സ്വപ്‌നയുടെ ഫോൺ വിളികൾ സർക്കാരിനെ കുഴക്കുമോ..? തോളിൽ തട്ടിയ ശ്രീരാമകൃഷ്ണൻ വെട്ടിലായി; മുൻ മന്ത്രിയുടെ മകനുമായുള്ള പ്രണയം തകർത്തത് സ്വപ്‌നയുടെ കുടുംബം; സ്വപ്നയെ തട്ടിപ്പിലേയ്ക്ക് എത്തിച്ചത് മുൻ മന്ത്രിയുടെ മകനെന്നും ആരോപണം

സ്വപ്‌നയുടെ ഫോൺ വിളികൾ സർക്കാരിനെ കുഴക്കുമോ..? തോളിൽ തട്ടിയ ശ്രീരാമകൃഷ്ണൻ വെട്ടിലായി; മുൻ മന്ത്രിയുടെ മകനുമായുള്ള പ്രണയം തകർത്തത് സ്വപ്‌നയുടെ കുടുംബം; സ്വപ്നയെ തട്ടിപ്പിലേയ്ക്ക് എത്തിച്ചത് മുൻ മന്ത്രിയുടെ മകനെന്നും ആരോപണം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വപ്‌നയുടെ ഫോൺ വിളികൾ സർക്കാരിനെ പിടിച്ചുകുലുക്കുമെന്നുറപ്പായി. സരിതയുടേതിനു സമാനമായ ഫോൺ വിളികളുടെ പട്ടിക തന്നെ സ്വർണ്ണക്കടത്ത് റാണി സ്വപ്‌നയുടെ പേരിലും ഉണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. നിലവിലെ സാഹചര്യത്തിൽ സ്വപ്‌നയുടെ ഫോൺ വിളികൾ പുറത്തു വരുന്നത് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുക സംസ്ഥാന സർക്കാരിനെ തന്നെയാകും.

യു.എ.ഇ കോൺസുലേറ്റിലേയ്ക്കുള്ള ഡിപ്ലേമാറ്റിക് ബാഗേജിനുള്ളിൽ 30 കിലോ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയ കേസിലാണ് സ്വപ്‌ന സുരേഷ് എന്ന ഐടി വകുപ്പ് ജീവനക്കാരിയെ കസ്റ്റംസും വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളും തിരയുന്നത്. സ്വപ്‌നയുടെ കൂട്ടുപ്രതിയായ സരിത്തിനെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയും ചെയ്തു. രണ്ടു പേരും യു.എ.ഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥരുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരുടേയും പശ്ചാത്തലം പരിശോധിച്ചപ്പോഴാണ് സ്വപ്‌നയ്ക്കും കൂട്ടുപ്രതിയായ സരിത്തിനും സംസ്ഥാന സർക്കാരിലെ ഉന്നതൻമാർ അടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയത്. തുടർന്നു, കസ്റ്റംസ് അധികൃതർ സ്വപ്‌നയുടെ കഴിഞ്ഞ ദിവസങ്ങളിലെ ഫോൺ കോൾ വിശദാംശങ്ങൾ ശേഖരിക്കുകയാണ്. ഈ ഫോൺ വിശദാംശങ്ങൾ പരിശോധിക്കുമ്പോളറിയാം മറ്റൊരു സരിതയായി സ്വപ്‌ന മാറുമോ എന്ന്.

സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ സ്വർണ്ണക്കടത്ത് കേസിൽ ഇപ്പോഴും കാണാമറയത്ത് തന്നെയാണ് സ്വപ്‌ന. സ്വപ്‌നയ്ക്കു ഉന്നതങ്ങളിൽ നിന്നും സ്വർണ്ണക്കടത്തിനു ബന്ധങ്ങൾ കിട്ടിയിട്ടുണ്ടെന്നും ഉറപ്പാണ്. എന്നാൽ, ഈ ബന്ധങ്ങൾ ഉപയോഗിച്ച് ഇവർ നടത്തിയ കള്ളക്കടത്തും തട്ടിപ്പുകളും എന്താണ് എന്നാണ് ഇനി കണ്ടെത്തേണ്ടത്. ഇതിനുള്ള നടപടികളാണ് ഇപ്പോൾ കസ്റ്റംസും ആരംഭിച്ചിരിക്കുന്നത്.

ഇപ്പോൾ ഏറ്റവും ഹിറ്റായി സ്വപ്‌ന വിഷയത്തിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഒന്ന് സ്പീക്കർ ശ്രീരാമകൃഷ്ണന്റേതാണ്. കട ഉദ്ഘാടനത്തിനായി എത്തിയ സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്വപ്‌നയുടെ തോളിൽ തട്ടുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ തോളിലെത്തി ചെവിയിൽ രഹസ്യം പറയുന്ന സ്വപ്‌നയുടെ ചിത്രവും വീഡിയോയും പുറത്തെത്തിയിരുന്നെങ്കിലും ഇത് വ്യാജമാണ് എന്നു പിന്നീട് തെളിഞ്ഞിരുന്നു.

എന്നാൽ, ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നതിനും ഈ ബന്ധം മുന്നോട്ടു കൊണ്ടു പോകുന്നതിനും അസാധ്യമായ കഴിവു തന്നെ സ്വപ്‌നയ്ക്കുണ്ടായിരുന്നു. ഈ കഴിവാണ് സ്വപ്നയെ വെട്ടിലാക്കിയതെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. സ്വപ്‌ന വിദേശത്ത് ഭർത്താവിനൊപ്പം കഴിയുമ്പോൾ സുഹൃത്തായി വീട്ടിലെത്തിയ മുൻ മന്ത്രെിയുടെ പുത്രനുമായി ഇവർ അടുക്കുകയായിരുന്നു. തുടർന്നു ഇരുവരും തമ്മിൽ സൗഹൃദത്തിലാകുകയും, സിനിമാ താരമായ മന്ത്രി പുത്രനൊപ്പം നാട് വിട്ടു പോകുകയുമായിരുന്നു.

എന്നാൽ, മന്ത്രി പുത്രന്റെ അമ്മയുടെ ഇടപെടലിനെ തുടർന്നു ഇയാളെ ഉപേക്ഷിച്ച് സ്വപ്‌നയ്ക്കു പോരേണ്ടി വന്നു. ഇതിനു ശേഷമാണ് സ്വപ്‌ന തട്ടിപ്പു സംഘത്തിന്റെ ഭാഗമാകുന്നത്. ഇതിനും മന്ത്രി പുത്രന്റെ ബന്ധം തന്നെയാണ് സ്വപ്‌ന ഉപയോഗിച്ചതെന്നാണ് സൂചന ലഭിക്കുന്നത്. സ്വർണ്ണക്കടത്തിലും മുൻ മന്ത്രിയുടെ പുത്രന്റെ സഹായം സ്വപ്‌നയ്ക്കു ലഭിച്ചിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്.