കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പങ്കെടുത്തത് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച്‌; കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരി

സ്വന്തം ലേഖകൻ തിരുവനന്തപുരം: റായ്പുരില്‍ ചേർന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പങ്കെടുത്തത് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപണം. പീഡനക്കേസില്‍ തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് എല്‍ദോസിന് ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത്, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം. ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ്, സംസ്ഥാനം വിടരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാല്‍ റായ്പുരില്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിക്കും. എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാരും […]

എൽദോസിനിത് കഷ്ടകാലം…പീഡന കേസിൽ മുൻ‌കൂർ ജാമ്യ കിട്ടിയതിന് പിന്നാലെ പുതിയ കേസ്…പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തിയെന്ന് എഫ്.ഐ.ആർ…

എൽദോസ് കുന്നപ്പിള്ളിലിനെതിരെ പുതിയ കേസ്. പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന പ്രചരണം നടത്തിയതിനാണ് കേസ്. പേട്ട പൊലീസാണ് കേസെടുത്തത്. നാല് ഓൺലൈൻ മാധ്യമങ്ങൾക്ക് എതിരേയും കേസെടുത്തിട്ടുണ്ട്. അതേസമയം ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എൽദോസിന് തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎൽഎ മുവാറ്റുപുഴയിലെ വീട്ടിലെത്തി. ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല. നിരപരാധിയാണെന്നും അത് തെളിയിക്കുമെന്നും എല്‍ദോസ് പറഞ്ഞു.കെപിസിസി പ്രസിഡന്റിനെ വിളിച്ച് സംസാരിച്ചു. പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. ഒളിവില്‍ പോയിട്ടില്ല, കോടതിക്ക് മുന്നില്‍ തന്റെ അപേക്ഷ ഉണ്ടായിരുന്നെന്ന് എല്‍ദോസ് പറഞ്ഞു.നാളെ കോടതിയില്‍ ഹാജരായി […]

‘യുവതിയെ ആത്മഹത്യയിലെത്തിച്ച് തെളിവ് നശിപ്പിക്കാന്‍ എല്‍ദോസിന്റെ നീക്കം’; കെപിസിസി സംരക്ഷിക്കുന്നെന്ന് ദേശാഭിമാനി എഡിറ്റോറിയല്‍

അധ്യാപികയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കുന്നത് കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവുമാണെന്ന് ദേശാഭിമാനി എഡിറ്റോറിയല്‍. യുവതിയെ ആത്മഹത്യയിലെത്തിച്ച് തെളിവ് നശിപ്പിക്കുക എന്നതായിരുന്നു എംഎല്‍എയുടെയും സംഘത്തിന്റെയും ആസൂത്രിതനീക്കം. പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് അധ്യാപിക ഇന്ന് ജീവനോടെയിരിക്കുന്നതെന്നും ദേശാഭിമാനി പറയുന്നു. പീഡനം തൊഴിലാക്കി കോണ്‍ഗ്രസ് നേതാക്കള്‍ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള പരാതിയും വെളിപ്പെടുത്തലും ഗൗരവമേറിയ വിഷയമാണ്. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ബാധ്യസ്ഥനായ എംഎല്‍എയാണ് അധ്യാപികയെ നിരന്തരമായി പീഡിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീകളോട് കാട്ടുന്ന സമീപനമാണ് എല്‍ദോസിന്റെ പീഡനക്കേസിലൂടെ പുറത്തുവരുന്നതെന്നും […]

അധികാരം അവസാന വാക്കല്ല,മരിക്കുവോളം സത്യസന്ധമായി ജീവിക്കും;ഒളിവിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുമ്പസരിച്ച് എൽദോസ് കുന്നിപ്പിള്ളി…

