ഞാൻ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം പിതാവിനോടുള്ള സിപിഎമ്മിന്റെ പക; ആ വെള്ളമങ്ങ് വാങ്ങിവച്ചാല്‍ മതി; നടക്കുന്നത്  ഉമ്മൻ ചാണ്ടിയുടെ കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണെന്ന് ചാണ്ടി ഉമ്മൻ

ഞാൻ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം പിതാവിനോടുള്ള സിപിഎമ്മിന്റെ പക; ആ വെള്ളമങ്ങ് വാങ്ങിവച്ചാല്‍ മതി; നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: പിതാവിന്റെ കല്ലറയില്‍ നിന്ന് ജയ്ശ്രീറാം വിളി കേള്‍ക്കുന്നതായി സിപിഎം പ്രചരിപ്പിക്കുകയാണെന്നും കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചാണ്ടി ഉമ്മൻ.

ജീവിച്ചിരുന്നപ്പോള്‍ അപവാദം പറഞ്ഞ് കൊല്ലാതെ കൊന്നെന്നും മരിച്ചിട്ടും അദ്ദേഹത്തെ ആക്ഷേപിക്കാൻ ശ്രമിക്കുന്ന സിപിഎം കേരളത്തോട് മാപ്പ് പറയണമെന്നും പറഞ്ഞു. പിതാവിനെ വെറുതെവിടണമെന്നും തന്നെ ആക്രമിച്ചോളുവെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

മക്കള്‍ ബിജെപിയില്‍ പോയപ്പോള്‍ മുൻ മുഖ്യമന്ത്രിമാരായ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും കോണ്‍ഗ്രസ് അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിയില്‍ ചേരുമെന്ന പ്രചാരണങ്ങള്‍ക്കും ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞു. പിണറായി വിജയനും ഇ.പി ജയരാജനും ആ വെള്ളം വാങ്ങി വെച്ചാമതിയെന്നും ഇത് ചാണ്ടി ഉമ്മനെതിരെയുള്ള ആക്രമണമില്ലെന്നും പിതാവിനോടുള്ള സിപിഎമ്മിന്റെ പകയാണെന്നും അദ്ദേഹം ഒരു ചടങ്ങില്‍ സംസാരിക്കവേ വ്യക്തമാക്കി.

താനൊരു സാധാരണ കോണ്‍ഗ്രസ് പ്രവർത്തകനായിരുന്നു സമയത്തു മോദിയും അമിത് ഉണ്ടായിരുന്നുവെന്നും ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും താൻ കോണ്‍ഗ്രസുകാരൻ മാത്രമായിരിക്കും ചാണ്ടി ഉമ്മൻ പറഞ്ഞു.

വിദൂര ചിന്തയില്‍ പോലും ബിജെപി എന്ന വിചാരം ഒരിക്കല്‍പോലും ഉണ്ടായിട്ടില്ലല്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.