സഹോദരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി’: സി.ഐ നവാസിനെ അസഭ്യം പറഞ്ഞ എ.സി.പി സുരേഷിനെതിരെ മേജർ രവി

സഹോദരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി’: സി.ഐ നവാസിനെ അസഭ്യം പറഞ്ഞ എ.സി.പി സുരേഷിനെതിരെ മേജർ രവി

സ്വന്തം ലേഖിക

എറണാകുളം: എ.സി.പി പി.എസ് സുരേഷ് കുമാറിനെതിരെ ആരോപണവുമായി സംവിധായകനും നടനുമായ മേജർ രവി. തന്റെ സഹോദരൻ കണ്ണൻ പട്ടാമ്പിയുടെ ഭാര്യയോട് എ.സി.പി മോശമായി പെരുമാറിയെന്നാണ് മേജർ രവി ആരോപിക്കുന്നത്.2016 ജൂൺ ഏഴിന് അനുജന്റെ വീടിന് സമീപം ഒരു പോലിസുകാരന്റെ ഗൃഹ പ്രവേശം ഉണ്ടായിരുന്നു.അന്ന് രാത്രി സുരേഷ് വിളിച്ച് കണ്ണന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് പറഞ്ഞു.ഞാൻ വന്നപ്പോഴേക്കും ധൃതിയിൽ ഇറങ്ങി പോയി പിന്നീടാണ് അറിഞ്ഞത് അനുജന്റെ ഭാര്യ വെള്ളം എടുക്കാൻ അകത്തേക്ക് പോയപ്പോൾ കടന്നു പിടിക്കുകയും മോശമായി പെരുമാറിയതായും അറിഞ്ഞത്. ഇതിനെ തുടർന്ന് എ.സി.പി സഹോദരനെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതുമൂലം സഹോദരൻ ഏറെ മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്നും മേജർ രവി വെളിപ്പെടുത്തി. പി.എസ് സുരേഷ്‌കുമാർ പട്ടാമ്പിയിൽ സി.ഐ ആയിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നതെന്നും മേജർ രവി പറഞ്ഞു.എ.സി.പിക്ക് സഹോദരന്റെ കുടുംബവുമായുള്ള ബന്ധമാണ് അയാൾ ദുരുപയോഗം ചെയ്തത്. സുരേഷ് കുമാറിൽ നിന്നും ഈ അനുഭവം ഉണ്ടായതിനെത്തുടർന്ന് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയാറായില്ല. ഇനിയും ഇക്കാര്യത്തിൽ നടപടി എടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും മേജർ രവി വ്യക്തമാക്കിയിട്ടുണ്ട്. ഈയിടെ നാടുവിട്ട് പോകുകയും പിന്നീട് തിരികെ എത്തുകയും ചെയ്ത സി.ഐ നവാസിന്റെ സംഭവത്തോടെയാണ് സുരേഷ് കുമാറിന്റെ പേര് മാദ്ധ്യമങ്ങളിൽ നിറയുന്നത്.സുരേഷ്‌കുമാർ ഏൽപ്പിച്ച മാനസിക പീഡനം മൂലമാണ് സി.ഐ നവാസ് നാടുവിട്ട് പോകുന്നത്. പീഡനത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി നവാസിന്റെ ഭാര്യ കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. തന്നെക്കുറിച്ചുള്ള വാർത്തകൾ അറിഞ്ഞ് നാട്ടിലേക്ക് തിരിച്ച നവാസിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വീട്ടിലെത്തിയ നവാസിന്റെ മൊഴിയെടുത്തത് ഡി.സി.പി പൂങ്കുഴലിയാണ്. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ സി.ഐ ആണ് നവാസ്.