‘സിനിമയുടെയും ഫാഷന്റെയും’ആസ്വാദകരുടെ കണ്ണും മനസ്സും നിറച്ച ഒരാഴ്ച; IFFK 2023 ന് ഇന്ന് സമാപനം

‘സിനിമയുടെയും ഫാഷന്റെയും’ആസ്വാദകരുടെ കണ്ണും മനസ്സും നിറച്ച ഒരാഴ്ച; IFFK 2023 ന് ഇന്ന് സമാപനം

സ്വന്തം ലേഖിക

തിരുവനന്തപുരം:സിനിമ ആസ്വാദകരുടെ കണ്ണും മനസ്സും നിറച്ച കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് കൊടിയിറങ്ങും. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന ചടങ്ങില്‍ പ്രശസ്ത നടൻ പ്രകാശ് രാജ് മുഖ്യാതിഥിയായിയെത്തും കൂടാതെ ഇന്ത്യയിലെ ക്യുബൻ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മരീനും ചടങ്ങില്‍ പങ്കെടുക്കും.

ഐഎഫ്‌എഫ്‌കെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്‍കി ആദരിച്ച വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിയും സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നേടിയ സംവിധായിക വനൂരി കഹിയുവും സമാപന ചടങ്ങില്‍ പങ്കെടുക്കും.മികച്ച ചിത്രങ്ങള്‍ക്കും സംവിധായകര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ പതിനൊന്ന് പുരസ്കാരങ്ങള്‍ ചടങ്ങില്‍ പ്രഖ്യാപിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യൂബയില്‍ നിന്നുള്ള പ്രതിനിധി സംഘത്തിലുള്‍പ്പെട്ട സംവിധായകരെ ചടങ്ങില്‍ ആദരിക്കും. മികച്ച ചിത്രങ്ങള്‍ക്കും സംവിധായകര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ പതിനൊന്ന് പുരസ്കാരങ്ങള്‍ ചടങ്ങില്‍ സമര്‍പ്പിക്കുക. മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാര ചിത്രത്തിനുമുള്ള രജത ചകോരം, മികച്ച ഫീച്ചര്‍ ഫിലിമിനുള്ള സുവര്‍ണ ചകോരം, മികച്ച മലയാള നവാഗത സംവിധായകനും മികച്ച മത്സര ചിത്രത്തിനുമുള്ള ഫിപ്രസി പുരസ്കാരം, മികച്ച ഏഷ്യൻ സിനിമയ്ക്കും മലയാള ചിത്രത്തിനുമുള്ള നെറ്റ് പാക്ക്, കെ ആര്‍ മോഹനൻ എൻഡോര്‍മെൻറ് തുടങ്ങി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും സ്പിരിറ്റ് ഓഫ് സിനിമ തുടങ്ങിയ പുരസ്‌കാരങ്ങളാണ് ചടങ്ങില്‍ നല്‍കും.

സമാപന ദിവസമായ ഇന്ന് 15 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. മലയാള ചിത്രങ്ങളായ പ്രശാന്ത് വിജയ്‌യുടെ ദായം, വിഘ്നേഷ് പി ശശിധരന്റെ ഷെഹറസാദെ, ശരത്കുമാര്‍ വിയുടെ നീലമുടി, സതീഷ് ബാബുസേനൻ – സന്തോഷ് ബാബുസേനൻ കൂട്ടുകെട്ടില്‍ പിറന്ന ആനന്ദ് മൊണാലിസ മരണവും കാത്ത്‌ എന്നിവയും. ലീല അവിലിയേസിന്റെ ടോട്ടം, റിയുസുകെ ഹമാഗുച്ചിയുടെ ഈവിള്‍ ഡെസ് നോട്ട് എക്സിസ്റ്റ്, ഫര്‍ഹാദ് ഡെലാറാം സംവിധാനം ചെയ്ത ആഷിലെസ് എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. അവസാന ദിനം 15 ചിത്രങ്ങളും ബുക്ക് ചെയ്യാതെ കാണാം എന്നതാണ് പ്രത്യകത.സുവര്‍ണ ചകോരം കരസ്ഥമാക്കുന്ന ചിത്രം ഐഎഫ്‌എഫ്‌കെ സമാപന ചടങ്ങിന് ശേഷം പ്രദര്‍ശിപ്പിക്കും.