ശ്രീലങ്കയ്ക്കെതിരെ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ശ്രേയസ് അയ്യർക്ക് വീണ്ടും ഫിഫ്റ്റി;പരമ്പര തൂത്തുവാരി ഇന്ത്യ
ധരംശാല: ശ്രീലങ്കയ്ക്കെതിരെ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയ ഇന്ത്യക്കെതിരേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 ബോൾ ബാക്കി നിൽക്കെ 6 വിക്കറ്റിന് വിജയം കരസ്ഥമാക്കി. ഈ മത്സരവും ജയിച്ചതോടെ ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കി.
ശ്രേയസ് അയ്യരുടെ ഉഗ്രൻ പ്രകടനമാണ് ഇന്ത്യയെ നല്ലൊരു വിജയത്തിലേക്ക് എത്തിച്ചത്. ശ്രേയസ് അയ്യർ 45 പന്തുകളിൽ 73 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 15 പന്തിൽ 22 റൺസ് നേടിയ ജഡേജ അയ്യര്‍ക്ക് മികച്ച പിന്തുണ നല്കി. ദീപക് ഹൂഡ 16 പന്തിൽ 21 റൺസും സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങി 12 പന്തിൽ 18 റൺസുമാണ് നേടിയത്.
നേരത്തെ, വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ശ്രീലങ്കയെ നായകന് ദസുന്‍ ഷണകയുടെ പ്രകടനമാണ് (74*) ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്. ആദ്യ രണ്ട് മത്സരവും ജയിച്ച് നേരത്തെ ഇന്ത്യ പരമ്പര ഉറപ്പിച്ചിരുന്നു. മൂന്നാം മത്സരത്തിലും ജയിക്കാനായാല്‍ തുടര്‍ച്ചയായ 12ാം ടി20 ജയമെന്ന ലോക റെക്കോഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിച്ചിലെ ബാറ്റിങ് അനുകൂല ഘടകം പ്രതീക്ഷിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കന്‍ നായകന് ദസുണ്‍ ഷണകയ്ക്ക് പിഴച്ചു. ആദ്യ ഓവറില്‍ത്തന്നെ ശ്രീലങ്കയ്ക്ക് തിരിച്ചടി നേരിട്ടു. ഓപ്പണര്‍ ധനുഷ്കത ഗുണതിലകയെ ഗോള്‍ഡന്‍ ഡെക്കായി മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ പതും നിസങ്കയെ (10 പന്തില്‍ 1) ആവേഷ് ഖാന് പുറത്താക്കി.
വലിയ ഷോട്ടിന് ശ്രമിച്ച നിസങ്കയുടെ ടോപ് എഡ്ജില്‍ കൊണ്ട് ഉയര്‍ന്ന പന്തിനെ വെങ്കടേഷ് അയ്യര്‍ മനോഹരമായി കൈയിലൊതുക്കി. അധികം വൈകാതെ ചരിത് അസലങ്കയും (6 പന്തില്‍ 4) ആവേഷ് ഖാന് മുന്നില്‍ വീണു. ഇതോടെ ഒരു ഘട്ടത്തില്‍ നാല് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന വന്‍ തകര്‍ച്ചയിലേക്ക് ശ്രീലങ്കയെത്തി.
ജനിത് ലിയാങ്കയെ (9) രവി ബിഷ്നോയ് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ നേരിയ ചെറുത്ത് നില്പ്പിന് ശേഷം ദിനേഷ് ചണ്ഡിമാലും (25) പുറത്തായി. 27 പന്ത് നേരിട്ട് നിലയുറപ്പിച്ച് വന്ന ചണ്ഡിമാലിനെ ഹര്‍ഷല്‍ പട്ടേലാണ് പുറത്താക്കിയത്. വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ശ്രീലങ്കയെ നായകന് ദസുന്‍ ഷണകയാണ് കൈപിടിച്ചുയര്‍ത്തിയത്.