അദ്ധ്യാപകനായിരിക്കെ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ  പീഡിപ്പിച്ചു ;അശ്ലീല ചുവയോടെ സംസാരവും, ലൈംഗികാവയവങ്ങളിൽ സ്പർശനവും അടക്കമുള്ള  അതിക്രമങ്ങൾ പതിവാക്കി  ; 30 വർഷത്തോളം വിദ്യാർത്ഥിനികളെ ഉപദ്രവിച്ചെന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ പരാതി;പോക്സോ കേസിൽ കുടുങ്ങിയ മുൻ അദ്ധ്യാപകനും മലപ്പുറം നഗരസഭയിലെ സിപിഎം  കൗൺസിലറുമായ  കെ വി ശശികുമാർ രാജിവെച്ചു

അദ്ധ്യാപകനായിരിക്കെ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു ;അശ്ലീല ചുവയോടെ സംസാരവും, ലൈംഗികാവയവങ്ങളിൽ സ്പർശനവും അടക്കമുള്ള അതിക്രമങ്ങൾ പതിവാക്കി ; 30 വർഷത്തോളം വിദ്യാർത്ഥിനികളെ ഉപദ്രവിച്ചെന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ പരാതി;പോക്സോ കേസിൽ കുടുങ്ങിയ മുൻ അദ്ധ്യാപകനും മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലറുമായ കെ വി ശശികുമാർ രാജിവെച്ചു

Spread the love


സ്വന്തം ലേഖിക

മലപ്പുറം:സാമൂഹിക മാധ്യമങ്ങളിലൂടെ മീ ടു ആരോപണങ്ങൾ നേരിട്ട മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലർ കെ വി ശശികുമാർ കൗൺസിലർ സ്ഥാനം രാജിവെച്ചു. ശശികുമാര്‍ അദ്ധ്യാപകനായിരുന്ന മലപ്പുറത്തെ ഒരു എയ്ഡഡ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്.

മലപ്പുറം സെന്റ്ജമ്മാസ് സ്‌കൂൾ അദ്ധ്യാപകനായിരുന്ന സമയത്ത് വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. അദ്ധ്യാപകനെതിരെ നേരത്തെ ചില വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചപ്പോൾ സ്‌കൂൾ മാനേജ്മെന്റ് പരാതി അവഗണിച്ചെന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ആരോപിച്ചു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാർച്ചിൽ വിരമിച്ചതിന് ശേഷം കെവി ശശികുമാർ ഫേസ്‌ബുക്കിൽ പങ്ക് വെച്ച കുറിപ്പിന് താഴെയാണ് ആദ്യ ആരോപണം ഉയർന്നത്, തുടർന്ന് സമാന രീതിയിൽ അതിക്രമം നേരിട്ട വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ലൈംഗികാതിക്രമം നേരിട്ട വിദ്യാർത്ഥിനികൾ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.

നേരത്തെ സ്‌കൂൾ അധികൃതരോട് ചില വിദ്യാർത്ഥികൾ കെവി ശശികുമാറിനെതിരെ പരാതി ഉന്നയിച്ചപ്പോൾ അധികൃതർ പരാതി അവഗണിച്ചെന്ന് സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപണം ഉയർന്നപ്പോൾ ശശികുമാർ ആത്മഹത്യ ശ്രമം നടത്തിയിരുന്നു

ഇദ്ദേഹം കഴിഞ്ഞ 30 വർഷത്തോളമായി സ്‌കൂളിലെ 9 മുതൽ 16 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളോട് ലൈംഗിക ചുവയോട് കൂടി സംസാരിക്കുകയും വിദ്യാർത്ഥിനികളുടെ ലൈംഗിക അവയവങ്ങളിൽ സ്പർശിക്കുകയും കടന്നുപിടിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളിൽ പലരും ഇതിൽ ഇരകളായി തീരുകയും ചെയ്തിട്ടുണ്ട്. എന്നാൽ പലതവണ സ്‌കൂളിലെ ബന്ധപ്പെട്ടവരോട് മാതാപിതാക്കൾ പലരും പരാതി പറഞ്ഞെങ്കിലും കെ വി ശശികുമാറിനു എതിരെ ഒരു നടപടിയും സ്‌കൂൾ അധികൃതർ എടുത്തിട്ടില്ല.

അതിൽ 2019 ൽ പോലും കൊടുത്ത പരാതിയും എത്തിക്സ് കമ്മിറ്റി വരെയെത്തിയ പരാതികളും ഉണ്ടെന്നുള്ളത് യാഥാർഥ്യമാണ്. വിദ്യാർത്ഥിനികളിൽ പലർക്കും ആ പ്രായത്തിൽ പ്രതികരിക്കാൻ ആവാതെ പലപ്പോഴും അതിക്രമങ്ങൾ നിശബ്ദമായി സഹിക്കേണ്ടിവന്നിട്ടുണ്ട്. അതിക്രമത്തിൽ മനംനൊന്തു കാലങ്ങളോളം കടുത്തമാനസിക പ്രയാസത്തിൽ കുട്ടികൾ അകപ്പെട്ടിരുന്നു.

പുറത്തു പറഞ്ഞാൽ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുമെന്ന കാരണത്താൽ മാത്രം സഹിച്ചവരുമുണ്ട്. സമൂഹത്തിൽ സ്‌കൂളിനുള്ള പേരും വിലയും ഇടിയുമെന്നും സ്‌കൂളിന് അപമാനം ഉണ്ടാകും എന്നും ഭയന്നാണ് സ്‌കൂൾ അധികാരികൾ പെൺകുട്ടികൾക്കൊപ്പം നിൽക്കാതെ ശശി കുമാറിനെതിരെ നടപടികൾ സ്വീകരിക്കാതിരുന്നത്. ‘- മീ ടൂ ആരോപണത്തിൽ പറയുന്നു.