ഭൂമിയുടെ രജിസ്‌ട്രേഷന് ആംബുലൻസിലെത്തിയ കാൻസർ രോഗിയെ മൂന്നാം നിലയിലെ തന്റെ സീറ്റിനടുത്ത് എത്തിക്കണമെന്ന് വാശി ;കട്ടപ്പന സബ് രജിസ്ട്രാർക്ക് സസ്‌പെൻഷൻ

ഭൂമിയുടെ രജിസ്‌ട്രേഷന് ആംബുലൻസിലെത്തിയ കാൻസർ രോഗിയെ മൂന്നാം നിലയിലെ തന്റെ സീറ്റിനടുത്ത് എത്തിക്കണമെന്ന് വാശി ;കട്ടപ്പന സബ് രജിസ്ട്രാർക്ക് സസ്‌പെൻഷൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭൂമി രജിസ്‌ട്രേഷൻ നടപടികൾക്കായി ആംബുലൻസിലെത്തിയ കാൻസർ രോഗിയെ മൂന്നാം നിലയിലെ തന്റെ സീറ്റിനടുത്ത് എത്തിക്കണമെന്നു വാശിപിടിച്ച സബ് രജിസ്ട്രാർക്ക് സസ്‌പെൻഷൻ. കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിലെ ജി.ജയലക്ഷ്മിയ്‌ക്കെതിരെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് നടപടിയെടുത്തത്.

സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം ഇവരെ സർവീസിൽനിന്നു പുറത്താക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. കരുണാശേരി ഗ്രാമപഞ്ചായത്ത് ഓഫിസിലെ ഡ്രൈവറും കട്ടപ്പന സ്വദേശിയുമായ സുനീഷ് ജോസഫിനാണ് ഈ ദുരവസ്ഥയുണ്ടായത്. സനീഷ് കാൻസർ രോഗിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നതിനായി ഈ മാസം ആറിന് ആംബുലൻസിലാണ് അദ്ദേഹം സബ് രജിസ്ട്രാർ ഓഫീസ് പരിസരത്തെത്തിയത്. എന്നാൽ കടുത്ത രോഗബാധിതനും കിടപ്പു രോഗിയുമായ സനീഷിനെ നടപടികൾക്കായി മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിലുള്ള തന്റെ ഓഫീസിലെത്തിക്കണമെന്നു രജിസ്ട്രാർ നിർബന്ധം പിടിക്കുകയായിരുന്നു.

തുടർന്ന് കസേരയിലിരുത്തി സനീഷിനെ മൂന്നാം നിലയിൽ എത്തിച്ചതിന് ശേഷം മാത്രമാണ് ആധാരം രജിസ്റ്റർ ചെയ്തു നൽകാൻ സബ് രജിസ്ട്രാർ സമ്മതിച്ചത്.

രജിസ്‌ട്രേഷൻ നടപടികൾ കഴിഞ്ഞി കുറച്ചു ദിവസങ്ങൾക്ക് ശേഷം സുനീഷ് മരിക്കുകയായിരുന്നു. ഇതിനുപിന്നാലെ സുഹൃത്തുക്കളിൽ ഒരാൾ വിഷയം വാട്‌സ്ആപ്പിൽ പോസ്റ്റ് ചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ട മന്ത്രി ഉടൻ തന്നെ അന്വേഷിച്ച് നടപടി എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.