ഭക്തിനിര്‍ഭരമായ മണര്‍കാട് റാസ ഇന്ന്; നടതുറക്കല്‍ നാളെ

ഭക്തിനിര്‍ഭരമായ മണര്‍കാട് റാസ ഇന്ന്; നടതുറക്കല്‍ നാളെ

സ്വന്തം ലേഖിക

മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചു കുരിശുപള്ളികളിലേക്കുള്ള ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ റാസ ഇന്ന് നടക്കും.

ഉച്ചയ്ക്ക് 12നു മധ്യാഹ്നപ്രാര്‍ഥനയെത്തുടര്‍ന്നു പൊന്‍-വെള്ളി കുരിശുകളും കൊടികളും മുത്തുക്കുടകളുമേന്തി വിശ്വാസികള്‍ പള്ളിയില്‍നിന്നു പുറപ്പെടും.
വിവിധ ദേശത്തുനിന്നുള്ള വിശ്വാസികളാണ് റാസയില്‍ പങ്കെടുക്കാനായി മണര്‍കാട് പള്ളിയിലേക്ക് ഒഴുകിയെത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊന്‍, വെള്ളി കുരിശുകളും വര്‍ണാഭമായ മുത്തുക്കുടകളും കൊടികളുമായി വാദ്യമേളങ്ങളുടെ അകമ്പടിയില്‍ പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രാര്‍ഥനകളും അപേക്ഷകളും ചൊല്ലി വിശ്വാസികള്‍ റാസയില്‍ പങ്കെടുക്കും. അംശവസ്ത്രധാരികളായ മൂന്നു വൈദികര്‍ വിശ്വാസികളെ ആശീര്‍വദിച്ച്‌ അനുഗ്രഹിച്ചു മുന്‍പോട്ട് നീങ്ങും.

റാസ പോകുന്ന വഴികളിലെ ഇരുവശങ്ങളിലുമുള്ള വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മെഴുകുതിരികള്‍ കത്തിച്ചുപിടിച്ചും ദീപാലംകൃതമാക്കിയും മാതാവിന്‍റെയും ഉണ്ണിയേശുവിന്‍റെയും ചിത്രങ്ങള്‍വച്ചും നാനാജാതിമതസ്ഥരായ പ്രദേശവാസികള്‍ കാത്തുനില്‍ക്കും. കല്‍ക്കുരിശിലെ ധൂപപ്രാര്‍ഥനയ്ക്കുശേഷം കണിയാംകുന്ന് കുരിശുപള്ളിയിലും മണര്‍കാട് കവലയിലെ കുരിശു പള്ളിയിലും ധൂപപ്രാര്‍ഥന നടത്തും. തുടര്‍ന്ന് തിരികെ കരോട്ടെ പള്ളിയില്‍ എത്തി വൈദികരുടെ കബറിങ്കല്‍ ധൂപപ്രാര്‍ഥന നടത്തിയശേഷം കത്തീഡ്രല്‍ പള്ളിയില്‍ മടങ്ങിയെത്തുന്ന അംശവസ്ത്രധാരികളായ വൈദികര്‍ വിശ്വാസികളെ ആശീര്‍വദിക്കും.

നാളെയാണു പ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പ്രധാനകാര്‍മികത്വം വഹിക്കും.
കത്തീഡ്രലിന്‍റെ പ്രധാന ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്‍റെയും ഉണ്ണിയേശുവിന്‍റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍. സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് നട അടയ്ക്കും.