തീവ്രന്യൂനമർദം : വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും, കടൽ അതിപ്രക്ഷുബ്ദമാകും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് ; കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തീവ്രന്യൂന മർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ ലക്ഷദ്വീപ് മാലിദ്വീപ്‌കോമോറിൻ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഇതിനെ തുടർന്നു കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ (ചില സമയങ്ങളിൽ 60) വരെയായിരിക്കും. നിലവിൽ മാലദ്വീപിൽ നിന്ന് വടക്ക്കിഴക്കായി 390 കിലോമീറ്റർ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 390 കിലോമീറ്റർ ദൂരെയുമാണ് തീവ്രന്യൂനമർദത്തിന്റെ സ്ഥാനം. […]

ഉരുള്‍ പൊട്ടല്‍: രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മരണം

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മണ്ണിനടിയില്‍ നിന്നും രാവിലെ 10.45 ഓടെ പുറത്തെടുത്ത രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചു. കരിഞ്ചോല സ്വദേശി അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍ന (9) രാവിലെ മരണമടഞ്ഞിരുന്നു. ദില്‍നയുടെ സഹോദരന്‍ നാലുവയസ്സുകാരന്‍, ഇവരുടെ ബന്ധുവായ ജാഫര്‍ എന്നയാളുടെ മകന്‍ എന്നിവരാണ് മരിച്ചത്. അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്നതാണ് ഈ കുട്ടി. ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. ഒരു കുട്ടിയെ കൂടി പുറത്തെടുത്തിട്ടുണ്ട്. എട്ടു പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. അവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണോ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയോ എന്ന് […]

താമരശേരിയില്‍ ഉരുള്‍പ്പൊട്ടല്‍: 11 പേരെ കാണാനില്ല

കോഴിക്കോട്: മഴക്കെടുതി അവസാനിക്കുന്നില്ല. ഇന്നുണ്ടായ ശക്തമായ മഴയില്‍ താമരശേരിയില്‍ ഉരുള്‍ പൊട്ടി. കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബത്തിലെ പതിനൊന്ന് പേരെ കാണാനില്ല. കരിഞ്ചോല സ്വദേശികളായ രണ്ടു കുടുംബത്തിലെ പതിനൊന്ന് പേരെയാണ് കാണാതായത്. ഹസ്സന്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് പുല്ലൂരാംപാറയില്‍ ജോയ് റോഡിലും താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. കരിഞ്ചോലയിലാണ് ഒരാള്‍ മരിച്ചിരുന്നു. അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍നയാണ് (9)മരിച്ചത്. കരിഞ്ചോലയില്‍ ഒഴുക്കില്‍പെട്ട കുടുംബത്തെ […]