കോട്ടയം  കളത്തിക്കടവിൽ കളക്ടറുടെ വസതിയിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാത്രം മാറി അനധികൃത പാടം നികത്തൽ..!  മീൻ കൃഷിയുടെ പേരിൽ  പാടം നികത്തുന്നത് വില്ലാ പ്രോജക്ടുകൾക്കായി..! മൂന്ന് ഹിറ്റാച്ചികൾ പാടത്ത് ഇറക്കി ഏക്കറ് കണക്കിന് പാടം നികത്തുന്നത് രാഷ്ട്രീയക്കാരുടേയും റവന്യൂ അധികൃതരുടേയും ഒത്താശയോടെ !

കോട്ടയം കളത്തിക്കടവിൽ കളക്ടറുടെ വസതിയിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാത്രം മാറി അനധികൃത പാടം നികത്തൽ..! മീൻ കൃഷിയുടെ പേരിൽ പാടം നികത്തുന്നത് വില്ലാ പ്രോജക്ടുകൾക്കായി..! മൂന്ന് ഹിറ്റാച്ചികൾ പാടത്ത് ഇറക്കി ഏക്കറ് കണക്കിന് പാടം നികത്തുന്നത് രാഷ്ട്രീയക്കാരുടേയും റവന്യൂ അധികൃതരുടേയും ഒത്താശയോടെ !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം കളത്തിക്കടവിൽ അനധികൃത പാടം നികത്തൽ . മൂന്ന് ഹിറ്റാച്ചികൾ ഒരുമിച്ച് പാടത്ത് ഇറക്കിയാണ് അതിവേഗം നികത്തൽ നടപടികൾ നടക്കുന്നത്.

മീൻ കൃഷിയുടെ പേരു പറഞ്ഞാണ് നാട്ടുകാരെ പൊട്ടന്മാരാക്കി പാടം നികത്തുന്നത് .
എന്നാൽ ഇതിന്റെ മറവിൽ നടക്കുന്നതാകട്ടെ വില്ല പ്രൊജക്റ്റുകൾക്കുള്ള ഒരുക്കങ്ങളാണ്.
ഇതിന് റവന്യൂ വകുപ്പും ഭരണ പ്രതിപക്ഷ പാർട്ടികളും ഒത്താശ ചെയ്യുകയാണ്. കളക്ടറുടെ വസതിക്ക് 500 മീറ്റർ മാത്രം അകലെയാണ് അനധികൃതമായി പാടം നികത്തുന്നത്. മൂക്കിൻതുമ്പിൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടും ജില്ലാ കളക്ടർ അറിഞ്ഞോ ആവോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാവപ്പെട്ടവൻ ഒരു വീട് വയ്ക്കാൻ 2സെന്റ് പാടം നികത്തിയാൽ അതിന് സ്റ്റോപ്പ് മെമ്മോയുമായി ഇറങ്ങുന്ന റവന്യൂ അധികൃതരാണ് ഏക്കർ കണക്കിന് പാടം നികത്താൻ കൂട്ടുനിൽക്കുന്നത്. ഇതിനൊക്കെ ഒത്താശ ചെയ്യാൻ ഭരണ പ്രതിപക്ഷ പാർട്ടികളും ഒരുപോലെ മുന്നിൽ നിൽക്കുന്നു . ‘പണത്തിനു മേലെ പരുന്തും പറക്കില്ല ‘ എന്നു പറയുന്നത് യാഥാർത്ഥ്യമാക്കുകയാണ് കോട്ടയത്തെ റവന്യൂ അധികാരികളും പാർട്ടി നേതാക്കളും.. തലപ്പത്തിരിക്കുന്നവരുടെ മൗനാനുവാദവും ഇതിനു പിന്നിൽ ഉണ്ടെന്നത് മറ്റൊരു സത്യം.

നിർധനരായ കുടുംബങ്ങൾ ഒരു തുണ്ട് ഭൂമിക്കും അതിലൊരു വീട് വെയ്ക്കാനുമായി ചോര നീരാക്കി കഷ്ടപ്പെട്ട് വീട് പണി തുടങ്ങുമ്പോൾ അതിൽ ‘അനധികൃതം’ എന്ന പേരിൽ കൊടികുത്താൻ മുൻനിരയിൽ നിൽക്കുന്ന പാർട്ടി നേതാക്കളുടെ വീറും ചുണയും ഒക്കെ ഇപ്പോൾ എവിടെപ്പോയി എന്നറിയില്ല !