ഐ.വി.ശശിയും സോമനുമായി ഒരു ചെറിയ സൗന്ദര്യപ്പിണക്കം : അല്പം വാശിക്കാരനായ ഐ വി ശശി അങ്ങാടിയിൽ നിന്നും സോമനെ വെട്ടിനിരത്തി :പകരം ജയനെ തന്റെ പുതിയ ചിത്രത്തിൽ നായകനാക്കി: കോഴിക്കോട് അങ്ങാടിയിൽ ചുമടെടുക്കുന്ന ബിരുദധാരിയായ ചെറുപ്പക്കാരൻ ജയന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി അങ്ങാടി എന്ന സിനിമ .

ഐ.വി.ശശിയും സോമനുമായി ഒരു ചെറിയ സൗന്ദര്യപ്പിണക്കം : അല്പം വാശിക്കാരനായ ഐ വി ശശി അങ്ങാടിയിൽ നിന്നും സോമനെ വെട്ടിനിരത്തി :പകരം ജയനെ തന്റെ പുതിയ ചിത്രത്തിൽ നായകനാക്കി: കോഴിക്കോട് അങ്ങാടിയിൽ ചുമടെടുക്കുന്ന ബിരുദധാരിയായ ചെറുപ്പക്കാരൻ ജയന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി അങ്ങാടി എന്ന സിനിമ .

Spread the love

 

കോട്ടയം: എൺപതുകളിലെ സൂപ്പർഹിറ്റ് ഡയറക്ടറായ ഐ വി ശശിയുടെ പ്രിയനടനായിരുന്നു
എം ജി സോമൻ .
ശശിയുടെ അവളുടെ രാവുകൾ , മനസാ വാചാ കർമ്മണാ ,
ഇതാ ഇവിടെ വരെ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെയാണ്
എം ജി സോമൻ സൂപ്പർതാര പദവിയിലേക്ക് ഉയർന്നുവന്നത് .
ഏതാണ്ട് ഇതേ
സമയത്താണ് ഗൃഹലക്ഷ്മി പിക്ച്ചേഴ്സ് കോഴിക്കോട് അങ്ങാടിയുടെ പശ്ചാത്തലത്തിൽ ഒരു പുതിയ സിനിമയെടുക്കാൻ തീരുമാനിക്കുന്നതും .
” അങ്ങാടി “എന്ന പേരിൽ ടി.ദാമോദരൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ നായകനായി സങ്കല്പിച്ചിരുന്നത് സോമനെ തന്നെ ആയിരുന്നു .
എന്നാൽ ഇതിനിടയിൽ ഐ.വി.ശശിയും സോമനുമായി ഒരു ചെറിയ സൗന്ദര്യപ്പിണക്കം .
അല്പം വാശിക്കാരനായ ഐ വി ശശി അങ്ങാടിയിൽ നിന്നും സോമനെ വെട്ടിനിരത്തി പകരം ഹരിഹരന്റ “ശരപഞ്ജരം ” എന്ന ചിത്രത്തിൽ ക്ലാസിക് വില്ലനെ അവതരിപ്പിച്ച് കൈയടി നേടിയ കൃഷ്ണൻ നായർ എന്ന ജയനെ തന്റെ പുതിയ ചിത്രത്തിൽ നായകനാക്കുന്നു.
സോമൻ തകർത്താടിയ
” ഇതാ ഇവിടെ വരെ ” എന്ന ചിത്രത്തിൽ ഒരു രംഗത്ത് മാത്രം വന്നു പോകുന്ന തോണിക്കാരന്റെ വളരെ ചെറിയ വേഷമായിരുന്നു ജയൻ അവതരിപ്പിച്ചതെന്നോർക്കണം .
ജയനെ സൂപ്പർ താര പദവിയിലേക്ക് ഉയർത്തിയ ചിത്രമായിരുന്നു അങ്ങാടി . കോഴിക്കോട് അങ്ങാടിയിൽ ചുമടെടുക്കുന്ന ബിരുദധാരിയായ ചെറുപ്പക്കാരൻ ജയന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി .
അങ്ങാടിയിൽ വെച്ച് രവികുമാറും സീമയും ജയനും കൂടി ഏറ്റുമുട്ടുന്ന ഒരു രംഗത്തിലെ
“What did you say ….
beggars…
May be we are poor ,
coolies trolley pullers , but not beggars… ”
തുടങ്ങിയ പടക്കം പൊട്ടുന്നതു പോലുള്ള ഇംഗ്ലീഷ് ഡയലോഗുകൾ ജയന് നേടിക്കൊടുത്ത കൈയടി ചെറുതൊന്നുമായിരുന്നില്ല.
ജയനെ കൂടാതെ സുകുമാരൻ , സീമ, അംബിക , കുതിരവട്ടം പപ്പു തുടങ്ങിയ താരങ്ങൾക്കെല്ലാം അങ്ങാടി ഒരു പുതിയ നാഴികക്കല്ലായിരുന്നു .
ബിച്ചു തിരുമലയുടെ വരികൾക്ക് ശ്യാം സംഗീതം പകർന്നു.
കുതിരവട്ടം പപ്പു പാടി അഭിനയിച്ച

“പാവാട വേണം മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക് …”

എന്ന ഗാനം കുതിരവട്ടം പപ്പുവിന് ഒരു പുതിയ ഇമേജ് തന്നെ സംഭാവന ചെയ്തു.
പിന്നീട് മിമിക്രി താരങ്ങളുടെ ഹരമായി തീർന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“കണ്ണും കണ്ണും
തമ്മിൽ തമ്മിൽ …”

എന്ന ഗാനവും അങ്ങാടിയുടെ കഥകൾ കൈമാറിയ അനുരാഗ ലഹരിയായി മാറി.
മലബാറിലെ ഒപ്പനയുടെ താളത്തിൽ മെനഞ്ഞെടുത്ത

” കന്നിപ്പളുങ്കേ
പൊന്നിൻ കിനാവേ ”

എന്ന ഒപ്പന ഗാനം ഒരു കാലത്തെ യുവജനോത്സവ വേദികൾക്ക് മണവാട്ടി രാവുകളുടെ ഭാവഗരിമ പകർന്നു നൽകിയത് പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ…?
” ഓണവില്ലിൻ ….”
എന്ന വാണി ജയറാം പാടിയ പാട്ടും അങ്ങാടിയുടെ വിജയഘടകങ്ങൾക്ക് താളം പകർന്നു .
1980 ഏപ്രിൽ 18 ന് പ്രദർശനത്തിനെത്തിയ ” അങ്ങാടി ” എന്ന ജനകീയ ചലച്ചിത്രം നാൽപ്പത്തിനാല് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ കച്ചവട സിനിമയുടെ ആഭിജാത്യമുള്ള മുഖമായിരുന്നു ഈ ചിത്രമെന്ന് പറയാതിക്കാനാവില്ല.