കാട് വെട്ടിത്തെളിച്ചതിനെ ചൊല്ലി തര്‍ക്കം;  പരിഹരിക്കാനെത്തിയ പള്ളി വികാരിയെയും സഹായിയെയും ആക്രമിച്ചവര്‍ പൊലീസ് പിടിയില്‍

കാട് വെട്ടിത്തെളിച്ചതിനെ ചൊല്ലി തര്‍ക്കം; പരിഹരിക്കാനെത്തിയ പള്ളി വികാരിയെയും സഹായിയെയും ആക്രമിച്ചവര്‍ പൊലീസ് പിടിയില്‍

സ്വന്തം ലേഖിക

കൊല്ലം: പള്ളി വികാരിയെയും സഹായിയെയും ദേഹോപദ്രവം ഏല്പിച്ച രണ്ട് പേരെ അഞ്ചാലുംമൂട്‌ പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ചാലുംമൂട് തൃക്കരുവ താഴതില്‍ വീട്ടില്‍ വിഷ്ണു (31), തൃക്കരുവ ഇടക്കാട്ട് തെക്കേ പുത്തന്‍ വീട്ടില്‍ നിന്ന് പള്ളി താഴതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മനീഷ് (32) എന്നിവരാണ്‌ അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഞ്ചവിള സെന്റ്‌ തോമസ് ഓര്‍ത്തഡോക്‌സ് പള്ളി വക പുരയിടത്തില്‍ കഴിഞ്ഞ ദിവസം യന്ത്ര സഹായത്തോടെ കാട് വെട്ടിത്തെളിച്ചിരുന്നു.

ഉണങ്ങിയ പുല്ലില്‍ തീയിട്ടതോടെ അയല്‍വാസികളായ പ്രതികള്‍ പള്ളി വികാരിയുടെ സഹായിയായ റോഷനുമായി വഴക്കുണ്ടായി.

തര്‍ക്കം പരിഹരിക്കാനെത്തിയ പള്ളി വികാരിയായ മാത്യു തോമസിനെ പ്രതികള്‍ കമ്പ് കൊണ്ട് അടിക്കുകയായിരുന്നു. വലത് കൈയിലെ വിരലിന് പൊട്ടലുണ്ട്.

വികാരി നല്‍കിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.