കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സാമൂഹികാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സാമൂഹികാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി. സാമൂഹികാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിച്ചാല്‍ മതിയെന്ന് റവന്യു വകുപ്പ് ഉത്തരവിറക്കി. കെ റെയില്‍ കല്ലിടലുകള്‍ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

ഉടമയുടെ അനുമതിയോടെ, കെട്ടിടങ്ങൾ, മതിലുകൾ എന്നിവിടങ്ങളിൽ മാർക്ക് ചെയ്യാമെന്ന് കേരള റെയിൽവെ ഡെവലപ്മെന്‍റ് കോർപ്പറേഷന്‍ നിർദ്ദേശം വച്ചെങ്കിലും ഉത്തരവിൽ പറയുന്നത് ജിയോ ടാഗിംഗ് മാത്രമെന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠനം നടത്താൻ ബാക്കിയുള്ളത് 340 കിലോമീറ്റര്‍ കൂടിയാണ്. പദ്ധതിയിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്ന് കെ റെയില്‍ വ്യക്തമാക്കി. സർവേ രീതി മാത്രമാണ് മാറുന്നതെന്ന് എം ഡി അജിത് കുമാർ വിശദീകരിച്ചു.

കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിയതിനെ ഐതിഹാസിക സമരത്തിന്‍റെ വിജയമെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞത്. യുഡിഎഫും സമരസമിതിയും നടത്തിയ പ്രതിഷേധത്തിന്‍റെ ഒന്നാംഘട്ട വിജയമാണിത്.

സർക്കാർ തെറ്റ് സമ്മതിച്ചു. പ്രതിഷേധക്കാര്‍ക്ക് എതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.