ഒടുവില്‍ പ്രഖ്യാപനം; തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥി; ഇനി വാശിയേറിയ  പോരാട്ടം

ഒടുവില്‍ പ്രഖ്യാപനം; തൃക്കാക്കരയില്‍ എ എന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥി; ഇനി വാശിയേറിയ പോരാട്ടം

Spread the love

സ്വന്തം ലേഖിക

കൊച്ചി: തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എന്‍ രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ തൃക്കാക്കരയിലെ പ്രചരണം ചൂടേറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കാക്കരയില്‍ ഇടത് വലത് മുന്നണികള്‍ വ്യാപക പ്രചാരണത്തിലാണ്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ച്‌ കഴിഞ്ഞു.

സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ എം എല്‍ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു ഡി എഫ് ആദ്യമെത്തിയെങ്കിലും ഡോ. ജോ ജോസഫിനെ അവതരിപ്പിച്ച്‌ എല്‍ ഡി എഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്.

അവധി ദിവസമായ ഇന്ന് യു ഡി എഫ്, എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ രാവിലെ മുതല്‍ പരമാവധി വോട്ടര്‍മാരെ കാണാന്‍ ഇറങ്ങും. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും വോട്ടഭ്യര്‍ത്ഥന ഉണ്ടാകും.

തൃക്കാക്കരയില്‍ എ എ പി കൂടി കളത്തിലുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം. തിരഞ്ഞെടുപ്പില്‍ എ എ പി യുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ട്വന്‍റി 20യുമായി ആലോചിച്ച ശേഷമാകും തീരുമാനം.

ഇടതു സ്ഥാനാര്‍ത്ഥിയുടെ സഭാ ബന്ധത്തിലൂന്നിയ ച‍ര്‍ച്ചയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇതുവരെ ഏറ്റവും സജീവമായിട്ടുള്ളത്.