വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്ന് പരിശോധനാ റിപ്പോര്‍ട്ട് ; സംശയമുന നീളുന്നത് സനുമോഹനിലേക്ക് തന്നെ ; മദ്യം നല്‍കി വൈഗയെ ബോധരഹിതയാക്കി പുഴയില്‍ തള്ളിയതാകാമെന്ന് സംശയം : സനുമോഹനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്ന് പരിശോധനാ റിപ്പോര്‍ട്ട് ; സംശയമുന നീളുന്നത് സനുമോഹനിലേക്ക് തന്നെ ; മദ്യം നല്‍കി വൈഗയെ ബോധരഹിതയാക്കി പുഴയില്‍ തള്ളിയതാകാമെന്ന് സംശയം : സനുമോഹനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകന്‍

കൊച്ചി: മുട്ടാര്‍ പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ ശരീരത്തില്‍ ആല്‍ക്കാഹോളിന്റെ അംശം കണ്ടെത്തിയതായി പരിശോധനാ റിപ്പോര്‍ട്ട്. ഇതോടെ കുട്ടിയ്ക്ക് മദ്യം നല്‍കി ബോധരഹിതയാക്കി പുഴയില്‍ തള്ളിയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കാക്കനാട് കെമിക്കല്‍ ലാബോറട്ടറി അധികൃതര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വൈഗയുടെ പിതാവ് സനു മോഹനായി മംഗലുരുവിലും കൊല്ലൂര്‍ മൂകാംബികയിലും തിരച്ചില്‍ തുടരുന്നു. സനു മോഹന്‍ ആറ് ദിവസം തങ്ങിയ മൂകാംബികയിലെ ഹോട്ടലിനുള്ളിലെ കൂടുതല്‍ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സനുമോഹന്‍ സ്വന്തം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് മൂകാംബികയിലെ ലോഡ്ജില്‍ മുറിയെടുത്തതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.ലോഡ്ജ് ജീവനക്കാര്‍ ഇയാളെ തിരിച്ചറിഞ്ഞതോടെ ഹോട്ടലിലെ ബില്‍ അടയ്ക്കാതെയാണ് ഇയാള്‍ മുങ്ങിയത്.

സനുമോഹന്‍ ലോഡ്ജില്‍ നല്‍കിയത്, നേരത്തെ ഇയാള്‍ ഉപേക്ഷിച്ച, പ്രവര്‍ത്തന രഹിതമായ ഫോണ്‍ നമ്പറാണ്. ലോഡ്ജിലെ ജീവനക്കാര്‍ ഇതില്‍ വിളിച്ചു നോക്കിയിരുന്നു. ലോഡ്ജ് ജീവനക്കാര്‍ മലയാളികളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് സിറ്റി പൊലീസിനു വിവരം ലഭിച്ചത്. സ്വന്തം മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഇയാള്‍ ഉപയോഗിക്കുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ദൃക്സാക്ഷി മൊഴികളില്‍ നിന്നുമാണു സനു മോഹനെ പൊലീസ് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ദിവസം രാവിലെ 8.45 ഓടെയാണ് സനു മോഹന്‍ ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലില്‍ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹന്‍ മാസ്‌ക് ധരിച്ചിരുന്നു. പേരും വിലാസവും കണ്ട് സംശയം തോന്നിയ ഹോട്ടല്‍ മാനേജ്മെന്റ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഏപ്രില്‍ 10 മുതല്‍ 16  രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. ലോഡ്ജ് ജീവനക്കാരോട് മാന്യമായാണ് പെരുമാറിയത്. അതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല.

മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്‌മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. ലോഡ്ജില്‍ താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ വ്യക്തമാക്കി.

ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തിലേക്ക് പോകാന്‍ സനു ടാക്‌സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹോട്ടല്‍ മാനേജര്‍ ടാക്‌സി ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാല്‍ രാവിലെ പുറത്തുപോയ സനു രണ്ട് മണിയായിട്ടും ലോഡ്ജില്‍ തിരിച്ചെത്തിയില്ല.

തുടര്‍ന്ന് ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അത് സ്വിച്ച് ഓഫായിരുന്നു. സനു താമസിച്ചിരുന്ന മുറി ജീവനക്കാര്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാള്‍ മുങ്ങിയതാണെന്ന് തിരിച്ചറിയുകയായിരുന്നു. മുറിയില്‍ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല.

സനു നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് വൈഗയുടെ മരണത്തില്‍ പൊലീസ് തിരയുന്ന സനുമോഹനാണ് ഇയാളെന്ന് ജീവനക്കാര്‍ തിരിച്ചറിഞ്ഞത്.