‘തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചന; നിരപരാധിത്വം തെളിയിക്കാൻ നാർക്കോ അനാലിസിസ് ഉൾപ്പെടെ ഏത് പരിശോധനയ്ക്കും തയാർ; പരാതിക്കാരിയെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല. വിരോധം ഉള്ളവർക്കെതിരെ പരാതിക്കാരി സമാനപരാതി മുൻപും നൽകിയിട്ടുണ്ട്’; എൻ.സി.പി നേതാവ്

‘തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചന; നിരപരാധിത്വം തെളിയിക്കാൻ നാർക്കോ അനാലിസിസ് ഉൾപ്പെടെ ഏത് പരിശോധനയ്ക്കും തയാർ; പരാതിക്കാരിയെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല. വിരോധം ഉള്ളവർക്കെതിരെ പരാതിക്കാരി സമാനപരാതി മുൻപും നൽകിയിട്ടുണ്ട്’; എൻ.സി.പി നേതാവ്

 

കൊല്ലം: കുണ്ടറ പീഡന കേസിൽ തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചന ആണെന്നും, നിരപരാധിത്വം തെളിയിക്കാൻ നാർക്കോ അനാലിസിസ് ഉൾപ്പെടെ ഏത് പരിശോധനയ്ക്കും താൻ തയാറാണെന്ന് ചൂണ്ടിക്കാട്ടി പത്മാകരൻ എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം പത്മാകരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.

പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. നിരപരാധിത്വം തെളിയിക്കാൻ നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിങ്, പോളിഗ്രാഫ് തുടങ്ങി ഏതു പരിശോധനയ്ക്കും തയ്യാറാണെന്നും പത്മാകരൻ പറയുന്നു. പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നു.

ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്നും പത്മാകരൻ പരാതിയിൽ പറയുന്നു. പരാതിക്കാരിക്ക് എതിരെയും പത്മാകരൻ കത്തിൽ ആരോപണം ഉന്നയിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിയെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല. വിരോധം ഉള്ളവർക്കെതിരെ പരാതിക്കാരി സമാനപരാതി മുൻപും നൽകിയിട്ടുണ്ടെന്നും പത്മാകരൻ പരാതിയിൽ പറയുന്നു.

അതേസമയം മന്ത്രി ശശീന്ദ്രനെതിരെ ദേശീയ വനിതാ കമ്മിഷന് പരാതി നൽകുമെന്ന് പരാതിക്കാരിയായ യുവതി അറിയിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരമാണ് ദേശീയ വനിതാ കമ്മിഷന് പരാതി നൽകുന്നതെന്ന് യുവതി അറിയിച്ചു.

ശശീന്ദ്രനെതിരെ പരാതി നൽകാൻ തിങ്കളാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കാണാനും യുവതി അനുമതി തേടിയിട്ടുണ്ട്. അന്വേഷണവുമായി താൻ സഹകരിച്ചില്ലെന്ന ആരോപണം നിഷേധിച്ച് പരാതിക്കാരി നിഷേധിച്ചു.

തെളിവായി ജൂൺ 30ന് പൊലീസ് സ്റ്റേഷനിൽ പോയ ദിവസത്തേതെന്ന് പറയുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു. സംഭവം നടന്ന പത്മാകരന്റെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ പൊലീസ് തീരുമാനിച്ചിച്ചുണ്ട്. ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും.

യുവതിയുടെ പരാതിയുടെ പശ്ചാത്തലത്തിൽ ആരോപണ വിധേയനായ പത്മാകരനുൾപ്പെടെ മൂന്ന് പേരെ പാർട്ടി സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ഇയാൾ മുഖ്യമന്ത്രിയെ സമീപിച്ചത്. കൊല്ലത്തെ പ്രാദേശിക എൻസിപി നേതാവിന്റെ മകളാണ് പത്മാകരനെതിരെ പരാതി നൽകിയത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. കയ്യിൽ കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരിൽ ഫെയ്ക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും ആക്ഷേപം ഉണ്ട്.

വിഷയത്തിൽ, മന്ത്രി ശശീന്ദ്രൻ ഇടപെട്ടതിന്റെ തെളിവ് പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയം വലിയ വിവാദത്തിലേക്ക് തിരിഞ്ഞത്. വിഷയം നല്ല നിലയിൽ തീർക്കണമെന്നാണ് യുവതിയുടെ അച്ഛനോട് മന്ത്രിയുടെ ആവശ്യം. ഇതിന്റെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.