പഠനവൈകല്യത്തിന് പരിഹാരമായി പൂജ ചെയ്ത തകിട് കെട്ടാനെന്ന വ്യാജേന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; പത്തനംതിട്ടയിൽ പുജാരി  പോക്സോ കേസിൽ അറസ്റ്റിൽ

പഠനവൈകല്യത്തിന് പരിഹാരമായി പൂജ ചെയ്ത തകിട് കെട്ടാനെന്ന വ്യാജേന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; പത്തനംതിട്ടയിൽ പുജാരി പോക്സോ കേസിൽ അറസ്റ്റിൽ

പത്തനംതിട്ട: പഠനവൈകല്യത്തിന് പരിഹാരമായി പൂജ ചെയ്ത തകിട് കെട്ടാനെന്ന വ്യാജേനെ പ്രായപൂർത്തിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച പൂജാരി പോക്സോ കേസിൽ അകത്തായി. ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടിൽ സുരേഷ് ബാബു (40)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം ഉള്ള ഇയാൾ സുരേഷ് ഭട്ടതിരി എന്ന പേരിലാണ് പൂജാരിയായി വിലസിയിരുന്നത്.

പഠനകാലം കഴിഞ്ഞത് മുതൽ പല ക്ഷേത്രങ്ങളിലും ശാന്തിമാരുടെ സഹായിയായി കൂടുകയായിരുന്നു. പിന്നീട് ജ്യോതിഷം പഠിക്കുകയും കേരളത്തിലെ പല പ്രധാന ക്ഷേത്രങ്ങളിലും ശാന്തിയായി ജോലി നോക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി നോക്കി വരികയായിരുന്നു.

ക്ഷേത്രത്തിനു സമീപം തന്നെ വാടകയ്ക്ക് താമസിക്കുമ്പോൾ പ്രശ്നംവയ്‌പ്പിനും പൂജകൾക്കുമായി ആളുകൾ ഇയാളെ സമീപിക്കുക പതിവായി. കഴിഞ്ഞദിവസം, വിദേശയാത്ര തടസപ്പെട്ടതിന് പരിഹാരപൂജയ്ക്കായി ഒരു സ്ത്രീ ഇയാളെ സമീപിച്ചിരുന്നു. പിന്നീട് അവർ വിദേശത്ത് പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കഥ കേട്ടതോടെ തുടർന്ന് മറ്റൊരു സ്ത്രീ മകൾക്ക് പഠനത്തിൽ താൽപര്യമില്ലെന്നും മറ്റും പറഞ്ഞ് ഇയാളെ സമീപിച്ചു. പരിഹാരമായി ചരട് ജപിച്ച് കെട്ടിയാൽ മതിയെന്ന് പറഞ്ഞ ഇയാൾ, പൂജിക്കാൻ കൊണ്ടുവന്ന തകിട് തിരികെ വാങ്ങുന്നതിന് വേണ്ടി വീട്ടിൽ വന്ന സ്ത്രീയെ പുറത്തിരുത്തിയ ശേഷം, മകളെ അടുത്ത മുറിയിലേക്ക് കൊണ്ടുപോയി ചരട് കെട്ടി കൊടുക്കാനുള്ള ഉള്ള ഭാവേനെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പതിനേഴു വയസുള്ള കുട്ടിയുടെ മൊഴിപ്രകാരം ബുധൻ രാത്രി കേസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടങ്ങിയ പൊലീസ്, രാത്രി വൈകി വീടിന് സമീപത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഡിവൈ.എസ്‌പി നന്ദകുമാറിന്റെ നേതൃത്വത്തിൽ എസ് ഐമാരായ രതീഷ് , ഷൈജു , എസ് സി പി ഓമാരായ അനുരാജ്, സുനിൽ രാജ് ഷ, വിമൽ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.