മൊബൈൽ ഫോണിലൂടെയുള്ള പരിചയം പ്രണയമായി; ചാറ്റിലൂടെ വീഡിയോയും ചിത്രങ്ങളും പങ്കു വച്ചു; ഒടുവിൽ ഒരു രാത്രിയിൽ വീടുവിട്ടു; മണർകാട് പള്ളിയിൽ വച്ച് വരവ് താലികെട്ടി; കമിതാക്കളെ പൊലീസ് പിടികൂടിയപ്പോൾ വരന് പ്രായപൂർത്തിയായില്ല; ആർപ്പൂക്കര സ്വദേശികളായ കമിതാക്കളുടെ ഒളിച്ചോട്ടവും പ്രണയവും പൊളിഞ്ഞത് വരന് പ്രായപൂർത്തിയാകാത്തതിനാൽ

മൊബൈൽ ഫോണിലൂടെയുള്ള പരിചയം പ്രണയമായി; ചാറ്റിലൂടെ വീഡിയോയും ചിത്രങ്ങളും പങ്കു വച്ചു; ഒടുവിൽ ഒരു രാത്രിയിൽ വീടുവിട്ടു; മണർകാട് പള്ളിയിൽ വച്ച് വരവ് താലികെട്ടി; കമിതാക്കളെ പൊലീസ് പിടികൂടിയപ്പോൾ വരന് പ്രായപൂർത്തിയായില്ല; ആർപ്പൂക്കര സ്വദേശികളായ കമിതാക്കളുടെ ഒളിച്ചോട്ടവും പ്രണയവും പൊളിഞ്ഞത് വരന് പ്രായപൂർത്തിയാകാത്തതിനാൽ

സ്വന്തം ലേഖകൻ

കോട്ടയം: മൊബൈൽ ഫോണിലെ മിസ്‌കോളിലൂടെ പരിചയപ്പെട്ടുള്ള പരിചയം പ്രണയമായി മാറിയതോടെ കാമുകനും കാമുകിയും പരിസരം മറന്നു. ഇരുവരും ചാറ്റും പരസ്പരം വീഡിയോയും ചിത്രങ്ങളും കൈമാറലുമായി. ലോക്ക് ഡൗൺ കഴിഞ്ഞ് നാട്ടുകാർ വഴിയിലിറങ്ങിത്തുടങ്ങിയതോടെ കാമുകനും കാമുകിയ്ക്കും ഒരു മോഹം പരസ്പരം ഒന്നു കണ്ടു മുട്ടണം. ആദ്യ സമാഗമത്തിൽ തന്നെ ഇരുവരും അനുരക്തരായി. വിവാഹം കഴിക്കാതെ മറ്റൊരു മാർഗവുമില്ലെന്നായി കമിതാക്കൾ. ആഗ്രഹം പൂർത്തികരിക്കാൻ ആദ്യം ഒരു വരവുമാല വാങ്ങി. മാലയുമായി നേരെ പോയത് മണർകാട് പള്ളിയിലേയ്ക്ക്. പള്ളിയ്ക്കു മുന്നിൽ നിന്നും കാമുകിയുടെ കഴുത്തിൽ മാലയും ചാർത്തി. മാല ചാർത്തി കൗമാരപ്രണയാർത്ഥികൾ തിരിഞ്ഞു നിന്നത് പൊലീസിന്റെ മുന്നിൽ. ഇതോടെയാണ് വമ്പൻ ട്വിസ്റ്റ് കഥയിലുണ്ടായത്..! ഒളിച്ചോടിയ കാമുകന് കല്യാണ പ്രായമായില്ല…!

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആർപ്പൂക്കരയെയും പരിസരപ്രദേശത്തെയും ഞെട്ടിച്ച ഒളിച്ചോട്ടം. കാമുകിയ്ക്കു പ്രായം 19, കാമുകനു പ്രായം 20..! മൊബൈൽ ഫോണിലൂടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. തുടർന്നു വാട്‌സ്അപ്പിലൂടെ ചാറ്റുമായി ഇരുവരും തമ്മിൽ അടുത്തു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ ഒളിച്ചോടാൻ തീരുമാനിച്ചത്. തുടർന്നാണ് മെഡിക്കൽ കോളേജ് ഭാഗത്തു വച്ചു കണ്ടു മുട്ടിയ ഇരുവരും നാട് മുഴുവൻ കറങ്ങിയത്. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് സംഘമാണ് ഇരുവരെയും മണർകാട് ഭാഗത്തു നിന്നും പിടികൂടിയത്. തുടർന്നു, രണ്ടു പേരെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ച പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പയ്യനു 20 വയസുമാത്രമേ പ്രായമായിട്ടുള്ളൂ എന്നു കണ്ടെത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്നു ബന്ധുക്കൾ പരാതി നൽകിയ സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. പെൺകുട്ടി പീഡനത്തിനു ഇരയായിട്ടില്ലെന്നു കണ്ടെത്തി.

തുടർന്നു ചോദ്യം ചെയ്തതോടെയാണ് താൻ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം് ഇറങ്ങിപ്പോയതെന്നു കണ്ടെത്തിയത്. തുടർന്നു യുവാവിനു വിവാഹപ്രായമാകുമ്പോൾ കല്യാണം നടത്തിക്കൊടുക്കാമെന്ന ഉറപ്പിൽ, യുവാവിന്റെ ബന്ധുക്കളെക്കൊണ്ട് എഴുതി വച്ച ശേഷം രണ്ടു പേരെയും ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.