കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിൽ ‘ചികിത്സ തേടി’ ഇഴ ജന്തുക്കളും..!! ഒന്നര മാസത്തിനിടെ ആശുപത്രി പരിസരത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടിയത് നാല് തവണ; ഭീതിയിൽ രോഗികളും ജീവനക്കാരും

സ്വന്തം ലേഖകൻ കോട്ടയം : കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിൽ ‘ചികിത്സ’ തേടിയെത്തുന്നവരിൽ ഇഴ ജന്തുക്കളും. ആശുപത്രി പരിസരം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ് . പാമ്പുകളെ ഭയന്ന് നടക്കാൻ കഴിയാത്ത അവസ്ഥ. കഴിഞ്ഞ ഒന്നര മാസത്തിനിടെ ആശുപത്രി പരിസരത്തുനിന്നു നാലു തവണയാണ് പെരുമ്പാമ്പുകളെ പിടികൂടിയത്. ഇതിൽ പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളും ഉള്‍പ്പെടും കഴിഞ്ഞ തവണ മെഡിക്കല്‍ വാര്‍ഡിന്‍റെ പരിസരത്തു നിന്നായിരുന്നുവെങ്കില്‍ ഇത്തവണ പാമ്പിനെ കണ്ടതു പ്രസവവാര്‍ഡിന്‍റെ പരിസരത്താണ്. വ്യാഴാഴ്ച രാത്രിയിലാണ് ഏറ്റവും ഒടുവില്‍ പാമ്പിനെ പിടികൂടിയത്. പ്രസവവാര്‍ഡിനുള്ളിലേക്ക് ഇഴഞ്ഞ നീങ്ങിയ പാമ്പിനെ കൂട്ടിരിപ്പുകാരാണ് ആദ്യം കണ്ടത്. ഇവര്‍ ആശുപത്രിയില്‍ത്തന്നെ […]

വീട്ടുവളപ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി ; സംഭവം മണ്ണാർക്കാട് തത്തേങ്ങലത്ത് ; പിടികൂടിയ രാജവെമ്പാലയെ ഉൾവനത്തിൽ വിട്ടയച്ചു

പാലക്കാട്‌ : മണ്ണാർക്കാട് തത്തേങ്ങലത്ത് വീട്ടുവളപ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ജനവാസ മേഖലയിറങ്ങിയ രാജവെമ്പാലയെ വനം വകുപ്പിന്റെ ആർ.ആർ ടി അംഗങ്ങളാണ് പിടികൂടിയത്. തത്തേങ്ങലം സ്വദേശി ഷാജിയുടെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. രാജവെമ്പാല റോഡ് മുറിച്ച് കടന്ന് ഷാജിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ട ബൈക്ക് യാത്രികരാണ് വനം വകുപ്പിനെ വിവരം അറിയച്ചത്.തുടർന്ന് മണ്ണാർക്കാട് നിന്നുള്ള ആർ.ആർ. ടീമെത്തി അര മണിക്കൂറോളം കഠിന പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടാനായത്.പിടികൂടിയ രാജവെമ്പാലയെ ഉൾവനത്തിൽ വിട്ടയച്ചു.

കുരുത്തിയിൽ മീനിന് പകരം കുടുങ്ങിയത് അണലികളും മൂർഖനും ; മീൻ പിടിക്കാൻ എത്തിയ ആൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ പുന്നയൂർക്കുളം: പാടത്ത് മീൻപിടിക്കുന്നതിനായി വച്ച കുരുത്തിയിൽ മീനിന് പകരം കുടുങ്ങിയത് അണലികളും മൂർഖനും കുടുങ്ങി. കുരുത്തിയിൽ പാമ്പിന് മീൻപീടിക്കാൻപോയ ആൾ ഓടി രക്ഷപെടുകയായിരുന്നു. മീൻ പിടിക്കുന്നതിനായി വെള്ളിയാഴ്ച രാത്രി പാടത്ത് കുരുത്തിവച്ച പെരുമ്പടപ്പ് സ്വദേശി പെരിഞ്ചേരിയിൽ വീട്ടിൽ അഷറഫിനാണ് ഈ ദുരനുഭവമുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ കുരുത്തിയെടുക്കാനെത്തിയപ്പോൾ പാമ്പ് പത്തിവിടർത്തി ചീറ്റുകയായിരുന്നു. ഇതോടെ കുരുത്തി പാടത്തേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് അണലിയും ഒരു മൂർഖനും കുരുത്തിയിൽ ഉണ്ടായിരുന്നു. പിന്നീട് അബ്ബാസ് എന്നയാളെത്തി പാമ്പുകളെ കുരുത്തിയിൽ നിന്നും പിടികൂടുകയായിരുന്നു.

തലയിലെ ഹെൽമെറ്റിനുള്ളിൽ കൂടിയ വിഷപ്പാമ്പുമായി ബൈക്കിൽ സഞ്ചരിച്ചത് പതിനൊന്ന് കിലോമീറ്ററോളം ; അധ്യാപകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കൊച്ചി: തലയിലെ ഹെൽമറ്റിനുള്ളിൽ കടന്നുകൂടിയ പാമ്പുമായി സഞ്ചരിച്ചത് പതിനൊന്നുകിലോമീറ്ററുകൾ. വിഷമേറിയ ശംഖുവരയനിൽ നിന്നും അധ്യാപകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെ സംസ്‌കൃതാധ്യാപകൻ മാമല കക്കാട് വാരിയത്ത് ‘അച്യുതവിഹാറി’ൽ കെ.എ രഞ്ജിത്താണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെഎട്ടരയോടെ വീട്ടിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കണ്ടനാട് സ്‌കൂളിലേക്ക് പാമ്പുള്ള ഹെൽമെറ്റ് ധരിച്ചാണ് രഞ്ജിത്ത് പോയത്. തുടർന്ന് തൃപ്പൂണിത്തുറ ആർഎൽവി സ്‌കൂളിൽ സംസ്‌കൃതം ക്ലാസിനായി ആറ് കിലോമീറ്ററോളം വീണ്ടും ബൈക്കോടിച്ചു. പിന്നീട് പതിനൊന്നരയ്ക്ക് പുറത്തേക്ക് പോകാനായി ബൈക്ക് എടുത്തപ്പോഴാണ് ഹെൽമറ്റിനുള്ളിൽ പാമ്പിന്റെ […]