‘അവർ ഇരുവരും തമ്മിൽ അവിഹിതബന്ധം   ഉണ്ടെന്ന് മനസിലായി’..! ദിലീപിന്റെ ഭാവി ഇനി  മഞ്ജുവിന്റെ മൊഴിയിൽ ;നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് മഞ്ജു ആവർത്തിച്ചാൽ….

‘അവർ ഇരുവരും തമ്മിൽ അവിഹിതബന്ധം ഉണ്ടെന്ന് മനസിലായി’..! ദിലീപിന്റെ ഭാവി ഇനി മഞ്ജുവിന്റെ മൊഴിയിൽ ;നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് മഞ്ജു ആവർത്തിച്ചാൽ….

സ്വന്തം ലേഖകൻ

കേരളത്തിലാകെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നാണ് നടിയെ ആക്രമിച്ച കേസ്. വാദിയും പ്രതിയുമെല്ലാം സിനിമാ രംഗത്തുള്ളവരായതുകൊണ്ട് തന്നെ കേരളം വളരെ പ്രതീക്ഷയോടെയാണ് ആ കേസിനെ ഉറ്റു നോക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ വീണ്ടും സാക്ഷിവിസ്താരം തുടരുമ്പോൾ ഏറെ നിർണായകമാവുക ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യരുടെ മൊഴിയാണ്.

മഞ്ജു വാര്യരെ വരുന്ന 16-ന് വീണ്ടും വിസ്തരിക്കും.കേസിലെ 34-ാമത്തെ സാക്ഷിയാണ് മഞ്ജു വാര്യർ. കേസിലെ പ്രധാന സാക്ഷിയായ മഞ്ജുവിന്റെ മൊഴി എന്തായിരിക്കും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ദിലീപിന്റെ ഭാവി നിശ്ചയിക്കപ്പെടാന്‍ പോവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടി ആക്രമിക്കപ്പെട്ട കേസിൽ ചില ഗൂഢാലോചനകൾ ഉണ്ടെന്ന് ആദ്യം തുറന്ന് പറഞ്ഞ താരമായിരുന്നു മഞ്ജു വാര്യർ. കേസിൽ ആദ്യ ഘട്ടത്തിൽ മഞ്ജു വാര്യരേയും വിസ്തരിച്ചിരുന്നു. അന്ന് സിനിമാ മേഖലയിൽ ഉള്ള പലരും തങ്ങളുടെ മൊഴി മാറ്റിയപ്പോൾ അതിജീവിതയ്ക്കൊപ്പം തന്റെ ആദ്യ മൊഴി തിരുത്താതെ മഞ്ജു കൂടെ നിന്നു. കേസിന്റെ രണ്ടാം ഘട്ട വിചാരണയിലും മഞ്ജുവിന്റെ മൊഴി നിർണായകമാണെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ.

പ്രോസിക്യൂഷന്റെ വാദം തന്നെ മഞ്ജുവിന്റെ മൊഴി ആധാരമാക്കിയുള്ളതാണ്. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം.

ഇതു തെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്. ആക്രമിക്കപ്പെട്ട നടിയുടെ ഒപ്പം ഉറച്ചു നിന്ന നടിയാണിവര്‍. ദിലീപിന്റെ മുന്‍ ഭാര്യയും. അതുകൊണ്ടുതന്നെ ഈ കേസിൽ മഞ്ജുവാര്യരുടെ മൊഴി ഏറെ നിർണായകമാണ്. നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് മഞ്ജു ആവർത്തിച്ചാൽ ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

മഞ്ജുവിന്റെ മൊഴി ഇങ്ങനെയാണ്: ദിലീപേട്ടനുമായുള്ള വിവാഹത്തിനുശേഷം സിനിമാ മേഖലയിൽനിന്നു പൂർണമായി മാറിനിൽക്കുകയായിരുന്നു. വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു.

ഞാൻ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടർന്നു വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽവച്ച് അവളുടെ അച്ഛൻ അവളോട് ”നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു” എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നു. ഇങ്ങനെയൊക്കെ വളരെ ശക്തമായാണ് മഞ്ജുവിന്റെ മൊഴി നീങ്ങുന്നത്.