നാളെ ഉത്രാടം; നാടും നഗരവും ഓണത്തിരക്കില്‍; ഓണത്തെ വരവേൽക്കാനൊരുങ്ങി കോട്ടയം
സ്വന്തം ലേഖിക
കോട്ടയം: നാടെങ്ങും ഓണപ്പാച്ചിലിലാണ്.
ഗ്രാമപ്രദേശങ്ങളും നഗരവും ഒരുക്കങ്ങള്‍ക്കും ആഘോഷങ്ങള്ക്കമുള്ള തിരക്കിലാണ്. പ്രളയവും കോവിഡും വെല്ലുവിളികള്‍ സൃഷ്ടിച്ചതോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓണാഘോഷം നിറം മങ്ങിപ്പോയിരുന്നെങ്കില് ഇത്തവണ തിരുവോണത്തെ വരവേല്‍ക്കാന്‍ ദേശം ഒരുങ്ങിക്കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്‍ വര്‍ഷങ്ങളേക്കാള്‍ ആഘോഷമായി ഇത്തവണത്തെ ഓണം മാറുമെന്നാണ് കണക്കുകൂട്ടുന്നത്. നഗര ഗ്രാമ വ്യത്യാസമില്ലാതെ വിപണികളെല്ലാം സജീവമായി.
ഉത്രാടനാളില്‍ വ്യാപാര മേഖലകളില്‍ ഉത്സവത്തിരക്കാണ്. ഓണക്കോടിക്കും ഓണസദ്യക്കുമുള്ള അവസാന ഓട്ടത്തിലാണ് എല്ലാവരും.
ദിവസങ്ങളായി വ്യാപാര കേന്ദ്രങ്ങളില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നുണ്ട്.
ചിങ്ങ മാസം വന്നതിനു ശേഷം നിരവധി വ്യാപാര സ്ഥാപനങ്ങളാണ് കോട്ടയത്തും ജില്ലയുടെ പ്രധാന കവലകളിലെല്ലാം ആരംഭിച്ചത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച കുടുംബശ്രീയുടെ ചന്തകളിലും പഞ്ചായത്ത്- കൃഷിഭവന് നേതൃത്വം നല്കുന്ന ചന്തകളിലും വിവിധ മേളകളിലും വലിയ തിരക്കാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്.
ജൈവ പച്ചക്കറി ഉത്പന്നങ്ങള്‍ക്കും നാടന്‍ വിഭവങ്ങള്‍ക്കും ഡിമാന്‍ഡ് കൂടിവരുന്നുണ്ട്.
വിവിധയിടങ്ങളിലുള്ള വിപണനമേള, പായസമേള മറ്റ് ചെറുകിട മേളകളിലെല്ലാം ലക്ഷങ്ങളുടെ കച്ചവടമാണ് ഓണത്തോടനുബന്ധിച്ച് നടക്കുന്നത്. പലയിടത്തും അന്യസംസ്ഥാനക്കാരുള്പ്പെടെയുളള വഴിയോരക്കച്ചവടക്കാരും സജീവമാണ്.
അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിച്ച പൂക്കളുടെ വില്‍പ്പനയും തകൃതിയാണ്. വിവിധ സ്ഥാപനങ്ങളും സംഘടനകളും സംഘടിപ്പിക്കുന്ന ഓണപ്പൂക്കള മത്സരങ്ങളും മറ്റ് ഓണാഘോഷങ്ങളും ലക്ഷ്യമാക്കി പൂക്കളങ്ങളൊരുക്കാന്‍ തമിഴ്നാട്, കര്‍ണാടക തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പൂക്കളെത്തിച്ചിട്ടുണ്ട് വ്യാപാരികള്‍. ഇത്തവണ വിവിധ നാട്ടിന്‍പുറങ്ങളിലും പൂ കൃഷി തകൃതിയായി നടന്നു. വ്യാപാര സ്ഥാപനങ്ങള്‍ ഓണം ഓഫറുകളും കിഴിവുകളും സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.