ചങ്ങനാശ്ശേരി മേഖലയിലെ റോഡുകളിൽ അപകടങ്ങൾ പതിവാകുന്നു; നടപടി സ്വീകരിക്കാതെ പൊലീസ്

ചങ്ങനാശ്ശേരി മേഖലയിലെ റോഡുകളിൽ അപകടങ്ങൾ പതിവാകുന്നു; നടപടി സ്വീകരിക്കാതെ പൊലീസ്

Spread the love

ചങ്ങനാശ്ശേരി: കുരുതിക്കളമായി ചങ്ങനാശ്ശേരി മേഖലയിലെ റോഡുകള്‍.

ചങ്ങനാശ്ശേരി ബൈപാസ്, എ.സി റോഡ്, സെന്‍ട്രല്‍ജങ്ഷന്‍, പാലാത്ര, മോര്‍ക്കുളങ്ങര, വാഴൂര്‍ റോഡില്‍ തെങ്ങണ, ഇല്ലിമൂട്, പൂവത്തുംമൂട്, കൊച്ചുറോഡ് എന്നിവിടങ്ങളില്‍ നിരവധി അപകടങ്ങളാണ് ദിനംപ്രതി സംഭവിക്കുന്നത്.

വാഹനാപകടം കുറക്കാന്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്ന് പൊലീസ് ആവര്‍ത്തികുന്നതല്ലാതെ ഇതു വരെ നടപടികളൊന്നും സ്വീകരിച്ചിച്ചിട്ടില്ല. ഇരുചക്ര വാഹനാപകടങ്ങളാണ് ഏറെയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും ഒടുവിലത്തേതാണ് ചൊവ്വാഴ്ച പ്രതിശ്രുത വരനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത യുവതി കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ട് മരിച്ചത്. ബൈക്കിൻ്റെ ഹാന്‍ഡിലില്‍ ബസ് തട്ടിയതിനെത്തുടര്‍ന്നാണ് യുവതി ബൈക്കില്‍ നിന്ന് വീണത്.

ജൂലൈ നാലിന് വാഴൂര്‍ റോഡില്‍ ഇല്ലിമൂടിനു സമീപം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച്‌ ഓഡിറ്റ് വകുപ്പ് ആലപ്പുഴ ജില്ല റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ മാടപ്പള്ളി പങ്കിപ്പുറം പുതുപ്പറമ്പില്‍ ഭഗവതി ചെട്ടിയാരുടെ മകന്‍ പി.ബി. നടരാജന്‍ (58) മരിച്ചു. ഇതിനു 100 മീറ്റര്‍ മുന്നോട്ടു മാറിയാണ് ചൊവ്വാഴ്ചത്തെ സംഭവം.

ജൂലൈ എട്ടിന് മാമ്മൂട് കൊച്ചുറോഡില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മാമ്മൂട് ചൂരനോലി വീട്ടില്‍ ബിജിയുടെ മകന്‍ അജിത്തും(22) മരിച്ചിരുന്നു.

ചങ്ങനാശ്ശേരി ബൈപാസില്‍ കഴിഞ്ഞ ജൂലൈ 28ന് യുവാക്കളുടെ ബൈക്ക് റേസിങ്ങിനെത്തുടര്‍ന്ന് മൂന്നുപേരാണ് മരിച്ചത്.

അപകടക്കണക്കുകളുടെ അടിസ്ഥാനത്തില്‍ എം.സി റോഡില്‍ തുരുത്തി കാനാ മുതല്‍ പുന്നമൂട് വരെ ബ്ലാക്ക് സ്‌പോട്ട് പട്ടികയില്‍ റോഡ് സേഫ്റ്റി അതോറിറ്റി ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ സംവിധാനമില്ല. ബ്ലാക്ക് സ്‌പോട്ടായ തുരുത്തി പ്രദേശത്ത് അധികൃതര്‍ എത്രയും വേഗം കൂടുതല്‍ വെളിച്ചവും റിഫ്ലക്ടറുകളും സിഗ്‌നല്‍ ലൈറ്റുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.