ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ആദ്യ ഇന്റർനാഷണൽ കപ്പ് നേടാനൊരുങ്ങി കോഹ്ലി: മത്സരം വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതൽ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ആദ്യ ഇന്റർനാഷണൽ കപ്പ് നേടാനൊരുങ്ങി കോഹ്ലി: മത്സരം വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതൽ

Spread the love

തേർഡ് ഐ സ്‌പോട്‌സ്

ലണ്ടൻ: ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിയ്ക്കാൻ ഇന്ത്യൻ ടീം ഒരുങ്ങുന്നു. ക്രിക്കറ്റ് മൈതാനത്ത് തനിക്കില്ലാത്ത ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനാണ് ഇപ്പോൾ വിരാട് കോഹ്ലി ഇറങ്ങുന്നത്.

ഇന്ത്യൻ നാഷണൽ കപ്പ് നേടാൻ സാധിച്ചിട്ടില്ലെന്ന ചരിത്രമാണ് കോഹ്ലി ഇപ്പോൾ തിരുത്താനൊരുങ്ങുന്നത്.ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള അന്തിമ ഇലവനെ ടീം ഇന്ത്യ പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിരാട് കോഹ്‌‌ലി നയിക്കുന്ന ടീമിൽ രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പണർമാർ. മുൻനിരയ്ക്ക് കരുത്തായി ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെ ടീമിലുണ്ട്.

ഋഷഭ് പന്ത് ആണ് വിക്കറ്റ് കീപ്പർ. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ടീമിൽ ഇടംപിടിച്ചു. ‌‌കരുത്തുറ്റ പേസ് നിരയാണ് കിവീസിനെതിരെ ഇറങ്ങുന്നത്. ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് പേസ് ബൗളർമാരായി ടീമിലുള്ളത്.

വിരാട് കൊഹ്‌ലിയുടെ കീഴില്‍ ആദ്യ ഐ.സി.സി ട്രോഫി  തേടി ഇന്ത്യ ഫൈനലിന് കച്ചമുറുക്കുമ്പോള്‍ പ്രധാന ടൂര്‍ണമെന്റുകളിലെ ഫൈനലുകളില്‍ തോല്‍ക്കുന്ന ദൗര്‍ഭാഗ്യം അവസാനിപ്പിക്കാനാണ് ന്യൂസിലന്‍ഡ് വില്യംസണിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്നത്.

നാളെ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നുമണി മുതല്‍ സതാംപ്ടണിലെ റോസ്ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം.സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലുമാണ് ഇന്ത്യയില്‍ ലൈവായിട്ട് മത്സരം സംപ്രേഷണം ചെയ്യുക.

12 കോടി രൂപയാണ് ചാമ്പ്യന്‍മാരാകുന്ന ടീമിന് ലഭിക്കുക. ഒപ്പം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസും ലഭിക്കും. 
രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് ആറു കോടി രൂപ ലഭിക്കും. 

സമനിലയില്‍ അവസാനിച്ചാല്‍ കിരീടം പങ്കിടുന്നതിനൊപ്പം സമ്മാനത്തുകയും പങ്കിടും. മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 3.38 കോടി രൂപയും നാലാം സ്ഥാനത്തെ ടീമിന് 2.62 കോടി രൂപയുമാണ് ലഭിക്കുക. 

അഞ്ചാം സ്ഥാനക്കാര്‍ക്ക് 1.5 കോടി, ശേഷിക്കുന്ന നാല് ടീമുകള്‍ക്ക് 75 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
ഇന്ത്യയും ന്യൂസിലന്‍ഡും ടെസ്റ്റ് ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുൻപ് ഇംഗണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പകളില്‍ ജയം നേടിയിരുന്നു.