പാലാ നഗരസഭയിലെത്തിയാൽ അഞ്ച് രൂപയ്ക്ക് ഷുഗർ പരിശോധിക്കാം; സ്വകാര്യ ലാബുകളുടെ കൊള്ളയ്ക്ക് അറുതിവരുത്താൻ കുറഞ്ഞ നിരക്കിലുള്ള പരിശോധനയുമായി പാലാ നഗരസഭ; കോട്ടയം നഗരസഭയിലെത്തിയാൽ രക്തസമ്മർദം ഇല്ലാത്തവനും ഹൈ ബിപി ഉണ്ടാകും

പാലാ നഗരസഭയിലെത്തിയാൽ അഞ്ച് രൂപയ്ക്ക് ഷുഗർ പരിശോധിക്കാം; സ്വകാര്യ ലാബുകളുടെ കൊള്ളയ്ക്ക് അറുതിവരുത്താൻ കുറഞ്ഞ നിരക്കിലുള്ള പരിശോധനയുമായി പാലാ നഗരസഭ; കോട്ടയം നഗരസഭയിലെത്തിയാൽ രക്തസമ്മർദം ഇല്ലാത്തവനും ഹൈ ബിപി ഉണ്ടാകും

Spread the love

സ്വന്തം ലേഖകൻ

പാലാ: പാലായില്‍ ജനങ്ങള്‍ക്ക് നഗരസഭയുടെ പുത്തന്‍ സമ്മാനം.

ലാബ് പരിശോധനയുടെ ബില്‍ കണ്ട് ഇനി നടുങ്ങി നില്‍ക്കേണ്ട. തുച്ഛമായ തുകയ്ക്കു ലാബ് പരിശോധനകള്‍ ചെയ്തു നല്‍കുന്ന സംവിധാനം ഒരുക്കിയാണ് നഗരസഭയുടെ പുത്തന്‍ കാല്‍വയ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫലപ്രദമായി നടത്തിയാല്‍ സാധാരണക്കാര്‍ക്ക് ഏറെ ആശ്രയമാകുന്ന പദ്ധതിക്കാണ് തുടക്കമാകുന്നത്. പാലാ മുനിസിപ്പല്‍ ലാബില്‍ ബ്ലഡ് ഷുഗര്‍ പരിശോധനയ്ക്കു വെറും അഞ്ചു രൂപ മാത്രമേ ഈടാക്കൂ. അതുപോലെ രക്തസമ്മര്‍ദ പരിശോധന ഉള്‍പ്പെടെ ചില സേവനങ്ങള്‍ സൗജന്യവുമാണ്.

നഗരസഭാ പ്രദേശത്തെ ജനങ്ങള്‍ക്കു കുറഞ്ഞ നിരക്കില്‍ രോഗനിര്‍ണയവും ആരോഗ്യസ്ഥിതിയും പരിശോധിക്കുന്ന ലാബില്‍ കൂടുതല്‍ ആധുനിക രോഗനിര്‍ണയ ഉപകരണങ്ങളും സ്ഥാപിച്ചുകഴിഞ്ഞു. രാവിലെ 6.30 മുതല്‍ വൈകു ന്നേരം 4.30 വരെ രക്തസാമ്പിള്‍ പരിശോധനയ്ക്കായി ഇവിടെ ശേഖരിക്കും. വളരെ കുറഞ്ഞ നിരക്കിലുള്ള പരിശോധനാ പാക്കേജുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

എന്നാൽ കോട്ടയം നഗരസഭയിൽ ഇതല്ല സ്ഥിതി. തൊട്ടടുത്ത നഗരസഭകളായ ഏറ്റുമാനൂരിലും പാലായിലും ഈരാറ്റുപേട്ടയിലുമൊക്കെ വൻ വികസനം വരുമ്പോൾ ഒരു പദ്ധതി പോലും അവതരിപ്പിക്കാൻ കോട്ടയം നഗരസഭയ്ക്ക് സാധിക്കുന്നില്ല. നഗരം മാലിന്യത്തിൽ മൂടി കിടക്കുകയാണ്. ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. കൗൺസിൽ യോഗം കൂട്ടാൻ പോലും കോട്ടയം നഗരസഭയ്ക്ക് കഴിയുന്നില്ല. സമീപ നഗരസഭകളിൽ നടക്കുന്നത് കണ്ടിട്ടെങ്കിലും ഒരു മാറ്റം കോട്ടയത്ത് ഉണ്ടാകണമെന്നാണ് നാട്ടകാരുടെ പ്രാർത്ഥന