ക്രിമിനലുകൾക്ക് ജെൻഡർ വ്യതാസമില്ല,താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ. അധികാരം എനിക്ക് അവസാന വാക്കല്ല. മരിക്കുവോളം സത്യസന്ധമായി ജീവിക്കും. പെരുമ്പാവൂരിലെ വോട്ടേഴ്‌സ് പറയുന്നത് അനുസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിശദീകരണം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. തട്ടിപ്പ് തനിക്ക് വശമില്ലെന്നും ദൈവം മാത്രമാണ് തുണയായിട്ടുള്ളതെന്നും എൽദോസ് കുന്നപ്പിള്ളിൽ പ്രതികരിച്ചു. എൽദോസ് കുന്നപ്പിള്ളിൽ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കു. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.. ഞാൻ വിശ്വസിക്കുന്ന […]

അവിടേം കണ്ടു, ഇവിടേം കണ്ടു..ഡബിളാ ഡബിള്‍; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കും ഭാര്യക്കും ഇരട്ടവോട്ട്; പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും പേര്

സ്വന്തം ലേഖകന്‍ കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്. മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങളിലാണ് എംഎല്‍എയ്ക്കും ഭാര്യയ്ക്കും വോട്ടുള്ളത്. മൂവാറ്റുപുഴയില്‍ വോട്ടുള്ള കാര്യം മറച്ചുവച്ചാണ് എംഎല്‍എ സ്വന്തം മണ്ഡലമായ പെരുമ്പാവൂരില്‍ വോട്ട് ചേര്‍ത്തത്. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ 2286 ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് എംഎല്‍എ പരാതി നല്‍കിയതിന് തൊട്ട് പിന്നാലെയാണ് സ്വന്തം കുടുംബത്തിന് രണ്ട് മണ്ഡലത്തില്‍ വോട്ടുകള്‍ ഉണ്ടെന്ന കാര്യം പുറത്ത് വന്നിരിക്കുന്നത്. പെരുമ്പാവൂര്‍ മണ്ഡലത്തിലെ ബൂത്ത് 142 ലും (ക്രമ. നമ്പര്‍: 1354), മൂവാറ്റുപുഴ മണ്ഡലത്തിലെ ബൂത്ത് 130 (ക്രമ. നമ്പര്‍: 1092) […]

അർഹതയില്ലാത്ത കസേരയിൽ കയറിയിരിക്കുന്നവർ വിവരമില്ലായ്മയുടെ പര്യായം : എൽദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ എം.എ നിഷാദ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്പ്രിംക്‌ളർ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കുടുംബത്തിന് സ്പ്രിംക്‌ളർ കമ്പനി സിഇഒയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൽദോസ് കുന്നപ്പിള്ളി ആരോപിച്ചത്. സ്പ്രിംക്‌ളർ കമ്പനി സിഇഒയുടെ വീട്ടിൽ ഇവർ സന്ദർശനം നടത്തിയെന്നും എൽദോസ് കുന്നപ്പിള്ളി ആരോപിച്ചിരുന്നു.തന്റെ അധികാരം ഉപയോഗിച്ച് സ്പ്രിംക്‌ളർ കമ്പനിയെ വലുതാക്കാൻ സാധിക്കുമെന്നാണോ മുഖ്യമന്ത്രി കരുതിയിരിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി ചോദിച്ചിരുന്നു. എൽദോസ് കുന്നപ്പിള്ളിയുടെ ആരോപണത്തിൽ പ്രതികരിച്ച് സംവിധായകനായ എം എ നിഷാദ് രംഗത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് നിഷാദ് പ്രതികരിച്ചിരിക്കുന്നത്. അർഹതയില്ലാത്തകസേരയിൽ,കയറിയിരിക്കുന്നവൻ,വിവരമില്ലായ്മയുടെ പര്യായം മാത്രമല്ല…പുസ്തകം വായിക്കണം..അറിവ് സമ്പദിക്കണം…കുറഞ്ഞ പക്ഷമെന്നും എംഎ നിഷാദ് കുറ്റപ്പെടുത്തുന്നു. […]