വിദ്യാർത്ഥി സംഘർഷം ; സി.എം.എസ് കോളജിന് തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു

വിദ്യാർത്ഥി സംഘർഷം ; സി.എം.എസ് കോളജിന് തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : വിദ്യാർത്ഥികളും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലുള്ള സംഘർഷത്ത തുടർന്ന് കോട്ടയം സി.എം.എസ് കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോളജ് ടൂറിനിടെ വിദ്യാർഥികൾ തമ്മിലുണ്ടായ കശപിശ രാഷ്ട്രീയ പ്രശ്‌നമാക്കി എസ്.എഫ്.ഐ ഏറ്റെടുത്തതോടെയാണ് ക്യാംമ്പസ് സംഘർഷഭരിതമായത്. വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് സി.എം.എസ് കോളജിൽ ക്യാംമ്പസിൽ വൻ സംഘർഷാവസ്ഥയായിരുന്നു കഴിഞ്ഞ ദിവസം നിലനിന്നിരുന്നത്.

വെള്ളിയാഴ്ച വിദ്യാർത്ഥികളുടെ എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടയിയ ഇരുപ വിഭാഗങ്ങൾക്കുമിടയിൽ പൊലീസ് പ്രതിരോധമതിൽ തീർത്തതോടെയാണ് സംഘർഷ സ്ഥിതിയ്ക്ക് അയവുണ്ടായത്. സംഘർഷാവസ്ഥയെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കോളജിന് അവധിയും പ്രഖ്യാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ സംഘർഷങ്ങളാണ് കോളജ് അടക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. കോളജിൽ നിന്നും വിനോദ യാത്ര പോയ യൂണിയൻ ഭാരവാഹികളിൽ ഒരാളെ ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യുവാനായി വ്യാഴാഴ്ച വൈകീട്ട് എസ്.എഫ.െഎ പ്രവർത്തകർ സംഘടിച്ച് എത്തിയതോടെയാണ് കോളജ് ക്യാംമ്പസിൽ സംഘർഷം തുടങ്ങിയത്.

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർത്ഥികളെ കോളജ് അധികൃതർ സസ്‌പെൻഡ് ചെയ്തു. ഇതിന് പിന്നാലെ വെള്ളിയാഴ്ച രാവിലെയാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. വിദ്യാർത്ഥികളെ മർദ്ദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മർദ്ദനമേറ്റവരുടെ സഹപാഠികൾ കോളജ് കവാടം ഉപരോധിക്കുകയായിരുന്നു. ഇവരെ നേരിടുന്നതിനായി പുറത്ത് നിന്ന് എത്തിയ എസ്.എഫ്.ഐ പ്രവർത്തകർ അടങ്ങുന്ന സംഘം കോളജിലേക്ക് എത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്.