മുക്കുപണ്ടം നല്കി അടിമാലിയിലെ ജ്വല്ലറി ഉടമയുടെ മൂന്ന് ലക്ഷം രൂപ കവർന്നു; സിനിമ നടന് അറസ്റ്റില്‍
സ്വന്തം ലേഖിക
അടിമാലി: പ്രമുഖ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് പണം കേസിൽ സിനിമ നടന് അറസ്റ്റില്‍.
പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി കാട്ടോളിപ്പറമ്പില്‍ വീട്ടില്‍ സനീഷിനെയാണ് (35) വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഗോവ പനാജി കാസിറ നഗറില്‍ കപ്പലില്‍ ഒളിവില്‍ കഴിയവെയാണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്കില്‍ പണയംവെച്ച സ്വര്‍ണം എടുത്തുനല്‍കാമെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നല്കി ജ്വല്ലറി ഉടമയുടെ മൂന്നുലക്ഷം കവരുകയായിരുന്നു. സംഭവത്തിലെ മൂന്നാംപ്രതിയാണ് സനീഷ്. നേരത്തേ പിടിയിലായ ഒന്നാംപ്രതി അടിമാലി സ്വദേശി ജിബി ദേവികുളം സബ് ജയിലില്‍ റിമാന്‍ഡിലാണ്.
സനീഷ് സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. അടുത്തിടെ റാന്നിയില്‍ ജ്വല്ലറിയില്‍ തട്ടിപ്പുനടത്തി വന്‍തുക തട്ടിയെടുത്തിരുന്നു. പെരുമ്പാവൂര്‍, ആലുവ, റാന്നി, കാളിക്കാവ്, കുന്നത്തുനാട് തുടങ്ങിയ സ്ഥലങ്ങളില്‍ 10ലേറെ കേസുകള്‍ തെളിയുകയും ചെയ്തു.
‘ലാല്‍ ബഹദൂര്‍ ശാസ്ത്രി’, ‘പ്രേമം’ തുടങ്ങിയ സിനിമകളില്‍ വേഷമിട്ട സനീഷിന് നിരവധി സിനിമ-സീരിയല്‍ നടിമാരുമായി അടുത്ത ബന്ധവുമുണ്ട്. വെള്ളത്തൂവല്‍ എസ്.ഐ സജി എന്‍.പോളിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.