“നോക്കൂ… ഇവിടെ നിന്ന് ആരൊക്കെ പോയാലും ഒന്നും സംഭവിക്കില്ല. ടീം സന്തുലിതമാണ് ഇപ്പോഴും.ഹാര്‍ദിക്കിനെ ആജീവനാന്തമായല്ല ഗുജറാത്ത് ടീമിലെത്തിച്ചത്”;ഹാര്‍ദിക് ടീം വിട്ടതിനെക്കുറിച്ച് ഗുജറാത്ത് താരം ഷമി.
സ്വന്തം ലേഖിക.
ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ നാടകീയമായ നീക്കത്തിനൊടുവിലാണ് മുംബൈ ഇന്ത്യൻസ് റാഞ്ചിയത്. രോഹിത് ശര്‍മ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കി പകരം ഹാര്‍ദിക്കിന് ചുമതലയേല്‍പ്പിക്കുകയായിരുന്നു.
പലവിധ വിശദീകരണങ്ങള്‍ നല്‍കിയെങ്കിലും ആരാധകര്‍ക്ക് അതു മതിയാവുമായിരുന്നില്ല. ഇപ്പോള്‍ ഹാര്‍ദിക് ടീം വിട്ടതിനെക്കുറിച്ച് ഗുജറാത്ത് താരം ഷമി ചില പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുകയാണ്. ആരോക്കെ പോയാലും ഇവിടെ ഒന്നും സംഭവിക്കില്ലെന്നാണ് ഷമിയുടെ ഭാഷ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘നോക്കൂ… ഇവിടെ നിന്ന് ആരൊക്കെ പോയാലും ഒന്നും സംഭവിക്കില്ല. ടീം സന്തുലിതമാണ് ഇപ്പോഴും. ഹാര്‍ദിക് ഇവിടെയുണ്ടായിരുന്നു. ടീമിനെ നയിച്ചു. രണ്ടുതവണ ഫൈനലിലെത്തിച്ചു. എന്നാല്‍ ഹാര്‍ദിക്കിനെ ആജീവനാന്തമായല്ല ഗുജറാത്ത് ടീമിലെത്തിച്ചത്. അത് അദ്ദേഹത്തിന്റെ തീരുമാനമാണ് നില്‍ക്കണോ പോണോ എന്നുള്ളത്.
ഇപ്പോള്‍ ഗില്ലിനെ ക്യാപ്റ്റനാക്കി. അദ്ദേഹവും കൂടുതല്‍ അനുഭവങ്ങള്‍ നേടും. ഒരുദിവസം ഗില്ലും പോയേക്കാം. അതെല്ലാം ഈ ഗെയിമിന്റെ ഭാഗമാണ്. താരങ്ങള്‍ വരും പോകും. നിങ്ങള്‍ ക്യാപ്റ്റനായാല്‍ ഉത്തരവാദിത്തം കൂടുതലാണ്. അതിനൊപ്പം നിങ്ങളുടെ പ്രകടനവും നോക്കം.”- ഷമി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.