ഭാര്യയുമായാണ് എത്തുന്നതെങ്കിൽ പണം വേണ്ട, അവിവാഹിതർ 25,000 വരെ മുടക്കണം, ഗ്രൂപ്പ് സെക്സും പ്രകൃതിവിരുദ്ധ സെക്സും സ്ഥിരം വിനോദങ്ങൾ; കൊച്ചിയിലെ ലഫ്റ്റനന്‍റ് കേണല്‍ മുതല്‍ മഹാനഗരങ്ങളിലെ പൊങ്ങച്ചക്കാര്‍ വരെ ! കാറിന്‍റെ താക്കോലുകള്‍ നറുക്കിട്ടെടുത്ത് കാര്‍ ഉടമയുടെ ഭാര്യയെ ഒരു രാത്രി സ്വന്തമാക്കും !  ഭാര്യമാരെ കൈമാറുന്ന ‘പ്രാകൃത’ സമ്പ്രദായമിങ്ങനെ

ഭാര്യയുമായാണ് എത്തുന്നതെങ്കിൽ പണം വേണ്ട, അവിവാഹിതർ 25,000 വരെ മുടക്കണം, ഗ്രൂപ്പ് സെക്സും പ്രകൃതിവിരുദ്ധ സെക്സും സ്ഥിരം വിനോദങ്ങൾ; കൊച്ചിയിലെ ലഫ്റ്റനന്‍റ് കേണല്‍ മുതല്‍ മഹാനഗരങ്ങളിലെ പൊങ്ങച്ചക്കാര്‍ വരെ ! കാറിന്‍റെ താക്കോലുകള്‍ നറുക്കിട്ടെടുത്ത് കാര്‍ ഉടമയുടെ ഭാര്യയെ ഒരു രാത്രി സ്വന്തമാക്കും ! ഭാര്യമാരെ കൈമാറുന്ന ‘പ്രാകൃത’ സമ്പ്രദായമിങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു സമൂഹമാധ്യമങ്ങള്‍ വഴി ഭാര്യമാരെ പങ്കുവെച്ച സംഭവം. ഈ “പ്രാകൃത സമ്പ്രദായത്തിന്റെ ഇരയാണ് കഴിഞ്ഞ വർഷം മണർകാട് കൊല്ലപ്പെട്ട യുവതി. “വൈഫ് സ്വാപ്പിംഗ്’, ‘സ്വിംഗ്ംഗ് എന്നിങ്ങനെയൊക്കെയുള്ള ഓമനപ്പേരുകളിൽ സോഷ്യൽ മീഡിയകളിൽ ഗ്രൂപ്പുകളുണ്ടാക്കിയാണ് ഭാര്യമാരെ കച്ചവടം ചെയ്യുന്നത്.

മണർകാട് കഴിഞ്ഞ വർഷം കൊല്ലപ്പെട്ട യുവതിയെ ഭർത്താവ് ഇത്തരമൊരു സോഷ്യൽ മീഡിയ ഗ്രൂപ്പുവഴി ഇടപാടുകാരെ കണ്ടെത്തി ഒൻപത് പേർക്ക് കാഴ്ചവച്ചതായി യുവതിതന്നെയാണ് പോലീസിൽ പരാതി നൽകിയത്. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നായി ഭർത്താവടക്കം 7 പേർ അന്ന് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന്റെ പകയാണ് മണർകാട്ടെ വീട്ടിലെത്തി ഭർത്താവ് യുവതിയെ കൊലപ്പെടുത്തി തീർത്തത്.

മഹാനഗരങ്ങളിൽ ഉന്നതരായ ചില ബിസിനസുകാരും പൊങ്ങച്ചക്കാരും ഒത്തുകൂടുന്ന ക്ലബ്ബുകൾ. അല്ലെങ്കിൽ ഇവരൊന്നിച്ച് ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിൽ ഒന്നിച്ച് മുറികൾ ബുക്കു ചെയ്യുന്നു.

വൈകുന്നേരമാകുമ്പോൾ ദമ്പതികൾ ഒത്തുകൂടും. കാറിന്റെ താക്കോലുകൾ ഒരു പാത്രത്തിൽ ഒന്നച്ചിടും. ഓരോരുത്തരായി വന്ന് അതിലൊരു താക്കോൽ എടുക്കും. ആ താക്കോലുള്ള കാറിന്റെ ഉടമയുടെ ഭാര്യ അയാളുടെ കൂടെ പോകണം. ആ രാത്രി മുഴുവൻ അവൾ അയാൾക്കുള്ളതാണ്. അങ്ങനെ മുഴുവൻ പേരും താക്കോലെടുത്ത് അതാത് കാറുകളിലെ ഭാര്യമാരുമായി മുറികളിലേയ്ക്ക് പോകും.

ഭാര്യമാരെ കെെമാറ്റം ചെയ്യുന്ന സംഘത്തിൽ ചേരാൻ എത്തുന്ന അവിവാഹിതരില്‍ നിന്ന് 25000 രൂപ വരെ ഈടാക്കും. രണ്ടു മണിക്കൂറിന് 10000 രൂപ മുതല്‍ ഇരുപതിയിരം രൂപ വരെയാണ് വാങ്ങുന്നത്. ഭാര്യമാരുമായി വരുന്നവരുടെ പക്കല്‍ നിന്നും പണം വാങ്ങില്ല. പകരം അവരുടെ ഭാര്യയെ അടുത്തയാളുടെ ഭര്‍ത്താവ് ഉപയോഗിക്കുകയുമാണ് ചെയ്യുന്നത് യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ഇടപെടല്‍ കുറ്റകരമല്ലെന്ന സുപ്രീംകോടതി ഉത്തരവ് മറയാക്കിയാണ് ഇത് കേരളത്തിൽ വ്യാപകമായത്.

കഴിഞ്ഞ വർഷം കറുകച്ചാലിൽ നടന്ന കേസിലും കൂടുതല്‍ പ്രതികളെ പൊക്കാൻ ഈ വിധി
പൊലീസിന് തടസമായി മാറി.ഈ കേസിലെ
മണർകാട് സ്വദേശിനിയായ ഇരയെ ഭർത്താവ് വെട്ടിക്കൊന്നു. അതിന് ശേഷം അയാളും ആത്മഹത്യ ചെയ്തു. ഇതോടെ ആ കേസും അവസാനിച്ചു.