വാം അപ്പ് മെഷീൻ ഉപയോഗിച്ച്‌ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഗൃഹനാഥൻ മരിച്ച സംഭവം ; അന്വേഷണം ആരംഭിച്ച് പോലീസ്

വാം അപ്പ് മെഷീൻ ഉപയോഗിച്ച്‌ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഗൃഹനാഥൻ മരിച്ച സംഭവം ; അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

ചേർത്തല : നാഡികളെ ഉണർത്താനെന്ന പേരിലിറക്കിയ വാം അപ്പ് മെഷീൻ ഉപയോഗിച്ച്‌ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കാലിനു ഗുരുതരമായി പൊള്ളലേറ്റ ചേർത്തല ചാലില്‍നികർത്തില്‍ കെ.ഡി.നിശാകരൻ(69)ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഉപകരണത്തില്‍ നിന്ന് പൊള്ളലേറ്റ കാല്‍ മുറിച്ചുമാറ്റേണ്ട ഘട്ടത്തില്‍ വരെയെത്തി തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടു ശസ്ത്രക്രിയകള്‍ക്ക് വിധേയനായ അദ്ദേഹം വീട്ടില്‍ വിശ്രമത്തിലിരിക്കെയായിരുന്നു മരണം. പൊള്ളലേറ്റത് തന്നെയാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സംഭവത്തില്‍ മകൻ ഒ.എൻ.സനല്‍കുമാർ പൊലീസിലും മുഖ്യമന്ത്റിക്കും നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടന്നുവരുന്നതിനിടെയായിരുന്നു മരണം. മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും നിർമ്മാതാക്കളായ സ്വകാര്യ കമ്ബനി പ്രതിനിധികള്‍ക്കെതിരേയും വില്‍പന നടത്തിയ ഏജന്റിനെതിരെയും കേസെടുക്കുമെന്നാണ് വിവരം. പൊലീസ് ഇടപെട്ട് ചികിത്സാചെലവിനടക്കം കമ്ബനിയില്‍ നിന്ന് 1.20ലക്ഷം നഷ്ടപരിഹാരമായി നല്‍കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും ഇതും വ്യാജചെക്കു നല്‍കി കബളിപ്പിച്ചെന്നും പരാതിയുണ്ട

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 13ന് നിശാകരനുംഭാര്യയും മാത്രം വീട്ടിലുള്ളപ്പോഴാണ് കമ്ബനിക്കാരൻ വീട്ടിലെത്തി മെഷീൻ വിറ്റത്. വൈദ്യുതിയില്‍ പ്രവർത്തിപ്പിക്കുന്ന ഉപകരണത്തിന് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 850 രൂപ വിലവരുന്ന ഉപകരണമാണ് നിശാകരനു കൊടുത്തത്. ഇതു തന്നെ തവണകളായി കൊടുത്താല്‍ മതിയെന്ന വ്യവസ്ഥയിലായിരുന്നു വില്‍പന. ഇത് ഉപയോഗിച്ചു തുടങ്ങിയതോടെ 29 ദിവസമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞത്. അശാസ്ത്രീയമായ ഉപകരണം ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്നാണ് മെഡിക്കല്‍ റിപ്പോർട്ട്.