മുത്തോലിക്കുന്ന് കുടിവെള്ള പദ്ധതിയ്ക്ക്  ശാപമോക്ഷം;രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

മുത്തോലിക്കുന്ന് കുടിവെള്ള പദ്ധതിയ്ക്ക് ശാപമോക്ഷം;രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

സ്വന്തം ലേഖിക.

പാലാ :കരൂര്‍ പഞ്ചായത്ത് മുത്തോലിക്കുന്ന് കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

 

2010 ല്‍ സ്ഥാപിതമായ ശേഷം പിന്നീടിതുവരെ യാതൊരു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമില്ലാതെ അനിശ്ചിതത്വത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന പദ്ധതിയ്ക്ക് പുതുജീവൻ വച്ചത് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കലിന്റെ ഇടപെടലിലൂടെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

7 ലക്ഷം രൂപ മുടക്കിയാണ് പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയത്. ചോര്‍ന്നൊലിച്ച്‌ തകര്‍ച്ചയുടെ വക്കിലായിരുന്ന ഇരുപത്തയ്യായിരം ലിറ്റര്‍ സംഭരണശേഷിയുണ്ടായിരുന്ന ടാങ്കിന്റെ പുനരുദ്ധാരണം, കുഴല്‍കിണറില്‍ നിന്നും നേരിട്ട് ടാങ്കിലേയ്ക്ക് വെള്ളം എത്തിക്കുന്നതിനുള്ള പുതിയ മോട്ടോര്‍, കരൂര്‍ ഭാഗത്തേയ്ക്കുള്ള 1550 മീറ്റര്‍ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കല്‍ എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്.

 

വാട്ടര്‍ടാങ്ക് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വാട്ടര്‍ പ്രൂഫ് ചെയ്തതോടെ നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പമ്ബിംങ്ങ് ഇനി പൂര്‍ണ നിലയിലാകും.

 

2010 ല്‍ പദ്ധതി നിലവില്‍ വന്നശേഷം ഈ കുടിവെള്ള പദ്ധതിക്ക് യാതൊരു പരിഗണനയും പഞ്ചായത്തോ ബന്ധപ്പെട്ട അധികാരികളോ നല്‍കിയിരുന്നില്ല. 160തിലേറെ കുടുംബങ്ങള്‍ക്ക് വെള്ളം എത്തിക്കുന്നതാണ് പദ്ധതി. അതില്‍ പകുതിയിലേറെയും സ്വന്തമായി കിണറില്ലാതെ ഈ പദ്ധതിയെ മാത്രം ആശ്രയിക്കുന്നവരാണ്. ഗുണഭോക്താക്കളില്‍ നല്ലൊരു പങ്കും പിന്നോക്കക്കാരുമാണ് .