അച്ഛന്റെ ഹൃദ്രോഗം ഗുരുതരമായപ്പോൾ കിട്ടിയ ജോലിയ്ക്ക് പോയി തുടങ്ങി; എന്നാൽ നടുറോഡില്‍ എരിഞ്ഞടങ്ങുക എന്നതായിരുന്നു അവളുടെ വിധി; വീട്ടുമുറ്റത്തെ ചിതയില്‍ എരിഞ്ഞടങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; കൃഷ്ണപ്രിയയ്‌ക്ക് കണ്ണീരോടെ വിട നല്‍കി നാട്
സ്വന്തം ലേഖിക കോഴിക്കോട്: കൃഷ്ണപ്രിയയ്‌ക്ക് കണ്ണീരോടെ വിട നല്‍കി ജന്മനാട്. ആകെയുണ്ടായിരുന്ന നാലര സെന്റ് സ്ഥലത്തിന്റെ വീട്ടുമുറ്റത്ത് തന്നെയാണ് കൃഷ്ണപ്രിയയ്‌ക്ക് ചിതയൊരുക്കിയത്. അന്ത്യവിശ്രമമൊരുക്കാന്‍ വേറെ സ്ഥലമുണ്ടായിരുന്നില്ല. അച്ഛന്‍ മനോജിന്റെ ഹൃദ്രോഗം ഗുരുതരമായപ്പോഴാണ് കൃഷ്ണപ്രിയ തന്റെ 22-ാം വയസില്‍ ജോലിക്ക് പോയി തുടങ്ങിയത്. എന്നാല്‍ ആ കുടുംബത്തിന്റെ പ്രതീക്ഷയെല്ലാം തകര്‍ക്കുന്ന സംഭവമാണ് അരങ്ങേറിയത്. എംസിഎ ബിരുദധാരിയായിരുന്നു കൃഷ്ണപ്രിയ. പക്ഷെ വീട്ടിലെ അവസ്ഥ കാരണം കിട്ടിയ ജോലിയ്‌ക്ക് പോവുകയായിരുന്നു. പാവപ്പെട്ട കുടുംബത്തിന് താങ്ങായതും കൃഷ്ണപ്രിയയുടെ പഠനം പോലും നോക്കി നടത്തിയതും നാട്ടുകാരായിരുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തിയ കൃഷ്ണപ്രിയയെ […]