ജയിലില്‍ തണുപ്പുള്ളതിനാല്‍ കമ്പിളിയും ചെരിപ്പും വേണമെന്ന് ജോളി; ജയിലധികൃതര്‍ കോടതിയിലേക്ക്

ജയിലില്‍ തണുപ്പുള്ളതിനാല്‍ കമ്പിളിയും ചെരിപ്പും വേണമെന്ന് ജോളി; ജയിലധികൃതര്‍ കോടതിയിലേക്ക്

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ജയിലില്‍ കമ്പിളിയുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ അനുവദിക്കണമെന്നാവശ്യവുമായി കൂടത്തായി കൊലപാതകേസിലെ മുഖ്യപ്രതി ജോളി ജോസഫ്.

ജയിലില്‍ തണുപ്പുള്ളതിനാല്‍ സോക്‌സും ചെരിപ്പും ധരിക്കാന്‍ അനുവദിക്കണമെന്നും കമ്പിളിപുതപ്പും തറയില്‍ കിടക്കാനുള്ള വിരിയും അനുവദിക്കണമെന്നുമാണ് സൂപ്രണ്ട് മുമ്പാകെ ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും കോടതിയാണ് ഇത് അംഗീകരിക്കേണ്ടതെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു.

തുടര്‍ന്ന് ജോളിയുടെ അഭിഭാഷകന്‍ ഇന്നലെ കോടതിയിലും ഇക്കാര്യം ആവശ്യപ്പെട്ടു. ജയില്‍ സൂപ്രണ്ടിന് ലഭിച്ച ജോളിയുടെ അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ജയിലധികൃതരും വ്യക്തമാക്കി.

കൂടത്തായിലെ ഒരു കുടുംബത്തിലെ ആറ് കൊലപാതക കേസുകളില്‍ പ്രതിയായ ജോളി കോഴിക്കോട് ജില്ലാ ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്.