വീട്ടില്‍ കൂട്ടിലിട്ട് വളര്‍ത്തിയ തത്തയെ കസ്റ്റഡിയിലെടുത്തു; വെള്ളൂർ സ്വദേശിക്കെതിരെ കേസ്; കോടതി ഉത്തരവ് വന്നാലുടൻ പറത്തി വിടും
തൃശൂർ: വീട്ടില്‍ കൂട്ടിലിട്ട് വളര്‍ത്തിയ തത്തയെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു.
മാള പുത്തൻചിറ വെള്ളൂർ സ്വദേശി നടുമുറി സർവനെതിരെ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരാണ് കേസ് എടുത്തത്. അയൽവാസിയുടെ പരാതിയെത്തുടർന്ന് ഫോറസ്റ്റ് വിജിലൻസിന്റെ നിർദേശ പ്രകാരമാണ് നടപടി.
തത്തയെ ചാലക്കുടി കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അകമലയിലെ വനംവകുപ്പിന്റെ വെറ്ററിനറി ക്ലിനിക്കില്‍ ശനിയാഴ്ചയാണ് തത്തയെ എത്തിച്ചത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് വനം വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് അബ്രഹാമിന് തത്തയെ കൈമാറിയത്.
തത്തയെയോ മറ്റു വന്യജീവികളെയോ വളർത്തുന്നതു വന്യജീവി സംരക്ഷണ നിയമ പ്രകാരം 3 വർഷം മുതൽ തടവു ശിക്ഷയും 25000 രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്.
ഷെഡ്യൂൾ നാലിലാണ് തത്ത ഉൾപ്പെടുന്നത്. കുറ്റമാണെന്നു തിരിച്ചറിയാതെ ഒട്ടേറെപ്പേർ തത്തയെ വളർത്തുന്നുണ്ട്.
ചാലക്കുടി കോടതിയില്‍ കേസ് സമര്‍പ്പിച്ചു. കോടതി ഉത്തരവ് വാങ്ങി തത്തയെ പറത്തിവിടും.