മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് യുവാവ് രക്ഷപെട്ടത് സ്പൂണ്‍ കൊണ്ട് ഭിത്തി തുരന്ന്; രക്ഷപ്പെട്ട് പോകുന്നതിനിടെ വാഹനാപകടത്തിൽ  മരണവും; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒരാഴ്ചക്കിടെ ചാടിപ്പോയത് മുന്ന് പേർ;  കുതിരവട്ടത്ത് സുരക്ഷാ വീഴ്ച തുടര്‍ക്കഥയാകുമ്പോള്‍..!

മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് യുവാവ് രക്ഷപെട്ടത് സ്പൂണ്‍ കൊണ്ട് ഭിത്തി തുരന്ന്; രക്ഷപ്പെട്ട് പോകുന്നതിനിടെ വാഹനാപകടത്തിൽ മരണവും; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒരാഴ്ചക്കിടെ ചാടിപ്പോയത് മുന്ന് പേർ; കുതിരവട്ടത്ത് സുരക്ഷാ വീഴ്ച തുടര്‍ക്കഥയാകുമ്പോള്‍..!

സ്വന്തം ലേഖിക

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ യുവാവ് മരിച്ചത് വാഹനാപകടത്തില്‍ പെട്ട്.

ചികിത്സയിലിരിക്കെ തടവു ചാടിയ മലപ്പുറം കല്‍പകഞ്ചേരി സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ (23) ആണ് മരിച്ചത്. ഇയാള്‍ കഴിഞ്ഞ ദിവസം ഭിത്തി തുരന്ന് ചാടിപ്പോവുകയായിരുന്നു. രക്ഷപ്പെട്ട് പോകുന്നതിനിടെ മലപ്പുറത്തുവച്ചാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിമാന്‍ഡ് തടവുകാരനായ 23കാരന്‍ മുഹമ്മദ് ഇര്‍ഫാനാണ് തിങ്കളാഴ്ച്ച രാത്രി 12.30യോടെയാണ് ചാടിപ്പോയത്. സ്പൂണ്‍ ഉപയോ​ഗിച്ച്‌ ശുചിമുറിയുടെ ഭിത്തി തുരന്നു രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. കല്‍പ്പകഞ്ചേരി സ്വദേശിയാണ് ഇയാള്‍.

വാര്‍ഡ് മൂന്നിലെ ശുചിമുറിയുടെ ഭിത്തി സ്പൂണ്‍ കൊണ്ട് തുരന്നാണ് യുവാവ് രക്ഷപ്പെട്ടത്. ആശുപത്രിയില്‍ നിന്ന് പുറത്തുകടന്ന ഇര്‍ഫാന്‍ ഒരു ബുള്ളറ്റ് മോഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇതിനിടെ മലപ്പുറത്ത് വെച്ച്‌ അപകടത്തില്‍പ്പെടുകയായിരുന്നു.

കോട്ടയ്‌ക്കലില്‍വച്ച്‌ മറ്റൊരു വണ്ടിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടിച്ച ബുള്ളറ്റ് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പരുക്കേല്‍ക്കുകയായിരുന്നു. കോട്ടയ്‌ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

നിരവധി മോഷണ കേസിലെ പ്രതിയായ ഇയാളെ ജില്ലാ ജയിലില്‍ ആയിരുന്നു പാര്‍പ്പിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്. ഒരാഴ്ചക്കിടെ മൂന്ന് പേരാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. ഇവരില്‍ രണ്ട് പേരെ കണ്ടെത്തിയിരുന്നു.

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ബാത്ത്‌റൂമിന്റെ വെന്‍റിലേറ്റര്‍ പൊളിച്ച്‌ ചാടി പോയ യുവാവിനെ ഷൊര്‍ണൂരില്‍ നിന്നാണ് കണ്ടെത്തിയത്. പിന്നാലെ അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചാം വാര്‍ഡില്‍ നിന്ന് പതിനേഴുകാരിയായ പെണ്‍കുട്ടിയും ചാടിപ്പോയിരുന്നു. കെട്ടിടത്തിന്റെ ഓട് പൊളിച്ചാണ് പെണ്‍കുട്ടി ചാടിപ്പോയത്.