ഒക്ടോബറില്‍ മാത്രം പെട്രോളിന് 7.82 രൂപയും ഡീസലിന് 8.71 രൂപയും വര്‍ധിപ്പിച്ചു; പെട്രോളിന് കുറയ്ക്കുന്നത് അഞ്ചു രൂപ മാത്രവും; നവംബറില്‍ വീണ്ടും വിലകൂട്ടിയാല്‍ ഇളവിൻ്റെ ദയ ലഭിക്കാതെ പോകും; രാജ്യവ്യാപക പ്രതിഷേധങ്ങളും ഉപതിരഞ്ഞെടുപ്പു തോല്‍വിയും കേന്ദ്രത്തിൻ്റെ മനസ്സു തുറപ്പിച്ചു; സമ്മര്‍ദ്ദത്തിലാകുന്നത് സംസ്ഥാനങ്ങള്‍; ഇനി അറിയേണ്ടത് കേരള സര്‍ക്കാറും വില കുറയ്ക്കുമോ എന്ന്

ഒക്ടോബറില്‍ മാത്രം പെട്രോളിന് 7.82 രൂപയും ഡീസലിന് 8.71 രൂപയും വര്‍ധിപ്പിച്ചു; പെട്രോളിന് കുറയ്ക്കുന്നത് അഞ്ചു രൂപ മാത്രവും; നവംബറില്‍ വീണ്ടും വിലകൂട്ടിയാല്‍ ഇളവിൻ്റെ ദയ ലഭിക്കാതെ പോകും; രാജ്യവ്യാപക പ്രതിഷേധങ്ങളും ഉപതിരഞ്ഞെടുപ്പു തോല്‍വിയും കേന്ദ്രത്തിൻ്റെ മനസ്സു തുറപ്പിച്ചു; സമ്മര്‍ദ്ദത്തിലാകുന്നത് സംസ്ഥാനങ്ങള്‍; ഇനി അറിയേണ്ടത് കേരള സര്‍ക്കാറും വില കുറയ്ക്കുമോ എന്ന്

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രതിഷേധങ്ങളും ഉപതിരഞ്ഞെടുപ്പു തോല്‍വിയും കേന്ദ്രത്തിൻ്റെ മനസ്സു തുറപ്പിച്ചു.

കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയ്ക്കാന്‍ തീരുമാനിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നുപ്പോള്‍ ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങെനെ വില കുറയ്ക്കുമ്ബോഴും കേന്ദ്രത്തിന് ത്‌ന്നെയാണ് ലാഭം. കാരണം വിലവര്‍ദ്ധനവിൻ്റെ ആനുപാതികമായല്ല, ഇപ്പോള്‍ കുറവു വരുത്തുന്നത്. ഒക്ടോബര്‍ മാസം മാത്രം പെട്രോളിന് 7.82 രൂപ വര്‍ധിപ്പിച്ചപ്പോള്‍ ഇപ്പോള്‍ കുറച്ചിരിക്കുന്നത് വെറും അഞ്ചു രൂപയും. 33 രൂപയോളം അടുത്തകാലത്തായി പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും അഞ്ച് രൂപ മാത്രമാണ് കുറച്ചത് എന്നു വ്യക്തമാകുമ്ബോള്‍ കേന്ദ്രം കണ്ണില്‍ പൊടിയിട്ടു എന്ന് വ്യക്തമാകും.

നവംബര്‍ മാസത്തില്‍ വില കൂട്ടിയാല്‍ ഇപ്പോഴത്തെ ഇളവുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാത്ത അവസ്ഥയുമുണ്ടാകും. കേന്ദ്രത്തിന് ലഭിക്കുന്ന സ്‌പെഷ്യല്‍ നികുതില്‍ നിന്നാണ് ഇപ്പോള്‍ ഇളവു വരുത്തിയിരിക്കുന്നത്. അതുകൊണ്ട്, കേന്ദ്രം വില കുറച്ചതോടെ സംസ്ഥാനങ്ങളും സമ്മര്‍ദ്ദത്തിലേക്ക് നീങ്ങുകയാണ്.

ആളിപ്പടര്‍ന്ന ജനകീയ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ പെട്രോളിനും ഡീസലിനും കേന്ദ്രം എക്‌സൈസ് നികുതി കുറക്കുമ്ബോഴും കേരളത്തില്‍ പെട്രോള്‍ വില സെഞ്ച്വറിയില്‍ തന്നെയാണ്. കേരളത്തില്‍ പെട്രോള്‍ വില ശരാശരി 105.41 രൂപയില്‍ എത്തും. ഡീസല്‍ 93.95 രൂപയെന്ന നിരക്കിലും ലഭിക്കും. കേരള സര്‍ക്കാറും വില കുറയ്ക്കാന്‍ തീരുമാനം കൈക്കൊള്ളുമോ എന്നാണ് ഇനി അറിയേണ്ടത്.

സംസ്ഥാനത്തെ ഇന്ധന വിലയില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി കഴിഞ്ഞു. കേന്ദ്രം കുറച്ച വിലയ്ക്ക് ആനുപാതികമായി സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുറയുമെന്നും ഇതോടെ ജനങ്ങള്‍ക്കു കൂടുതല്‍ മെച്ചം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ 6 മാസമായി സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി ഇനത്തിലും സെസ് ഇനത്തിലും ഓരോ ലീറ്ററിനും 30 രൂപയ്ക്ക് അടുത്താണ് കേന്ദ്ര സര്‍ക്കാര്‍ അധികമായി വാങ്ങിയത്. പ്രതിഷേധത്തിൻ്റെ ഭാഗമായാണ് ഇപ്പോള്‍ വിലകുറച്ചിരിക്കുന്നത്. എന്നാല്‍ കുറച്ചുകൂടി വില കുറയ്ക്കാവുന്ന സാഹചര്യമാണ് ഉള്ളത്. കേരളത്തിലും ആനുപാതികമായ വിലക്കുറവ് ഉണ്ടാകും. തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും.’ മന്ത്രി പറഞ്ഞു.

പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയിരിക്കുന്ന എക്‌സൈസ് ഡ്യൂട്ടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ് വിലയില്‍ കുറവ് വന്നത്. ഇതോടെ പെട്രോളിന് ലീറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ തീരുമാനം.

വാറ്റ് നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്രം ഇന്ധവില കുറച്ചതിന് പിന്നാലെ ‘കേരളം എത്ര കുറയ്ക്കുമെന്ന് കാത്തിരുന്നു കാണാം’ എന്ന ഫേസ്‌ബുക്ക് പോസ്റ്റുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. കേന്ദ്രം സംസ്ഥാനങ്ങളോട് വാറ്റ് കുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേസമയം കര്‍ണാടക സര്‍ക്കാര്‍ ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കുറച്ചത്. വിലക്കുറവ് വ്യാഴാഴ്ച വൈകീട്ട് മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിനു പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ കര്‍ണാടകയില്‍ പെട്രോള്‍ 95.50 രൂപക്കും ഡീസല്‍ 81.50 രൂപക്കും ലഭിക്കും.

ഇന്ധന വിലയില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ധനവിനു ശേഷമാണ് ഇപ്പോള്‍ വില കുറയുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് വര്‍ധിച്ചത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തേത് ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള കുറവല്ല. 20 രൂപയെങ്കിലും വില കുറച്ചിരുന്നെങ്കില്‍ അത് ജനങ്ങള്‍ക്ക് ഉപകരിക്കപ്പെടുമായിരുന്നു.

ഒക്ടോബറില്‍ പെട്രോള്‍ ലീറ്ററിന് 7.82 രൂപയും ഡീസല്‍ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും. ഇതിനിടെ ഇന്ധനവില കുറഞ്ഞത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ മാസത്തിലും പിന്നീട് സെപ്റ്റംബറിലും.

സെപ്റ്റംബറില്‍ ഡീസല്‍ ലീറ്ററിന് 1.11 രൂപ കുറഞ്ഞതാണ് നിരക്കിലുണ്ടായ ഏറ്റവും വലിയ കുറവ്. ഒരിടവേളയ്ക്കു ശേഷം സെപ്റ്റംബര്‍ 24 മുതലാണ് ഇന്ധന വില കൂടാന്‍ തുടങ്ങിയത്. ഈ വര്‍ഷം ഇതുവരെയുള്ള വില വര്‍ധന പെട്രോളിന് 31% ഡീസലിന് 33% ആണ്.

ഒരു ലിറ്റര്‍ പെട്രോളിന് ഇപ്പോള്‍ ഈടാക്കുന്ന എക്‌സൈസ് ഡ്യൂട്ടി 32.9 രൂപയാണ്. ഡീസലിൻ്റെ കാര്യത്തില്‍ 31.80 രൂപ. ഈ കനത്ത നികുതിയില്‍ നിന്നാണ് യഥാക്രമം അഞ്ചു രൂപയും 10 രൂപയും കുറക്കുന്നത്. അതേസമയം, തീരുവ ഏറ്റവുമൊടുവില്‍ ഉയര്‍ത്തിയ 2020 മെയ് അഞ്ചിനു ശേഷം പെട്രോള്‍ ലിറ്ററിന് 40 രൂപയോളമാണ് ഉയര്‍ന്നത്. ഡീസലിന് ശരാശരി 28 രൂപ. എന്നിട്ടും വിട്ടുവീഴ്ചക്ക് സര്‍ക്കാര്‍ തയാറാകാതെ വന്നതാണ് വില മൂന്നക്കത്തിലേക്ക് കയറാന്‍ ഇടയാക്കിയത്.

ദിനേനയെന്നോണമാണ് പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു കൊണ്ടിരുന്നത്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ സര്‍ക്കാര്‍ ഈടാക്കി വരുന്ന നികുതി അതിഭീമമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും എണ്ണക്കമ്ബനികളിലൂടെ ഒഴുകി വരുന്ന കൊള്ളലാഭം വേണ്ടെന്നു വെക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. യു.പി, പഞ്ചാബ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പു അടുത്തു വരുന്നതിനിടയിലാണ് ദീപാവലി സമ്മാനമെന്ന നിലയില്‍ ഇപ്പോള്‍ വിലകുറച്ചത്.

അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണ വിലയില്‍ ഉണ്ടായ കുറവിനൊത്ത് ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചിരുന്നില്ല. എണ്ണ വില കുറയുന്നതിനൊത്ത് എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച്‌ വികസനത്തിനെന്ന പേരില്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടുകയാണ് ചെയ്തുവന്നത്.

പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന നികുതിയില്‍ കഴിഞ്ഞ ആറു മാസം കൊണ്ട് ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കോവിഡിന് മുമ്ബ് ഈയിനത്തില്‍ കിട്ടിയ നികുതി വരുമാനത്തിന്റെ 79 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ പിരിച്ചത് 1.71 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ഇതേ കാലയളവില്‍ ഈടാക്കിയ എക്‌സൈസ് ഡ്യൂട്ടി 1.28 ലക്ഷം കോടിയാണ്.