കോട്ടയം ബിജെപിയില്‍ ഗുണ്ടാ നേതാവിനും, സംഘത്തിനും പാര്‍ട്ടിയിൽ അംഗത്വം നല്‍കിയതിനെ ചൊല്ലി വിവാദം ; മണിക്കൂറുകള്‍ക്കകം നിലപാട് തിരുത്തി. തടിയൂരി
സ്വന്തം ലേഖിക
കോട്ടയം : ഗുണ്ടാ നേതാവിനും ആര്‍പ്പുക്കരയിലെ പ്രാദേശിക നേതൃത്വം സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബുവാണ് കുപ്രസിദ്ധ ഗുണ്ടാ നേതാവ് അലോട്ടി ജെയ്‌സ്മോന് പാര്‍ട്ടി അംഗത്വം നല്‍കിയത്. സംഭവം നാണക്കേടായതോടെ ജില്ലാ നേതൃത്വം ഇടപെട്ട് അംഗത്വം റദ്ദാക്കി.
ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം വിസ്തൃത പ്രവാസം പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഗുണ്ടാ സംഘത്തിന്റെ പാര്‍ട്ടി പ്രവേശനം. കൊലപാതകവും കഞ്ചാവ് കച്ചവടവും ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആര്‍പ്പൂക്കര സ്വദേശി അലോട്ടിയെന്ന് വിളിക്കുന്ന ജെയ്സ്മോന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു നേരിട്ടാണ് അംഗത്വം നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സൂര്യദത്ത്, വിഷ്ണുദത്ത് എന്നിവര്‍ക്കും കിട്ടി അലോട്ടിക്കൊപ്പം ദേശീയ പാര്‍ട്ടിയിലെ അംഗത്വം. സംഭവം നാണക്കേടായതോടെയാണ് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി നിലപാട് തിരുത്തിയത്. വിവാദ അംഗത്വ വിതരണം അറിഞ്ഞിരുന്നില്ലെന്നാണ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ വിശദീകരണം. പഴി ആര്‍പ്പൂക്കരയിലെ പ്രാദേശിക നേതൃത്വത്തിന് മേല്‍ ചാരി തടിയൂരുകയാണ് നേതാക്കള്‍.