ഹാജർ കുറവ്, ഫീസ് അടച്ചിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ല ; 19 കാരൻ ആത്മഹത്യ ചെയ്തു ; പരാതിയുമായി ബന്ധുക്കൾ

ഹാജർ കുറവ്, ഫീസ് അടച്ചിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ല ; 19 കാരൻ ആത്മഹത്യ ചെയ്തു ; പരാതിയുമായി ബന്ധുക്കൾ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : പരീക്ഷ എഴുതാൻ കോളേജ് അധികൃതർ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്ആർഎം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ആനിഖ്.

ഹാജർ കുറവെന്ന് പറഞ്ഞാണ് വിദ്യാർത്ഥിയെ പരീക്ഷയെഴുതാൻ അനുവദിക്കാതിരുന്നത്.
ഫീസ് അടച്ചിട്ടും പരീക്ഷ എഴുതാൻ സമ്മതിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം വൈകീട്ട് മൂന്ന് മണിയോടെ ആണ് നടക്കാവ് വീടിനുള്ളില്‍ മുഹമ്മദ് ആനിഖിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇന്ന് ചെന്നൈയിലേക്ക് മടങ്ങുമെന്നായിരുന്നു മുഹമ്മദ് ആനിഖ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് കൂട്ടുകാരെല്ലാവരും ചെന്നൈയിലേക്ക് പുറപ്പെടാനിരിക്കെ താന്‍ പോകുന്നില്ലെന്ന് ആനിഖ് അറിയിക്കുകയായിരുന്നു എന്നാണ് വിവരം.

പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ സെമസ്റ്റര്‍ നഷ്ടപ്പെടുമെന്ന് ഓര്‍ത്ത് മുഹമ്മദ് ആനിഖ് വല്ലാതെ അസ്വസ്ഥനായിരുന്നു. ഡിസംബര്‍ പകുതിയോടെ ആണ് മുഹമ്മദ് ആനിഖ് കോളജില്‍ നിന്ന് വീട്ടില്‍ അവധിക്കായി എത്തിയത്. ആസ്തമ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ അലട്ടിയിരുന്ന മുഹമ്മദ് ആനിഖിന് പലപ്പോഴും ക്ലാസില്‍ ഹാജരാകാന്‍ സാധിച്ചിരുന്നില്ല.

ഇതായിരിക്കാം ഹാജര്‍ നിലയെ ബാധിച്ചത് എന്നാണ് നാട്ടുകാരും സഹപാഠികളും പറയുന്നത്. അതേസമയം മുഹമ്മദ് ആനിഖിന്റെ ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. മുഹമ്മദ് ആനിഖിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.