വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച; വധു രണ്ട് മാസം ​ഗർഭിണി; വിവാഹം ക്ഷണിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച; വധു രണ്ട് മാസം ​ഗർഭിണി; വിവാഹം ക്ഷണിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖിക

കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി ഉത്തരവാദിത്തം മറ്റൊരു യുവാവിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.

മലപ്പുറം കരുവാരക്കുണ്ട് കുട്ടത്തിയില്‍ പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരി(49)യാണ് അറസ്റ്റിലായത്. വീട്ടുകാരുമായുള്ള അടുപ്പം മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടി വിവാഹിതയായശേഷമാണ് ഗര്‍ഭിണിയായിരുന്നെന്ന വിവരം പുറത്തറിഞ്ഞത്. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ പ്രായവും വിവാഹ തീയതിയും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

യുവതിയുടെ വിവാഹത്തിന്റെ തിരക്കിനിടെ വീട്ടില്‍ ആളില്ലാതിരുന്ന സമയം ഇയാള്‍ ബലംപ്രയോഗിച്ച്‌ യുവതിയെ പീഡിപ്പിച്ചതായും പിന്നീട് ഇത് പലതവണ ആവര്‍ത്തിച്ചതായുമാണ് പൊലീസ് പറയുന്നത്.

വിവാഹശേഷം ഭര്‍ത്തൃവീട്ടില്‍വെച്ച്‌ യുവതിക്ക് ശാരീരിക അവശതകള്‍ ഉണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിയുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ പ്രായവ്യത്യാസം മനസ്സിലാക്കി ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ തിരികെ വീട്ടില്‍ കൊണ്ടുപോയി വിട്ടു.

യുവതിയുടെ വീട്ടുകാരുമായി അടുപ്പമുണ്ടായിരുന്ന അന്‍സാരി സ്വാധീനം ചെലുത്തി ഗര്‍ഭഛിദ്രം നടത്തി. തുടര്‍ന്ന് യുവതിയുടെ ബന്ധുവായ മറ്റൊരു യുവാവിന്റെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെച്ച്‌ കൈയൊഴിയാന്‍ ശ്രമിച്ചതോടെ യുവതി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയും ചെയ്തു.

കൊട്ടിയം പൊലീസ് ആണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്. ഒന്നിലധികം വിവാഹം കഴിച്ച ഇയാള്‍ കഴിഞ്ഞ ജനുവരി മുതല്‍ കൊട്ടിയത്താണ് താമസം.