തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടിയതായി റിപ്പോർട്ട്. കുഴമ്പുരൂപത്തിലുള്ള സ്വർണവുമായി രണ്ട് തമിഴ്നാട് സ്വദേശികളെ വിമാനത്താവളത്തിൽ അറസ്റ്റുചെയ്യുകയിരുന്നു. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
തമിഴ്നാട് കടയനല്ലൂർ സ്വദേശി കസാലി ഷാഹുൽ ഹമീദ്, മുഹമ്മദ് മുബാരക്ക് സാഹുൽ ഹമീദ് എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റു ചെയ്തത്.
രണ്ട് പേരിൽ നിന്നുമായി ഏതാണ്ട് ഒന്നേമുക്കാൽ കിലോ തൂക്കമുള്ള സ്വർണമാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനി ഷാർജയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ എത്തിയ തമിഴ്‌നാട് പുലിക്കോട്ട സ്വദേശി മുഹമ്മദ് മുബാറക്ക് അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറയുണ്ടാക്കിയാണ് കുഴമ്പുരൂപത്തിലുളള 879 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ഇതിന് വിപണിയിൽ 44 ലക്ഷത്തോളം രൂപ വിലവരും.
ഞായർ പുലർച്ചെ 3.45ന് ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് ഷാഹുൽ ഹമീദ്. കുഴമ്പൂരൂപത്തിലുളള 1065. 77 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. ഇത് വേർതിരിച്ചപ്പോൾ 54 ലക്ഷം രൂപ വിലവരുന്ന 939.900 ഗ്രാം തനി തങ്കം ലഭിച്ചു എന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.