ഹെൽമറ്റ് ഇല്ല, എതിർദിശയിലൂടെയുള്ള സഞ്ചാരം, മൊബൈല്‍ ഫോണിന്റെ ഉപയോഗം, ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കാതെയിരിക്കുക , നിയമം ലംഘിച്ചത് 270 തവണ ; യുവതിക്ക് 1.36 ലക്ഷം പിഴയിട്ട് ട്രാഫിക് പോലീസ്

ഹെൽമറ്റ് ഇല്ല, എതിർദിശയിലൂടെയുള്ള സഞ്ചാരം, മൊബൈല്‍ ഫോണിന്റെ ഉപയോഗം, ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കാതെയിരിക്കുക , നിയമം ലംഘിച്ചത് 270 തവണ ; യുവതിക്ക് 1.36 ലക്ഷം പിഴയിട്ട് ട്രാഫിക് പോലീസ്

Spread the love

ബെംഗളൂരു : സ്ഥിരമായി റോഡ് നിയമങ്ങള്‍ തെറ്റിച്ച യുവതിക്ക് 1.36 ലക്ഷം രൂപ പിഴയിട്ട് ട്രാഫിക് പോലീസ്. ഹെല്‍മറ്റ് ധരിക്കാതെയും ഡ്രൈവിങ്ങിനിടെ ഫോണില്‍ സംസാരിച്ചും 270 തവണ ആണ് യുവതി നിയമം തെറ്റിച്ചത്.

ദിനവും നിയമലംഘനങ്ങള്‍ ആവർത്തിച്ചപ്പോള്‍ ലഭിച്ച പിഴതുക സ്കൂട്ടറിന്റെ വിലയേക്കാളും അധികം. 136000 രൂപയെന്ന ഭീമമായ തുകയാണ് ഈ സ്ഥിരം നിയമലംഘകയ്ക്കു ട്രാഫിക് പോലീസ് പിഴയായി നല്‍കിയത്. കൂടാതെ, സ്ത്രീയുടെ വാഹനമായ ഹോണ്ട ആക്ടിവ സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു.

ഒരു സ്വകാര്യ ചാനലാണ് നിയമലംഘനങ്ങള്‍ തുടർക്കഥയാക്കിയ യുവതിയുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 270 തവണയാണ് നിയമലംഘനങ്ങള്‍ നടത്തിയിരിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാതെയുള്ള ഡ്രൈവിങ്, റോഡില്‍ എതിർദിശയിലൂടെയുള്ള സഞ്ചാരം, വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം, ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കാതെയിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് യുവതി ദിവസവും സഞ്ചരിക്കുന്ന വഴിയിലെ സി സി ടി വി ദൃശ്യങ്ങളിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ നാളായി തുടരുന്ന അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിനുള്ള താക്കീതാണ് യുവതിയ്ക്ക് ലഭിച്ച ഇത്രയും വലിയ പിഴ തുക. നിയമലംഘനങ്ങള്‍ വെളിപ്പെടുത്തുന്നതിനായി സി സി ടി വികള്‍ സ്ഥാപിച്ചതിന്റെ പ്രാധാന്യത്തിലേക്കുമിതു വിരല്‍ ചൂണ്ടുന്നു. സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണു ഹെല്‍മെറ്റുകള്‍ ധരിക്കേണ്ടതെന്ന കാര്യം പോലും മറന്നാണ് പലരും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നത്. ആരുടെ ജീവനും വില കല്പിക്കാതെയുള്ള നിയമലംഘനങ്ങള്‍ ഇന്ത്യൻ റോഡുകളില്‍ പതിവ് കാഴ്ചയാകുമ്ബോള്‍ സ്ഥിരം നിയമലംഘകർക്കുള്ള ഒരു താക്കീത് കൂടിയാണ് ഈ പിഴ.