flash
കച്ചവടക്കാർ നൽകിയ അടയ്ക്കാ പൊളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സ്‌ഫോടനം : പൊട്ടിത്തെറിച്ചത് അടയ്ക്കായുടെ കൂടെ ഉണ്ടായിരുന്ന സ്‌ഫോടക വസ്തു; പിന്നിൽ വൻ അട്ടിമറി സാധ്യത ; സ്‌ഫോടനത്തിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കച്ചവടക്കാർ നൽകിയ അടയ്ക്കാ പൊളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സ്‌ഫോടനം : പൊട്ടിത്തെറിച്ചത് അടയ്ക്കായുടെ കൂടെ ഉണ്ടായിരുന്ന സ്‌ഫോടക വസ്തു; പിന്നിൽ വൻ അട്ടിമറി സാധ്യത ; സ്‌ഫോടനത്തിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

തൃശൂർ: അടയ്ക്കാ പൊളിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ച് സ്‌ഫോടനം. അടയ്ക്കാ ആണെന്ന് കരുതി യുവതി പൊളിച്ച വസ്തു വവിയൊരു ശബ്ദത്തോടെ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്‌ഫോടനത്തിൽ യുവതിയുടെ കൈവിരലുകൾ അറ്റു.

വടക്കാഞ്ചേരി പിലക്കാട് മാളിയേക്കൽ ആറ്റബീവി (31)എന്ന യുവതിക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റിരിക്കുന്നത്. സ്‌ഫോടനത്തിൽ കൈയുടെ നടുവിരലും പെരുവിരലും ഭാഗികമായി നഷ്ടപ്പെട്ടു. കൂടാതെ കണ്ണിനും പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിലക്കാട്ടെ ഒരു വീട്ടുമുറ്റത്ത് അയൽവാസികൾക്ക് ഒപ്പമിരുന്ന് അടയ്ക്ക പൊളിക്കുന്നതിനിടയിൽ ആയിരുന്നു സംഭവം. അടയ്ക്കയാണെന്ന് കരുതി പൊളിക്കാനായി കൈയിലെടുത്ത സ്‌ഫോടക വസ്തു വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പ്രാഥമിക ശുശ്രൂഷ നൽകിയതിനു ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇവിടെ വച്ച് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി വിരലുകൾ ഭാഗികമായി മുറിച്ചു നീക്കുകയും ചെയ്തു. രണ്ടു വിരലുകളിൽ സ്റ്റീൽ കമ്പിയിട്ടിരിക്കുകയാണ്.

അതേസമയം, സ്‌ഫോടനമുണ്ടായ സ്ഥലത്ത് പൊലീസിന്റെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. തളി, പിലക്കാട് ഭാഗങ്ങളിലെ അടയ്ക്ക കച്ചവടക്കാർ വിവിധ ഭാഗങ്ങളിൽ നിന്ന് അടയ്ക്ക ശേഖരിച്ച് വിൽപന നടത്തുന്നവരാണ്. സ്ത്രീകളാണ് അടയ്ക്കയുടെ തോല് ഇവിടെ കളയുന്നത്. അതേസമയം അടയ്ക്കയാണെന്ന് കരുതി കൈയിലെടുത്ത വസ്തു സ്‌ഫോടക വസ്തു ആണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് യുവതി വ്യക്തമാക്കി.

മലയോര മേഖലകളിൽ വന്യജീവികളെ തുരത്താൻ പറമ്പുകളിൽ സ്‌ഫോടക വസ്തുക്കൾ വെയ്ക്കുന്നുണ്ടെന്നും അത്തരത്തിൽ അടയ്ക്കയോടൊപ്പം ചാക്കിൽ പെറുക്കിയെടുത്തതാവാമെന്നും അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ രാഷ്ട്രീയ എതിരാളികൾ ചെയ്തതാവാമെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തി.