ്ക് ചരിവുകാലായില്‍ ചിന്നമ്മ ജോയി (66)യെയാണ് കൊവിഡ് പ്രതിരോധത്തിനാണെന്ന് പറഞ്ഞ് ഇയാള്‍ വീട്ടിലെത്തി കുത്തിവച്ചത്. തിങ്കളാഴ്ച രാവിലെ 10 ന് സ്കൂട്ടറിലാണ് ഇയാള്‍ എത്തിയത്. കടമ്മനിട്ട സ്വദേശിയെന്നാണ് പറഞ്ഞത്. നടുവിന് ഇരുവശത്തും കുത്തിവച്ചു. തീയിലിട്ട് നശിപ്പിച്ച്‌ കളയാൻ സിറിഞ്ച് ചിന്നമ്മയെ […]

ജാതി സെൻസസ് നടപ്പിലാക്കും, നീതി നിഷേധിക്കപ്പെട്ടവർക്ക് നീതി ഉറപ്പുവരുത്തും : രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടപ്പിലാക്കുമെന്നും അത് ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യസ്‌നേഹിയെന്ന് സ്വയം വിശേഷിക്കുന്നവര്‍ ജാതിസെന്‍സിനെ ഭയപ്പെടുന്നു. ജാതി സെന്‍സസിനെ പറ്റി ഞാന്‍ പറയുമ്പോള്‍ ജാതി എന്നൊന്നില്ലെന്നാണ് മോദിയുടെ പക്ഷം. ജാതി ഇല്ലെന്ന് പറയുന്ന മോദി എങ്ങനെയാണ് സ്വയം ഒബിസി എന്ന് വിഷേിപ്പിക്കുന്നതെന്നും രാഹുല്‍ ചോദിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ ഒബിസി എന്നാണ് മോദി സ്വയം വിശേഷിപ്പിക്കുന്നത്. രാജ്യത്തെ 90 ശതമാനം പേര്‍ക്കും നീതി ഉറപ്പാക്കുകയെന്നത് രാഷ്ട്രീയ നീക്കമല്ല മറിച്ച് എന്‍റെ ജീവിത ദൗത്യമാണെന്നും രാഹുല്‍ […]

പ്രചരണ ബോർഡുകൾ എടുത്ത് മാറ്റി ; വയനാട്ടിൽ കെ സുരേന്ദ്രനും പോലീസും തമ്മിൽ രൂക്ഷമായ വാക്കു തർക്കം

മാനന്തവാടി : പ്രചാരണ ബോർഡുകള്‍ എടുത്തു മാറ്റിയതിനെ തുടർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രനും പൊലീസും തമ്മിൽ രൂക്ഷമായ വാക്കുതർക്കം. മാനന്തവാടിയില്‍ സ്ഥാപിച്ചിരുന്ന ബോർഡ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് എടുത്തുമാറ്റിയിരുന്നു ഇതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. തർക്കത്തിനൊടുവില്‍ എടുത്തുമാറ്റിയ ബോർഡുകള്‍ ബിജെപി പ്രവർത്തകർ ബലംപ്രയോഗിച്ച്‌ പിടിച്ചെടുത്ത് നഗരത്തില്‍ സ്ഥാപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം സമാപിക്കുന്ന ഇന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ വയനാട്ടില്‍ എത്തുന്നുണ്ട്. ഇതിന്റെ പ്രചരണത്തിനായി സ്ഥാപിച്ചിരുന്ന ബോർഡുകളാണ് എടുത്തുമാറ്റിയത്. മാനന്തവാടി […]

ശാരീരിക ബന്ധത്തിന് ഭർത്താവ് തയ്യാറാവുന്നില്ലെന്ന് യുവതി; വിവാഹം അസാധുവാക്കി കോടതി

  സ്വന്തം ലേഖകൻ മുംബൈ: ഭർത്താവ് ശാരീരികബന്ധത്തിന് തയ്യാറാവുന്നില്ലെന്ന് കാട്ടി യുവതി നൽകിയ പരാതിയിൽ വിവാഹം അസാധുവാക്കി മുംബൈ ഹൈക്കോടതി. പങ്കാളിയുടെ നിരാശ അവഗണിക്കാനാവുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതിയുടെ നടപടി. വിധിന്യായത്തിൽ ജസ്റ്റിസുമാരായ വിഭ കങ്കൻവാടി, എസ്ജി ചപൽഗോങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, മാനസികമായും വൈകാരികമായും ശാരീരികമായും പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത ബന്ധങ്ങളിൽ നിന്ന് പിൻമാറാൻ പങ്കാളിക്ക് അവകാശമുണ്ടന്ന് നിരീക്ഷിച്ചു. വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പങ്കാളിയായ യുവതി നൽകിയ ഹർജി കുടുംബക്കോടതി ഫെബ്രുവരിയിൽ തള്ളിയിരുന്നു. ഇതിനെതിരേ യുവതിഹൈക്കോടതിയാൽ നല്കിയ അപ്പിലിലാണ് നിർണായക വിധി.  

ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടി ; കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് പിടിയിൽ

തൃപ്പൂണിത്തുറ : ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജിനെയാണ് ഹില്‍ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. അയര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍ ജോലി നേടി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 350 പേരില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടിയാണ് ഇയാള്‍ തട്ടിയത്. ജോലി ലഭിക്കാതായത്തോടെ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്കെതിരെ […]

സംസ്ഥാനത്ത് കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണം : ഹൈക്കോടതി

എറണാകുളം : പഠനം ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങേണ്ടതല്ല, കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. കളിസ്ഥലം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. മൈതാനമാണ് ആത്യന്തികമായ ക്ലാസ്‌മുറിയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. പത്തനംതിട്ട തേവായൂർ ഗവ. എല്‍.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ വാട്ടർടാങ്ക് നിർമ്മിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പി.ടി.എ നല്‍കിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. സ്കൂള്‍ മൈതാനത്തിന്റെ വിസ്തീർണം കേരള വിദ്യാഭ്യാസച്ചട്ടത്തില്‍ പ്രത്യേകം നിഷ്കർഷിക്കണം. നിലവില്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ സ്‌കൂളുകള്‍ വേണ്ടത്ര കളിസ്ഥലം ഒരുക്കാത്ത സ്ഥിതിയുണ്ട്. കളിസ്ഥലത്തിന്റെ വിസ്തീർണം സി.ബി.എസ്.ഇ […]

വിഷുവിന് ട്രെയിനുകളിൽ വൻ തിരക്ക് ;വെയ്റ്റിങ് ലിസ്റ്റ് 100നു മുകളിൽ, ജനറൽ കംപാർട്മെൻ്റുകളിൽ കാലുകുത്താൻ ഇടമില്ല

കോട്ടയം : വിഷു അവധിക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മലയാളികള്‍ എത്തിതുടങ്ങിയതോടെ  രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളിലും വൻ തിരക്ക്. ചെറിയ പെരുന്നാള്‍ മുതല്‍ ട്രെയിനുകളില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ജോലി നോക്കുന്ന തൊഴിലാളികള്‍ അടക്കമുള്ളവർ അതതു സംസ്ഥാനങ്ങളിലേക്കു മടങ്ങുന്നുമുണ്ട്. വിഷു തിരക്കിനൊപ്പം ഈ തിരക്കും ട്രെയിനുകളില്‍ അനുഭവപ്പെട്ടു തുടങ്ങി. വടക്കേ ഇന്ത്യയില്‍ സംസ്ഥാനങ്ങളില്‍ ആദ്യഘട്ടം മുതല്‍ പോളിങ് ആരംഭിക്കുന്നതിനാല്‍ പലരും നേരത്തെ തന്നെ സ്വദേശത്തേക്കു മടങ്ങുന്നുണ്ട്.

മാനവീയം വീഥിയിൽ സംഘര്‍ഷം ; റീൽസ് എടുക്കുന്നതിനിടെ യുവാവിന്റെ കഴുത്തിൽ വെട്ടേറ്റു

തിരുവനന്തപുരം : മാനവീയം വീഥിയിൽ സംഘർഷം. യുവാവിനെ വെട്ടിപരുക്കേൽപ്പിച്ചു. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണക്ക് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ധനുകൃഷ്ണയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റീൽസ് എടുക്കുന്നതിനിടെയാണ് തർക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ധനു കൃഷ്ണയെ വെട്ടിയ പൂജപ്പുര സ്വദേശി ഷെമീറിനേയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയേയും മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. ഷമീറിനൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപ്പെട്ടു.

കേരളം കൈകോർത്തു ; 34 കോടിയെന്ന വലിയ പ്രതിസന്ധി മലയാളികളുടെ സ്നേഹത്തിന് മുന്നിൽ വഴിമാറി ; മുന്നിലുള്ളത് മോചനം യാഥാർഥ്യമാക്കാനുള്ള കടമ്പകൾ മാത്രം ; പണം എങ്ങനെ കൈമാറും ; ഇനിയുള്ള നടപടിക്രമങ്ങൾ അറിയാം

സ്വന്തം ലേഖകൻ റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിനായി ലോകമാകെയുള്ള മലയാളികളുടെ സ്നേഹം ഒഴുകിയെത്തിയപ്പോൾ മോചനത്തിനായുള്ള ദയാധന സമാഹരണമെന്ന ലക്ഷ്യം യാഥാർഥ്യമായെന്നത് ഏവർക്കും അറിയാം. എന്നാൽ ഇനിയുള്ള നടപടിക്രമങ്ങൾ എങ്ങനെയാകുമെന്നും പണം എങ്ങനെ കൈമാറുമെന്നുമുള്ള കാര്യങ്ങളടക്കം അറിയാൻ ഏവർക്കും വലിയ ആകാംക്ഷയാണ്. 34 കോടിയെന്ന വലിയ പ്രതിസന്ധി മലയാളികളുടെ സ്നേഹത്തിന് മുന്നിൽ വഴിമാറിയപ്പോൾ, ഇനി മോചനം യാഥാർഥ്യമാക്കാനുള്ള കടമ്പകൾ മാത്രമാണ് മുന്നിലുള്ളത്. ഇനി മോചനത്തിനുള്ള ശ്രമമാണ് സൗദിയിൽ നടക്കുക. ഇതിനായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് […]