കലാലയ മുത്തശ്ശി അടിമുടി മാറാനൊരുങ്ങുന്നു;കോട്ടയം സി എം എസ് കോളേജിന്റെ മുഖം മിനുക്കാനൊരുങ്ങി മാനേജ്മെന്റ്.അക്വേറിയം, ഫുഡ് കോര്‍ട്ട്, ഡിജിറ്റല്‍ ലൈബ്രറി…അങ്ങനെ കാഴ്ചകളുടെ വൈവിധ്യമൊരുക്കി പഴമയുടെ പ്രൗഢി കൈവിടാതെ അടിമുടി മാറുകയാണ് കേരളത്തിലെ ആദ്യ കലാലയമായ സി.എം.എസ് കോളജ്…
കേരളത്തിന്റെ കലാലയ മുത്തശ്ശി ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ,അതെ പോലെ അക്ഷര നഗരി എന്ന വിശേഷണം കോട്ടയത്തിന് കൈവന്നതിലെ പ്രധാനപ്പെട്ട ഒരു കാരണവും…അതാണ് ചർച്ച് മിഷനറി സൊസൈറ്റി കോളേജ് എന്ന സി എം എസ് കോളേജ്.പഴമയുടെ പ്രൗഢി നിലനിർത്തി പുതുമയുടെ ആഢ്യത്വം കൊണ്ടുവരികയാണ് കോളേജിൽ.നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുന്ന സി എം എസ് അങ്ങനെ മുഖം മിനുക്കാൻ തുടങ്ങിക്കഴിഞ്ഞു. ഗ്രേറ്റ് ഹാളിന്‍റെ മാതൃകയില്‍ അക്വേറിയം, ഓട്ടോമേറ്റഡ് ഇറിഗേഷന്‍ സംവിധാനം, ആധുനികരീതിയില്‍ ഫുഡ് കോര്‍ട്ട്, ഡിജിറ്റല്‍ ലൈബ്രറി… അങ്ങനെ കാഴ്ചകളുടെ വൈവിധ്യമൊരുക്കി പഴമയുടെ പ്രൗഢി കൈവിടാതെ അടിമുടി […]